ചെങ്കൽച്ചായം പൂശിയ
മറവിയുടെ ചുവരെഴുത്തുകളിൽ
കാലഹരണപ്പെട്ട വയൽരാഷ്ട്രീയത്തെ
അടക്കിപ്പിടിച്ച് ഒരു നിൽപ്പുണ്ട്.
സമ്പന്നമായൊരു ഭൂതമുണ്ടായിരുന്നു.
ഇരുളുകളിൽ
ആവോളം നിദ്രയൂറ്റി,
നൂറ്റാണ്ടുകളുടെ ദാഹമടക്കാൻ,
കാവൽപണിക്കാർ;
പകലുകളിൽ
മുലത്തടത്തിലെ വേർപ്പുചാലുകളിൽ
കണ്ണെറിയാൻ,
മുഴുത്ത പെണ്ണുങ്ങൾ.
ചാത്തൻ വലിച്ചു തള്ളിയ
കഞ്ചാവുപുകയുടെ
വിശുദ്ധവീര്യം;
കുപ്പി തകർത്തൂറി,
തറയിലൂടരിച്ചിറങ്ങി,
അകം കത്തിച്ച
ഭസ്മം ചേർത്ത പേരയ്ക്കാവാറ്റ്.
************************************
കപോലം ചുളുങ്ങി.
കപാലം തകർന്നു.
ഇരുട്ടും വെളിച്ചവും
മഞ്ഞും മഴയും
മുച്ചൂടും കരിയ്ക്കും വേനലും,
ഇനിയും വിലങ്ങഴിയ്ക്കാത്ത,
പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ.
ദൂരെ നിന്നുള്ള നാഗരികർ,
കച്ചിഗന്ധമാരാഞ്ഞ്,
പുറമ്പോക്കുകൂരകൾ
കൊയ്തുമെതിയ്ക്കയാണ് ചുറ്റും.
യന്ത്രങ്ങളിൽ നിന്നും
തോലുരിഞ്ഞ്,
ചതഞ്ഞുചാടുന്നത്
വയൽപ്പുരത്തണലുകളിൽ
നീന്തി നിവർന്നു വളർന്ന
അടിയാളപ്പെണ്മലരുകൾ.
പുതുകാഴ്ചയുടെ
ജെല്ലിക്കെട്ടുത്സവച്ചേറും,
ചെളിയും ചോരയും,
ചേർന്നുപുതഞ്ഞൊരുക്കിയ
അസ്ഥിമാടമായൊടുക്കം.
*വയൽപ്പുരകളുടെ ചിത്രം ഏറെ അന്വേഷിച്ചു.ലഭിച്ചില്ല.അവസാനം ഏകദേശം വയൽപ്പുര പോലെ തോന്നുന്ന ഒരു ചിത്രം 'അപ്പൂന്റെ ലോകം' എന്ന ബ്ലോഗിൽ നിന്നും ലഭിച്ചതിവിടെ ചേർക്കുന്നു
മറവിയുടെ ചുവരെഴുത്തുകളിൽ
കാലഹരണപ്പെട്ട വയൽരാഷ്ട്രീയത്തെ
അടക്കിപ്പിടിച്ച് ഒരു നിൽപ്പുണ്ട്.
സമ്പന്നമായൊരു ഭൂതമുണ്ടായിരുന്നു.
ഇരുളുകളിൽ
ആവോളം നിദ്രയൂറ്റി,
നൂറ്റാണ്ടുകളുടെ ദാഹമടക്കാൻ,
കാവൽപണിക്കാർ;
പകലുകളിൽ
മുലത്തടത്തിലെ വേർപ്പുചാലുകളിൽ
കണ്ണെറിയാൻ,
മുഴുത്ത പെണ്ണുങ്ങൾ.
ചാത്തൻ വലിച്ചു തള്ളിയ
കഞ്ചാവുപുകയുടെ
വിശുദ്ധവീര്യം;
കുപ്പി തകർത്തൂറി,
തറയിലൂടരിച്ചിറങ്ങി,
അകം കത്തിച്ച
ഭസ്മം ചേർത്ത പേരയ്ക്കാവാറ്റ്.
************************************
കപോലം ചുളുങ്ങി.
കപാലം തകർന്നു.
ഇരുട്ടും വെളിച്ചവും
മഞ്ഞും മഴയും
മുച്ചൂടും കരിയ്ക്കും വേനലും,
ഇനിയും വിലങ്ങഴിയ്ക്കാത്ത,
പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ.
ദൂരെ നിന്നുള്ള നാഗരികർ,
കച്ചിഗന്ധമാരാഞ്ഞ്,
പുറമ്പോക്കുകൂരകൾ
കൊയ്തുമെതിയ്ക്കയാണ് ചുറ്റും.
