Skip to main content

Posts

Showing posts from 2012

വിരാമം

ഇടവമഴ പോലെ നാം ഒന്നിച്ചൊരേ മണ്ണില്‍ എത്ര നേരങ്ങളില്‍ പെയ്തിറങ്ങി. വൃശ്ചികക്കാറ്റുപോല്‍ ആഞ്ഞൊട്ടി വീശി നാം എത്ര കാലങ്ങളില്‍ സഞ്ചരിച്ചൂ. ഇന്നെന്റെ കവിതയ്ക്കു താളഭംഗം... ഇന്നെന്റെ ചിന്തകള്‍ക്കര്‍ത്ഥനഷ്ടം... ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം. ഞാന്‍മരത്തണലോടു തലചേര്‍ത്തുറങ്ങിയ പ്രണയലതയെന്തിനേ കാറ്റില്‍ പറിഞ്ഞു പോയ്? പുഷ്പങ്ങളെന്തിനേ മഴയത്തൊലിച്ചു പോയ്? നാട്ടുമാവിന്‍ ചുന, നാടകരാവുകള്‍, ഓര്‍മ്മപ്പെരുക്കങ്ങള്‍ നീറുന്നു നീറുന്നു നീറിത്തെറിയ്ക്കുന്നു നെഞ്ചകം പൊട്ടിയെന്‍ പ്രണയനദിയൊഴുകുന്നു. വേനല്‍ത്തിളപ്പാണ് ജലരേണുവില്ലാതെ നദി ദാഹമെന്തെന്നറിഞ്ഞിടുന്നു. തിങ്ങും വനസ്ഥലിയില്‍ ഈ മരുഭൂമിയില്‍ തിരയറ്റ തീരത്ത്, ഏകനല്ലോമനേ ഞാനൊട്ടുമേ. നിന്നോര്‍മ്മത്തരുക്കളില്‍ എന്നെ ഞാന്‍ ക്രൂശിച്ചു. നിന്‍ സ്നേഹത്തിരയില്‍ ഞാന്‍ അകലുന്ന തീരമായ്. അനുനിമിഷവും നിന്റെ സ്മൃതികമ്പനങ്ങളില്‍ എന്‍ ജീവഭീമിയുലയട്ടെ. തപ്തശൈലങ്ങളില്‍ ഓര്‍മ്മകള്‍ വേവിയ്ക്കാന്‍ ഒരു വിറകുകൊള്ളിയായെരിയട്ടെ ഞാന്‍. ഇന്നെന്റെ കവിതയ്ക്കു താളഭംഗം, ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം. എങ്കിലുമോമനേ അന്നൊരു മാര്‍ച്ചിന്റ

നവോത്ഥാനം

കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ. അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല കത്തുന്ന വയറ്റിലേ,വിശപ്പിന്നാളലത്രേ. ആകാശയാനങ്ങളിൽ,മാൻപെഴും ഹർമ്മ്യങ്ങളിൽ, നഗര സന്യാസത്തിൻ പീതതാപസന്മാരിൽ കാണുകില്ലന്നം തീണ്ടാ-തണയുന്നുടലുകൾ കേൾക്കുകില്ലുന്നം തെറ്റി തെറിയ്ക്കുന്നാക്രന്ദനം. ഉയന്ന വൃക്ഷങ്ങളിൽ,കാഴ്ചകളുടക്കുന്നൂ, ഉടഞ്ഞ സ്വപ്നങ്ങളിൽ,കാൽതട്ടി മുറിയുന്നൂ. വെളിപാടിൽ പുളയും കോമരപ്പിറവികൾ തെളിയ്ക്കും വഴി പോകുന്നോരിന്നിൻ സിംഹഭാഗം. നിങ്ങളെച്ചികയുക,പൊടി തൂത്തെഴുന്നേൽക്ക, മുന്നേറ്റ വീഥികളിൽ,ഇരുട്ടെങ്ങാരായുക. ലിഖിതപ്രമാണങ്ങൾ,ഉയരും പ്രസ്താവ്യങ്ങൾ, തിട്ടമേ തെറ്റാണവ റദ്ദു ചെയ്തു ചിന്തിയ്ക്ക. ജ്വാലാഗ്രം പോലെ രക്ത വർണ്ണത്തിൽ തിളങ്ങുന്ന യുവതേ രാജാങ്കണം,സമര ദ്വീപാക്കുക. സങ്കൽപ്പോദ്യാനം വിട്ട്,ഇരമ്പും കടലോളം ഊക്കിൽ വന്നിടിയ്ക്കുക,കൊട്ടാരം തകർക്കുക. കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ. അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.

വിക്കി ഫേസ് പ്ലസ്- ഒരു വിക്കിപിറന്നാൾ മധുരം.

2.30 ന് സ്റ്റൈനോടൊപ്പം GEC യിൽ നിന്നും പുറപ്പെടുമ്പോൾ അല്പം വൈകുമോ എന്ന ശങ്ക ഉണ്ടായിരുന്നു.വിശ്വേട്ടന്റെ ഓർമ്മപ്പെടുത്തൽ കോൾ ലഭ്യമായ ഉടനെ പുറപ്പെടുകയാണുണ്ടായത്.ഞാൻ നേരത്തേ തന്നെ എത്തുമെന്ന് പറഞ്ഞിരുന്നതിനാൽ ഓർബിന്ദോയും രഞ്ജിത്തും എന്നേക്കാൾ മുന്നേ തന്നെ നെഹ്രു പാർക്കിനകത്തെ ഗാന്ധി പ്രതിമയ്ക്കരികിൽ എത്തിയിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ഉടനെ തന്നെ നോക്കിയപ്പോ കൊച്ചുകുഞ്ഞിന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന വിശ്വേട്ടനിൽ തന്നെയാണ് ആദ്യ കാഴ്ച പതിഞ്ഞത്. വിശ്വേട്ടന്റെ സഹധർമ്മിണിയും മകളും ഒപ്പമുണ്ടായിരുന്നു.കൂടെ നമ്മുടെ കിടു-കിടിലൻ ബ്ലോഗ് ഡാവ് മുരളി(മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം)യേട്ടനും.ഒരാഴ്ചത്തെ നാടുസന്ദർശനത്തിനെത്തിയതാണദ്ദേഹം.ക്ലബ് എഫ് എമ്മിലെ ഒരു 'പൈങ്കിളി' അന്നേരം വിശ്വേട്ടന്റെ ശബ്ദവീചികൾ സാകൂതം പകർത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു.കൂടെ അവരുടെ ഫോട്ടോഗ്രാഫർ ഞങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ചുരുക്കിയതെങ്കിലും മനോഹരമായ വർണ്ണക്കുടയുടെ പ്രഭാവത്തിൽ മുടി നീട്ടി വളർത്തിയ ഒരു യുവാവ്.ഫെയ്സ്ബുക്കിൽ കണ്ട നല്ല മുഖപരിചയം.ഉറപ്പിച്ചു, അത് ദിലീപ് തന്നെ.ദിലീപേ എന്ന് വിളിച്ചടുത്തപ്പോൾ ഒരു പുഞ്

സന്ധ്യ

നെയ് വിളക്കിരുൾ പായിലൊരു വിടവു തീർക്കുന്നു ശംഖനാദം കാതിൽ കുളിരായ് പടരുന്നു. ചുറ്റമ്പലത്തിന്റെ, വെയിൽ ചാഞ്ഞ മറവുകൾ വിശ്വനാഗാശ്വങ്ങൾ വെമ്പിവന്നേൽക്കുന്നു. ദിവ്യനാളങ്ങളായ് മന്ത്രാഗ്നിയുയരുന്നു അനുതാപ വർഷമായ് പുണ്യതീർത്ഥപ്പെയ്ത്ത്. ഹരിതാഭയിരുൾ രേഖ സീമന്തമായ് ചാർത്തി, ഇരവിലൊരു തരുവിന്റെ ശിഖരപാർശ്വം പറ്റി. കൽ വിളക്കരികിലൂടുൾപുളകമേറ്റിയ വ- ളമ്പലക്കല്പടവു മന്ദം ചവിട്ടുന്നു. നിതംബം കവിഞ്ഞുടലാകെപ്പരക്കുന്ന കൂന്തൽ നടത്തയിൽ നൃത്തം ചവിട്ടുന്നു. പഞ്ചദ്രവ്യക്കൂട്ടിൽ,മന്ത്ര സൂക്തങ്ങളിൽ അഭിരമിയ്ക്കും ദേവി,പോലൊരു ദേവിയായ്. കാഴ്ചത്തിളക്കങ്ങൾ ഉടലുഴിഞ്ഞോടുന്നു, അവളിപ്രദക്ഷിണ വഴിയിലൂടൊഴുകുമ്പോൾ. വർണ്ണോത്സവങ്ങളൊ-ട്ടില്ലിവി ടോർക്കുക തിരിയുള്ളമായ് കത്തും ചൂടും ചുവപ്പൊഴികെ. ജാതിപ്പുഴുക്കളേ,മുക്കോടി ദേവരേ… തരികീ വസന്തമെൻ,വാടി വിളങ്ങട്ടെ.

പൊക്കിൾക്കൊടി.

വെളിച്ചം പിറക്കും മു ൻ പ് വായുവി ൽ കുളിയ്ക്കും മു ൻ പ് ഒരൊറ്റമരത്തിന്റെ കെട്ടി ൽ , ജൈവായനങ്ങ ൾ പിണഞ്ഞു കിടന്നു. ഗ ർ ഭപാത്രത്തിലേയ്ക്കോടുന്ന ഒരുപറ്റം വേരുക ൾ . ആ ർ ത്തവക്കിടങ്ങു മീതെ, ലംബവള ർ ച്ചയെന്ന മാമൂലു തക ർ ത്ത്, തിരശ്ചീനവും  വക്രവുമായ വള ർ ച്ചകളെ ഉ ൾ ച്ചേ ർ ത്തുകൊണ്ട്, മരം ഒരു പാലമാകുന്നു. പിന്നീട്, പുഴയുടെയും കരയുടെയും ഭോഗമൂ ർ ച്ഛയി ൽ പിറന്ന പുതുതുരുത്തിനെ കരയോട് ചേ ർ ക്കുന്ന ആകാശത്തിലേയ്ക്ക് ചിറക് വിരിയ്ക്കുന്ന പുഷ്പകവിമാനമാകുന്നു. ചിലപ്പോ ൾ അ ൻ പത്തിയാറു ദിവസം, ചിലപ്പോ ൾ പത്തു മാസം, അവിരാമമായ കയറ്റിറക്കങ്ങളിലൂടെ അന്ന-സന്ദേശങ്ങളും, ജനിതകപിരിയേണികളും, ഉയരങ്ങളിലെ തുരുത്തിലടുപ്പിയ്ക്കുന്ന ഇരുതലയുറപ്പിച്ച കയറേണി. കാലാവധിയ്ക്കൊടുവി ൽ ഓപ്പറേഷ ൻ തിയറ്ററി ൽ ഒരു കത്തിമുനയി ൽ   ആത്മാഹുതി ചെയ്ത്, ആ ഒറ്റമരം നഗരസഭയുടെ മാലിന്യകേന്ദ്രങ്ങളി ൽ അഴുകാനൊരുങ്ങുന്നു. പാലം തകരുന്നു. വിമാനച്ചിറകൊടിയുന്നു. കയറേണി പൊട്ടുന്നു. തുരുത്തുക ൾ വിദൂര ആകാശങ്ങളിലേയ്ക്ക് നി ർ ബാധം പറന്നകലുന്നു. അമ്മക്കരകളും അച്ഛ ൻ പുഴകള