യന്ത്രങ്ങളിൽ നിന്നും
തോലുരിഞ്ഞ്,
ചതഞ്ഞുചാടുന്നത്
വയൽപ്പുരത്തണലുകളിൽ
നീന്തി നിവർന്നു വളർന്ന
അടിയാളപ്പെണ്മലരുകൾ.
പുതുകാഴ്ചയുടെ
ജെല്ലിക്കെട്ടുത്സവച്ചേറും,
ചെളിയും ചോരയും,
ചേർന്നുപുതഞ്ഞൊരുക്കിയ
അസ്ഥിമാടമായൊടുക്കം.
*വയൽപ്പുരകളുടെ ചിത്രം ഏറെ അന്വേഷിച്ചു.ലഭിച്ചില്ല.അവസാനം ഏകദേശം വയൽപ്പുര പോലെ തോന്നുന്ന ഒരു ചിത്രം 'അപ്പൂന്റെ ലോകം' എന്ന ബ്ലോഗിൽ നിന്നും ലഭിച്ചതിവിടെ ചേർക്കുന്നു
വമ്പൻ വയലുകളുടെ കാവൽമാടങ്ങളെ ആരും ശ്രദ്ധിച്ചില്ല ഒരിയ്ക്കലും...പി .വൽസലയുടെ കഥകളിലും സത്യൻ അന്തിക്കാടിന്റെ സിനിമകളിലുമൊഴികെ.....
ReplyDeleteവായനയുടെ പരിമിതി കൊണ്ടും ആകാം എന്ന മുൻകൂർ ജാമ്യം ഞാൻ എടുക്കട്ടെ.
ഈ ഒരു സാഹചര്യത്തിൽ കൂർക്കഞ്ചേരിപ്പാടത്ത് കണ്ട വയൽപ്പുരകൾ വല്ലാത്ത ഒരു വികാരമെന്റെ മനസ്സിൽ നിറച്ചു.തോന്നിയ കുറശയങ്ങൾ ഇവിടെ ഞാൻ കുറിച്ചിരിയ്ക്കുന്നു.
അസ്ഥിമാടമായോടുങ്ങിയ വയല്‍പ്പുരകള്‍..,... പിന്നെയും പഴമയിലേക്ക് ഒരു എത്തി നോട്ടം. നന്നായിട്ടുണ്ട് രഞ്ജിത്ത്
ReplyDeleteനന്ദി വിനീത്.... :)
Deleteപുതുകാഴ്ചയുടെ
ReplyDeleteജെല്ലിക്കെട്ടുത്സവച്ചേറും,
ചെളിയും ചോരയും,
ചേർന്നുപുതഞ്ഞൊരുക്കിയ
അസ്ഥിമാടമായൊടുക്കം.
ഇന്ന് വയലെവിടെ ? വയല്പുരകളെവിടെ?
അസ്ഥിമാടമായൊതുങ്ങിയ ഇന്നലെയുടെ ആ പഴയ കാഴ്ചകള്‍ മനസ്സില്‍ തേടുന്ന എന്നിലെ കര്‍ഷക പുത്രനെ ഈ കവിതയിലൂടെ ഒരു മടക്ക യാത്രക്ക് വിളിചെങ്കില്‍ അത് കവിയുടെ വിജയം ..
നല്ല വരികള്‍ ... നല്ല കവിത രഞ്ജിത്ത്
അങ്ങിനെ വേണുവേട്ടൻ ചിന്തിച്ചു എന്നതും ഞാനെന്റെ വിജയമായിട്ടെ...നന്ദി ഭായ്....
Deleteരഞ്ജൂ, നീ രാവിലെ 'സെന്റി' എഴുതി എന്നെ കരയിയ്ക്കാൻ ഇറങ്ങിയിരിയ്ക്ക്യാ വീണ്ടും? :)
ReplyDeleteകാവല്ക്കാർ ഒറ്റയ്ക്കാണൊ രാത്രികാലങ്ങളിൽ മാടങ്ങളിൽ ചെലവഴിയ്ക്കാൂ? എങ്കിൽ, പകിട കളിയും, ചതുരംഗവും ഉണ്ടായിരുന്നിരിയ്ക്കണം.
(അവിടെ നേരമ്പോക്ക് വല്ലതുമുണ്ടാകാതിരിയ്ക്കൻ തരമില്ലല്ലോ?)
jokes apart, അന്യം നിന്ന കാഴ്ചകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം... അഭിനന്ദനങ്ങൾ!