ഇവ ഈയലുകളല്ല.

അരിച്ചരിച്ച് നീങ്ങുന്ന ചിറകുള്ള ഉറുമ്പുകൾ, ഉറുമ്പുതീനികളുടെ ഭക്ഷ്യാവശിഷ്ടങ്ങളാണ്. അവ ചപ്പിക്കുടഞ്ഞ കൈകൾ (ചിറകുകളായി !) വിട്ടു വിട്ടില്ലെന്ന മട്ടിൽ ഉറുമ്പുടലിൽ അള്ളിപ്പിടിച്ച് കള്ളുകുടിയന്മാരെപ്പോലെ വായുവിനെ വകഞ്ഞ് മാറ്റുന്നു. പുസ്തകത്താളിടയിൽ, ശവം കൊണ്ട് ചിത്രം വരയ്ക്കാറുള്ള, ബ്ലീച്ച് ചെയ്യപ്പെട്ട തുമ്പികളുടെ, പ്രോട്ടോടൈപ്പ് ആയി, ചില ചിറകുള്ള ഉറുമ്പുകളെ കാണാം. ആറു കാല്പാദങ്ങളേക്കാൾ വിസ്തീർണ്ണമുള്ള ചിറകുകൾ സ്വപ്നങ്ങളിലെ പറവകളോടുള്ള, ചിറകുറുമ്പുകളുടെ സാദൃശ്യമെന്നും, രസന, അതുല്യമെന്നും കൂകിപ്പരത്തുന്നു ;കുയിലുകൾ. വിളക്കുവെയിൽ ഇരവ് വാഴുന്ന, നഗരവീഥികൾക്കന്യരല്ലാത്ത തെരുവ് ജീവികളാണ്, വികാരാവേശിതരായ ചിറകുറുമ്പുകൾ; ഇരുളും തിളക്കവും തേടുന്ന ലിപ്സ്റ്റിക് കൊണ്ടലങ്കരിച്ച തടിച്ച ചുണ്ടുള്ളവ, വെളിവും മിനുപ്പും തേടുന്ന ക്രോപ്പ് ചെയ്ത മുടിയുള്ളവ, തലയെടുപ്പൊടിച്ചു മടക്കി, കുന്തിച്ചിരിയ്ക്കുന്നവ. ചുരുക്കത്തിൽ ചിറകുറുമ്പുകൾ, ഭോജനശാലയിലെ തീൻ മേശയ്ക്കു - മുകളിലേയ്ക്കും വശങ്ങളിലെ ഇരിപ്പിടങ്ങളിലേയ്ക്കും ചുരുങ്ങുന്നു. പല മാധ്യമങ്ങളിൽ വിഹരിയ്ക്കുന്ന ബഹുമുഖ പ്രതിഭാശാലിയാണ് ചിറകുറുമ്പ്.

വിഭജനകാലത്ത് വിഭജിയ്ക്കപ്പെട്ട ഒരു വഴി.

കാലം നടന്നുതേഞ്ഞ് മിനുത്ത ചെമ്മൺപ്രതലങ്ങളിൽ ഭീമൻ ചക്രങ്ങളുടെ ഹുങ്കാര ഘോഷയാത്രകൾ. അടർന്ന വക്കുകളിലെ പൊടിക്കുഞ്ഞുങ്ങൾ, ഉറഞ്ഞ വഴിക്കെട്ടിൽ നിന്നൂരി സ്വതന്ത്രവാനിലേയ്ക്ക്. മഴയിൽ നനഞ്ഞഴിഞ്ഞ് ചളിവെള്ളക്കെട്ടായി, ധൂളി സാമ്രാജ്യത്തിന്റെ ഐക്യസ്നാനങ്ങൾ. ഭരണകേന്ദ്രങ്ങളിൽ വിഭജനവായ്ത്താരി ചൊല്ലി, കപടമിതവാദികൾ, വക്രനേതൃത്വങ്ങൾ. മതവിപ്ലവങ്ങളിൽ, ചുവന്ന വീഥികൾ, പാപക്കറ പുരണ്ട പള്ളി- തിടപ്പള്ളി കൾ. ഭോഗതായമ്പക പതികാലം മുഴക്കാത്ത കിടപ്പറപ്പാതിരകൾ, പൊള്ളും വിഭജനരാവുകൾ. വഴിയിൽ വാതിൽ വന്നു. കാരിരുമ്പിന്റെ പൂട്ടും പടുതയും അത് തുറക്കപ്പെടാതെ,ഇരുപുറം- വെളിച്ചം കടക്കാതെ കാത്തു. തോൾചേർന്ന സ്നേഹങ്ങൾ വാതിൽക്കൽ കൊന്നു തള്ളി, ആർദ്രഹൃദയം ഇറുത്തുമാറ്റി, ജനത ചായ് വ്  തേടി. മൺസിരാജാലത്തിൽ വേരോടി മരം തിങ്ങി. ഇലവീണുണങ്ങി, ചരിത്രത്തിലെ മിനുപ്പോർത്ത്, വിണ്ടടർന്ന് പഴംപാതകൾ.

തീ

ആറുവാൻ ഒരുനിമിഷമിടകൊടുക്കാതെന്നിൽ അറിവുണ്ട നാൾ മുതൽ കാക്കുന്ന തീയുണ്ട്. സർഗ്ഗദീപ്തിയ്ക്കുള്ളു കത്തിച്ചുകായുമ്പോൾ കാഴ്ചയ്ക്കു വെളിവിന്റെ വെട്ടമേകുന്ന തീ. നിളനിലാവിൽ നീട്ടുമിരുൾനാവ് ചൂഴ്ന്നെടു- ത്താഞ്ഞുവീശുന്നവരഗ്നിപ്പടർ ച്ചയിൽ. വെള്ളം വിഴുങ്ങിപ്പെരുക്കുവാനിന്നി ന്റെ വാഴ്വിന്റെ മൂശയിൽ വാർത്തതാണെന്റെ തീ. കരിതിന്നുകതിനയിൽ കത്തിപ്പിടയ്ക്കുന്ന, ക്ഷണികാഗ്നിനാളമല്ലിതു വിശ്വദീപ്തി. കനിവിന്നിളം തണ്ടിലൊരുമതന്നൂറ്റമായ് അനുജന്റെ കണ്ണുനീർ ബാഷ്പമാക്കുന്ന തീ. ഇടതൂർന്നകാടിന്റെയുൾ പിളർത്തിപ്പാഞ്ഞ് അമ്പുകളുന്നത്തിലുരസിപ്പടച് ച തീ. അക്ഷരസ്വപ്നം പിഴിഞ്ഞൊഴിച്ചൊരുതൂവൽ കടലാസുകത്തിച്ച വിജ്ഞാനത്തീക്കടൽ. നെഞ്ചൂക്കാൽ തോക്കിന്റെ പാത്തിപിളർത്തിയ ആശയക്കോട്ടയുലയ്ക്കാതെ കാത്ത തീ. വിരിയുന്ന ചെങ്കൊടിച്ചോപ്പിന്റെ കീഴിലായ് യുവചിന്തയാവേശജ്വാലയാക്കുന് ന തീ. അറിവിന്റെ ,നെറിവിന്റെ ,നിറസമത്വത്തിന്റെ തെളിയുന്ന നാളിന്റെയാളുന്ന തീ... അറിവിന്റെ ,നെറിവിന്റെ ,നിറസമത്വത്തിന്റെ തെളിയുന്ന നാളിന്റെയാളുന്ന തീ...

ചെങ്കിസ്ഖാൻ കിതയ്ക്കില്ല

സിംഹങ്ങളെല്ലാം അതിഥി മന്ദിരങ്ങളിലും ഗണികാലയങ്ങളിലും ക്രീഡാവിവശരായി ഉറങ്ങുകയാണ്. ഗുഹകളെല്ലാം അരാജകജന്തുക്കളുടെ കല്ലേറിൽ തകർന്നു പൊടിഞ്ഞു. കാട്ടുമുയലുകളുടെ കൊണ്ട വിളയാട്ടമാണിപ്പോ. ഒരൊറ്റ ക്യാരറ്റിനുപോലും മണ്ണിലൊളിയ്ക്കാനൊക്കാറില്ല . അതൊക്കെ മാന്തിപ്പൊളിച്ച്, മുഖം കടിച്ചുപറിച്ച്, നഖമാഴ്ത്തി, കാട്ടുചോലകൾ തോറും ചീന്തിയെറിയുകയാണവ. വലിച്ചീമ്പിയ രസക്കൂട്ടിൽ മദിച്ചോടി, ഇളമ്പുല്ലുകൾ ചവച്ചുതുപ്പി, ചെങ്കിസ്ഖാൻ ചമയുകയാണവ. കിതപ്പില്ലാത്ത ഓട്ടങ്ങളിലാണ് മുയലുകൾ;ചെങ്കിസ്ഖാന്മാർ.

ജഡത്വത്തിന്റെ തനത് പകർപ്പുകൾ

ചില ചിത്രങ്ങളിൽ കാണാം, ആളുകളുടെ പുറകിൽ പുഞ്ചിരിച്ച്, ആർത്തുകരഞ്ഞ്, നിസ്സംഗതയുടെ പരകോടിയിൽ നിന്ന്,       പുരാണം ഉരുക്കഴിയ്ക്കുന്ന പ്രൗഢഗംഭീരശില്പങ്ങൾ. അരികുപൊടിഞ്ഞ മണൽക്കല്ലിലൂടെ ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന, ഭാവനയ്ക്ക് അതിരുകുറ്റി കൽപ്പിച്ചിരുന്ന രാജാങ്കണങ്ങൾ. ചിലപ്പോഴാകട്ടെ തലയിലെ അലങ്കാരത്തൊപ്പിയ്ക്ക്, അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്ക്, ധരിച്ച വേഷവിശേഷത്തിന് ഒക്കെയാകും പ്രാധാന്യം. ചിലപ്പോൾ പരീക്ഷാഹാൾടിക്കറ്റിലെ 3.5 X 4.5 cm ചതുരക്കളത്തിൽ വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത് ഭയന്ന് വിറച്ചിരിയ്ക്കും. മറ്റൊരിയ്ക്കൽ പറിച്ചുനടലിന്റെ മുദ്ര പതിയാൻ വേദനയിരമ്പുന്ന അറുത്ത തലയായി പാസ്പോർട്ടിൽ. അല്ലെങ്കിൽ ലൈക്ക് ശൈലങ്ങളേറുവാൻ, മുഖദേഹാലങ്കാരധാരാളിത്തത്തിൽ സോഷ്യൽ നെറ്റ് വർക്കുകളിൽ, മെയിൽ ഇൻബോക്സുകളിൽ. ഇടയ്ക്ക്, ചിത്രവിശാരദരുടെ, വടിവൊത്ത ഫ്രെയ്മുകൾക്കും ക്യാമറാ ആംഗിളുകൾക്കും മനുഷ്യഛായ നൽകാൻ, പ്രദർശനയന്ത്രമായി. ഒരിയ്ക്കൽ പോലും തനത് പകർപ്പെടുക്കപ്പെടാതെ, ഒടുക്കം ചരമപേജിലെ 1"X 2" കോളത്തിൽ.

ഒരു മീൻ പിറവിയിലൂടെ ഞാൻ സ്വതന്ത്രയാകട്ടെ.

കരിങ്കാഴ്ചകൾ കണ്ട് മടുത്തിട്ടായിരിയ്ക്കണം. കണ്ണുകൾ കുറുകിക്കുറുകി, രണ്ട് വൃത്തങ്ങളായിരിയ്ക്കുന്നു. വാക്കേറുകളിലും, നോക്കുളി ചെത്തുകളിലും, മുറിവ് പറ്റാതിരിയ്കാനെന്ന് തോന്നുന്നു, ചെതുമ്പലുകൾ വളരുകയാണ് മേലാകെ. ഒരുമയുടെ തിക്കിലും തിരക്കിലും, ഉയന്ന് പൊന്തുന്നുന്ന വെളിച്ചം മുടക്കികൾ. അമർന്നൊതുങ്ങിയ മുലകളേക്കാൾ വലിയ, കാഴ്ചകളെ ഇടം വലം വേർതിരിയ്ക്കാൻ പതിഞ്ഞു ചേർന്ന മുഖത്തേക്കാൾ വലിയ, കണ്മറ ശീലകൾ. സമാനദിശയിലേയ്ക്ക്, അതിദ്രുതം പാഞ്ഞിരുന്ന കാലുകൾ, വിജാതീയ ധ്രുവങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകകളായി,വാൽത്തുമ്പായി. അല്ല, അത് അവതാരപ്പിറവിയുടെ മൂട്ടിൽ തറച്ച മീനോളം നീളമുള്ള അമ്പെന്ന് കവി. വിടർന്നു പിരിഞ്ഞ, രണ്ടില ചിഹ്നത്തിന്റെ, ജൈവാന്തരമെന്ന് രാഷ്ട്രീയം. സർക്കാരിന്റെ ഒന്നര രൂപാ സൗജന്യം വേണ്ട. ഐ പില്ലു പരതുന്ന വെപ്രാളം വേണ്ട. ചെന്തെരുവിന്റെ മുല്ലപ്പൂവിടങ്ങളായി, വെറ്റിലച്ചവകളായി, പാറി നടന്ന് പേറിയതത്രയും, ഇന്ന് മുട്ടകളാണ്. മീൻ മുട്ടകൾ. പീഡനപർവ്വങ്ങളും, തദ്ഫലഗർഭങ്ങളും, കല്ലോരം പറ്റിക്കിടക്കുന്ന മുട്ടകളാണ്. മീൻ മുട്ടകൾ. പേറ്റുനോവിന്റെ കണക്കുപേച്ചില്ലാതെ, കള്ളക്കണവന്റെ ചന്തിതാങ്ങാതെ, എനിയ്ക്കൊരുപാട് ദിവ്യഗർഭങ

മെമ്മറി കാർഡ്

കരിക്കട്ടയിൽ ചെമ്പ് പാകിയ, തലങ്ങും വിലങ്ങും ചാലകനൂലുകൾ നീട്ടിയ കറുമ്പൻ കുടവയറൻ. കെട്ടിയ നാവിൽ, ഉപ്പിട്ട കൺചരുവങ്ങളിൽ, പതിയാതെ, പറയുവാൻ വയ്യാതെ പോയ, കാഴ്ചമുഴക്കങ്ങളുണ്ടിതിൽ. ഗതകാലപ്രണയത്തിൻ, ഉൾത്തീ പെരുക്കുവാൻ ജസ്സിയുണ്ട് സുലേഖയുണ്ട്. ആശുപത്രിക്കോലായിലെ ധൂർത്തവൃത്താന്തങ്ങൾ, ഉള്ളാടാക്കുടി പോലും വിടാതെ കട്ട കാഴ്ചകൾ. അകമരച്ച് പൊതിഞ്ഞു തിരിയിട്ട അമിട്ടാണകക്കാമ്പ്. ശിരസ്സുതാങ്ങുന്ന കാളകൂടദ്യുതി, നീലദന്തബാണങ്ങളായ് പറന്ന് പാഞ്ഞ്, അപരശിരസ്സേറുന്നു. പിന്നെയും പിന്നെയും ദിക്കാകെ പരക്കുന്നു.

മരമറ

  മരമറകൾ ഒളിയിടങ്ങളാണ്. വളർച്ച മതിവരാത്ത താവളസീമകൾ. മകുട ധാരികൾ, മാന്ത്രികപ്പെരുമ കൊണ്ടിടം ഹരിതാഭ വീശുവോർ ശിഥിലശാഖികൾ. മരമറശിശിരത്തിൽ തൊലിപൊളിച്ചു പൊന്തുകയാണ്, ധനാധർമ്മയന്ത്രം ചമയ്ക്കുന്ന ജ്യോതിഷപണ്ഡിതർ.   മകുടധാരികൾ മാന്ത്രികപ്പെരുമ കൊണ്ടിടം ശിഥിലമാക്കുവോർ ഭ്രമിതമാനുഷർ. ത്വരിതസഞ്ചാരങ്ങളിൽ ഇടവെളിച്ചങ്ങൾക്കായ് മരവിടവിൽ തല കൊരുത്തവർ വിമതജീവികൾ;  കബന്ധക്കൊട്ടാരക്കെട്ടിലെ പട്ടികനീളങ്ങളായ്, കല്ലാണിപ്പാച്ചിലിന്റെ കൊടും നീറ്റലൊതുക്കുന്നു. പുറംകാഴ്ചയിൽ മരമറകൾ വളരുകയാണ്: തലയെടുപ്പിലും, വൃത്തവ്യാപ്തിയിലും;  ഒപ്പമുൾക്കാറ്റുവീഴ്ചയും തണ്ടുതുരപ്പനും മാടനും മറുതയും ചാത്തനും ചാമുണ്ഡിയും.

മഴ നനയുന്നവർ

  പല പരിധികളിൽ മഴ നനയുന്നവരുണ്ട്. ഉടുപുടവയുടെ ഉടൽ പ്രണയത്തെ ആളിക്കത്തിയ്ക്കുന്ന മഴത്തീയും, നീരദാലിംഗനവും യാനത്തിന്റെ തുറന്ന ജാലകത്തിലുടെ ഉള്ളറിഞ്ഞൊതുക്കുന്ന പെൺ യാത്രികർ. ആകാശത്തികട്ടലിൽ ചീയുന്ന ദ്രവമാംസം കഴുകി ചൂടാറ്റുന്നു, മേൽക്കൂരയില്ലാത്ത പാതപാർശ്വങ്ങളിലെ ഭിക്ഷാടകർ. കുടത്തൂണിന്റെ തടവു വട്ടങ്ങൾ പൊട്ടിച്ചെറിഞ്ഞ് മഴ നനയുന്നവർ. സർഗ്ഗവർഷപാതങ്ങളിൽ ലഹരി നുണഞ്ഞ് നനഞ്ഞുരുകിച്ചേരുന്നവർ, സാഹിത്യപരഃശ്ശതാനനർ. പല പരിധികളിൽ മഴ നനയുന്നവരുണ്ട്. മഴയിൽ നനയുന്നവരും, മഴയാൽ നനയ്ക്കപ്പെടുന്നവരും.....

ജാർത്തെ ബാൽദോർ : ഒരു നോർവീജിയൻ തെണ്ടി (Bjarte Baldor: A Norwegian Beggar)

അയാൾ, അനാഥനഗരത്തിന്റെ കാവൽക്കാരനായിരുന്നു. തിളങ്ങുന്ന കുപ്പായമില്ലാതെ, കീറത്തുണിയാൽ മറയ്ക്കപ്പെട്ടവൻ. ചക്രമുരഞ്ഞ് തീപാറും സരണികളിൽ, സ്കാൻഡനേവിയൻ [1] തണുപ്പുറഞ്ഞ് മരവിച്ചയാൾ കിടന്നു. യൂറോ ഞെരുക്കത്തിൽ, ശരീരാതിർത്തിയിൽ നിന്ന്, നിർദ്ദയം ഒലിച്ചുപായുകയാണ്, മണ്ണും പെണ്ണും ഊണും ഉറക്കവും. എഗ്ദ്രസീൽ [2] മരയൂറ്റം, രാജത്വം പൊലിപ്പിച്ച, പഴം പേച്ചുകൾ; തന്റെ കീറത്തുണിക്കെട്ടുകൾ. ശോഷിച്ച ഫെൻറിറുകൾ [3] ദംഷ്ട്രകളഴിച്ച്, സലാങ്സ്ദലേനിലെ [4] ധ്രുവശാലയിൽ, അഴിക്കൂട്ടിൽ ഉറക്കമാണ്(?) ദക്ഷിണാധീശത്വം, ശ്വാസം നിലപ്പിയ്ക്കുമാറ്, നോഴ്സുകളുടെ [5] ;എന്റെ കഴുത്തിൽ കുരിശായ് മുറുകുന്നു. പ്രാചീനസുഭഗതയുടെ കന്യാഛേദം ചെയ്യപ്പെട്ട യോനിയുമായി, ഞങ്ങൾ മരിയ്ക്കുകയാണ്; ഞങ്ങളെത്തേടിത്തളർന്ന്. ഇനി നടന്നകലാം. കാതടപ്പിയ്ക്കുന്ന മൂളലുകളിലേയ്ക്ക്. തീ പാറുന്ന സരണിയ്ക്ക് കുറുകേ... അടയാളമവശേഷിപ്പിയ്ക്കാത്ത, വെറുമൊരു തെണ്ടിയായി, പൂർവ്വിക പ്രൗഢി സന്നിവേശിപ്പിച്ച സൂക്ഷ്മ പർവ്വതങ്ങളുടെ കൽവീഥിയിലേയ്ക്ക് ആ തിളങ്ങുന്ന രാജകുമാരൻ അരഞ്ഞു ചേർന്നു. ജാർത്തെ ബാൽദോർ : Bright Prince 1: സ്കാൻഡനേവിയൻ ര

കൂറുമാറ്റം

മുഖം ചെരച്ചവന് കൂറ്, എന്റെ മുഖത്തോടായിരുന്നില്ല. മാസം തികഞ്ഞ ബ്ലേഡിനോടും കീശയുടെ വീർപ്പിനോടുമായിരുന്നു. വാഞ്ഞുയന്ന നാട്ടുമാവിന് കൂറ്, ഉയിർ പാകിയ എന്നോടായിരുന്നില്ല. ഊതിയുലച്ച കാറ്റിനോടും നനഞ്ഞൊട്ടിച്ച മേഘങ്ങളോടുമായിരുന്നു. ജയിച്ചു പോയ മന്ത്രിയ്ക്കു കൂറ്, വോട്ടു തെണ്ടിത്തളർന്ന ഞങ്ങളോടായിരുന്നില്ല. തന്ത്രക്കുരവയിട്ട 'തത്ര'യോടും, പാരമ്പര്യം മാന്തിയ പടിഞ്ഞാറിനോടുമായിരുന്നു. ജനിച്ച് വീണ എനിയ്ക്ക് കൂറ്, പെറ്റിട്ട അമ്മയോടായിരുന്നില്ല. പേറെടുത്തതും എടുക്കാത്തതുമായ ആശുപത്രികളോടും, 'ഇൻഫി'യുടെ തണുത്ത ചില്ലുകൂടിനോടുമായിരുന്നു

അറീലിയാനോ യുവാവാണ്.

പ്രജ്ഞയുടെ കൽവിളക്ക്, തിരതട്ടിത്തകർന്നു. ഓളപ്പരപ്പിലാ നാളത്തിളക്കം ക്ഷണികബിന്ദുവായ്,ശൂന്യമായ്. കാലപ്പിലാവിലത്തണ്ടു മടക്കി, ചരിത്രം തീണ്ടാത്ത ഓർമ്മകൾ കോരിയെടുക്കാൻ വൈദ്യവും മന്ത്രവും തന്ത്രവും. **കല്യാണിയുടെ പിതൃത്വം അറിഞ്ഞ **കുഞ്ഞുണ്ണിയെപ്പോലെ *അറീലിയാനോ നിർന്നിമേഷനായിരുന്നു. ചങ്ങലയുരഞ്ഞ് തോൽ വിണ്ട മരത്തിനു മരുന്നുപദേശം. "എനിയ്ക്ക് ഓർമ്മയില്ല. ഇരുമ്പിലംഗം കുരുങ്ങി, ചോര കനത്തു കറുത്തിട്ടും, ഞാൻ അട്ടഹസിയ്ക്കുന്നു. ഓർമ്മയുടെ തീയണച്ച്, നീയും ഭ്രാന്തനാവുക. ചിന്തകൾ വരിയാത്ത, ആർത്തികളെരിയ്ക്കാത്ത, ബന്ധുവെ സ്മരിയ്ക്കാത്ത, സ്വപ്നസ്വർഗ്ഗം പുൽകുക." ജിപ്സികളുടെ മരുന്നൂറി, മണ്ണ് മണത്തുനാറി. *ഉർസുലയുടെ തൊലിചുളുങ്ങി, മുടി നരച്ചുപാറി. *അറീലിയാനോ അപ്പോഴും, ഉന്മാദത്തിന്റെ യൗവ്വനത്തിലായിരുന്നു. ‌------------------------------------------------------ *വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്-ഗാബ്രിയേൽ ഗാർസിയ മാർക്വിസ്. അറീലിയാനോ: ജോസ് അർക്കേഡിയോയുടെ പ്രഥമപുത്രൻ. ഉർത്സുല :അറീലിയാനോ ബുവേൻഡിയയുടെ അമ്മ. **ഗുരുസാഗരം-ഓ വി വിജയൻ കല്യാണി : കുഞ്ഞുണ്ണി യുടെ ഭാര്യയുടെ മക

കരിന്തേൾ വേതാളങ്ങൾ.

  സഖാവ് ടി പി ചന്ദ്രശേഖരന് ആദരാഞ്ജലികൾ. കഥകളായിരുന്നു പണ്ട്. ഉടുപ്പിനിടയിലൂടിഴഞ്ഞ് വന്ന് ഉടലാകെ വിഷം ചീറ്റിപ്പാഞ്ഞ കരിന്തേളുകൾ. കിടങ്ങുകൾ തോണ്ടി, തോട്ടിയും തോട്ടയുമായിരിയ്ക്കുന്ന പരിഷകൾക്കിടയിലേയ്ക്ക് ശിരസ്സാഞ്ഞ് പാഞ്ഞടുത്ത ധീരകളഭങ്ങളെ, വാൽവളവിൽ കൊരുത്തെടുത്ത കരിന്തേളുകൾ. കാളകൂടം ദുഷിപ്പിച്ച കറുപ്പാണ് മേനി ഭരിയ്ക്കുന്നത്. ചോരയുടെ ചുവപ്പ് മൂത്തും കറുപ്പാകുമത്രേ. കൊടിക്കനം പഴുത്തുനാറിയും, ചത്തുകരിഞ്ഞും കൊടും കറുപ്പാകും. കഥയിൽ നിന്നിറങ്ങിയ വേതാളപ്പുനർജ്ജനികൾ ചതിവേട്ടപ്പെരുമകളുടെ മാറാപ്പായ് അരയിൽ തൂങ്ങി, ഇരുകാലുകളേയും ജനനേന്ദ്രിയത്തെയും ആഹരിച്ചു തുടങ്ങിയിരിയ്ക്കുന്നു. ഓലക്കീറൊളിവിലെ കൊള്ളിയാൻ വെട്ടത്തിൽ കടലാസു കത്തിച്ച തൂലികാസ്ഥൈര്യമേ, വീരധാരാളിത്ത പ്രജനനമിനിയെന്ന്?

വാകമരത്തണലില്‍

കല്ലമ്പലങ്ങളിൽ കാറ്റിന്റെ സംഗീതം ഒരു മഴപ്പാട്ടുപോൽ നേർത്തുതേങ്ങി. മെയ്യമർന്നാനന്ദ സാഗരം സൃഷ്ടിച്ച വാടിയിൽ പുഷ്പങ്ങൾ വീണുണങ്ങി. പ്രണയാർദ്രകൂജനം കിളികൾ പൊഴിച്ചാർത്ത പൂമരം വേനലിൻ നോവറിഞ്ഞു. മധുരവാഗ്ഹിമവർഷം കുളിർകോരിയണിയിച്ച ഉഷസ്സിൽ വിരഹത്തിന്നിരുൾപടർന്നു. സമവാക്യ സിദ്ധാന്ത സംഹിതകൾ തീർത്ത വിജ്ഞാനവായ്പ്പിന്നിടിമുഴക്കം. അന്തരംഗത്തിങ്കൽ ആത്മബോധത്തിന്റെ കൈത്തിരി തെളിയിച്ച ഗുരുകടാക്ഷം. വേർപ്പിൻ മഹത്വവും,മിത്രഗുരുത്വവും, കൂട്ടായ്പ്പണി തീർത്ത കൊട്ടാരങ്ങൾ. സുകുമാരസൗഹൃദവേളയി ഭാഷണ- ഭോഷത്വം നാമൊന്നായ് കേട്ടിരുന്നൂ. ഇന്നീ വഴിത്താര പലതായ് പിരിയവേ, പഥികരായ് നാമെല്ലാം കൺനിറഞ്ഞോർക്കവേ, നമ്മെപ്പിരിയുവാനാകില്ലൊരിയ്ക്കലും നമ്മിലിന്നാർക്കുമെന്നറിയുന്നു നാം. അത്യന്ത സുന്ദരപാഠ്യകാലങ്ങളേ... പേരിനായ് മാത്രമീ യാത്രാമൊഴി. പ്രോജ്ജ്വലസൗഹൃദ പ്രണയകാലങ്ങളേ... പേരിനായ് മാത്രമീ യാത്രാമൊഴി... വെറും... പേരിനായ് മാത്രമീ യാത്രാമൊഴി...

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

വയൽപ്പുരകൾ

ചെങ്കൽച്ചായം പൂശിയ മറവിയുടെ ചുവരെഴുത്തുകളിൽ കാലഹരണപ്പെട്ട വയൽരാഷ്ട്രീയത്തെ അടക്കിപ്പിടിച്ച് ഒരു നിൽപ്പുണ്ട്. സമ്പന്നമായൊരു ഭൂതമുണ്ടായിരുന്നു. ഇരുളുകളിൽ ആവോളം നിദ്രയൂറ്റി, നൂറ്റാണ്ടുകളുടെ ദാഹമടക്കാൻ, കാവൽപണിക്കാർ; പകലുകളിൽ മുലത്തടത്തിലെ വേർപ്പുചാലുകളിൽ കണ്ണെറിയാൻ, മുഴുത്ത പെണ്ണുങ്ങൾ. ചാത്തൻ വലിച്ചു തള്ളിയ കഞ്ചാവുപുകയുടെ വിശുദ്ധവീര്യം; കുപ്പി തകർത്തൂറി, തറയിലൂടരിച്ചിറങ്ങി, അകം കത്തിച്ച ഭസ്മം ചേർത്ത പേരയ്ക്കാവാറ്റ്. ************************************ കപോലം ചുളുങ്ങി. കപാലം തകർന്നു. ഇരുട്ടും വെളിച്ചവും മഞ്ഞും മഴയും മുച്ചൂടും കരിയ്ക്കും വേനലും, ഇനിയും വിലങ്ങഴിയ്ക്കാത്ത, പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ. ദൂരെ നിന്നുള്ള നാഗരികർ, കച്ചിഗന്ധമാരാഞ്ഞ്, പുറമ്പോക്കുകൂരകൾ കൊയ്തുമെതിയ്ക്കയാണ് ചുറ്റും. യന്ത്രങ്ങളിൽ നിന്നും തോലുരിഞ്ഞ്, ചതഞ്ഞുചാടുന്നത് വയൽപ്പുരത്തണലുകളിൽ നീന്തി നിവർന്നു വളർന്ന അടിയാളപ്പെണ്മലരുകൾ. പുതുകാഴ്ചയുടെ ജെല്ലിക്കെട്ടുത്സവച്ചേറും, ചെളിയും ചോരയും, ചേർന്നുപുതഞ്ഞൊരുക്കിയ അസ്ഥിമാടമായൊടുക്കം. *വയൽപ്പുരകളുടെ ചിത്രം ഏറെ അന്വേഷിച്ചു.ലഭിച്ചില്ല.അവസാനം ഏകദേശം വയൽപ്പുര പോലെ തോന്നുന്ന ഒരു ചിത

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