അങ്ങനെ പറയാതെ ബിജുവേട്ടാ..... :)
Deleteനേരമ്പോക്കുണ്ടാകും...പന്നി'പ്പടക്ക'മേറോ, 'വെടി'പറച്ചിലോ അങ്ങിനെ എന്തേലുമൊക്കെ കാണണം... :) നന്ദി.
for the memory of those good times... and for the selfishness of busy corporate life...
ReplyDeletethe rage of a common man towards these... and moreover, the solid pain of losing the culture of those golden ages....intensity of labor of people who try hard to fill their stomach wit nearly empty pockets... that has gone in vain...
this poem really stands testimony to the big rotten crimes that the corrupt modernization has done on the life of a few 'uneducated' yet, without whom, even money would not buy a day's meal...
hats off to u.. for the great attempt.. for the fire within u, to bring to forefront, things that many famous writers have tried to leave as 'unseen'...
wishes... god bless..!!!
എല്ലാം പറഞ്ഞു....
Deleteവായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി പെങ്ങളേ.....
നല്ല വരികള്‍
ReplyDeleteവയല്‍പുരകള്‍ ഇന്ന് ഓര്‍മയില്‍ മാത്രം.
ഭൂതകാലസ്മരണയുണര്‍ത്തുന്ന കവിത.
ആശംസകള്‍
ചാക്രികമായ കാലഗമനങ്ങളിൽ ആ ഭൂതമൊരു വർത്തമാനമാകാൻ കൊതിപ്പൂ ഞാൻ.... :)
Deleteവാക്കുകളുടെ നിരകള്‍ കാഴ്ച്ചവക്കുന്ന വൈവിധ്യമായ ദൃശ്യങ്ങളാണ് ഏറെ ഇഷ്ടപ്പെട്ടത്.ആശംസകള്‍
ReplyDeleteനന്ദി മുഹമ്മദിക്കാ....
Deleteവയല്‍ പുരകള്‍ക്കുമുണ്ട് ഒരു കഥ പറയാന്‍.. നല്ല വരികള്‍.. ആശംസകള്‍ രഞ്ജിത്ത്
ReplyDeleteനമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ....അതേ അവർക്കുമുണ്ട് കുറേ കഥകൾ....
Deleteനല്ല വരികൾ., വയൽപ്പുരകൾ ഇനി പഴയ സിനിമകളിൽ മാത്രമാണ് കാണാൻ കഴിയുക. ആശംസകൾ ! രഞ്ജിത്ത്, നിന്നെ നമ്മുടെ ബ്ലോഗിലേക്കൊന്നും കാണാനില്ലല്ലോ ഗഡീ
ReplyDeleteമറഞ്ഞ കാഴ്ചകൾ ഹൃദയമുള്ളവരെ വേദനിപ്പിയ്ക്കും അല്ലേ...
Deleteമൊഹിഭായ്,ഞാൻ ഓൺലൈ ഉണ്ടാകണ സമയത്ത് മുൻപിലു കാണണ പോസ്റ്റുകൾ വായിയ്ക്കാറാ പതിവ്്....ഭായ് പോസ്റ്റെനിയ്ക്കു മെയിൽ ചെയ്യണേ, ranjeethkkb@gmail.com
രഞ്ജു, മനോഹരമായ വരികള്‍...,....പ്രത്യേകിച്ചും ഈ വരികള്‍ ....
ReplyDeleteകപോലം ചുളുങ്ങി.
കപാലം തകർന്നു.
ഇരുട്ടും വെളിച്ചവും
മഞ്ഞും മഴയും
മുച്ചൂടും കരിയ്ക്കും വേനലും,
ഇനിയും വിലങ്ങഴിയ്ക്കാത്ത,
പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ
വയല്‍ പുരകളും വയലുകളും ഇനി പഴയ സിനിമകളിലും ഗൂഗിള്‍ ഇമേജെസിലും മാത്രമായി ഒതുങ്ങുന്നു...ഭൂത കാലത്തിലേക്കുള്ള ഈ തിരിഞ്ഞു നോട്ടം ഇഷ്ടായി...
നന്ദി ശജീറിക്കാ.....
Deleteഅഭിനന്ദനങ്ങൾക്കൊരായിരം നന്ദി....
യന്ത്രങ്ങളിൽ നിന്നും
ReplyDeleteതോലുരിഞ്ഞ്,
ചതഞ്ഞുചാടുന്നത്
വയൽപ്പുരത്തണലുകളിൽ
നീന്തി നിവർന്നു വളർന്ന
അടിയാളപ്പെണ്മലരുകൾ.
പുതുകാഴ്ചയുടെ
ജെല്ലിക്കെട്ടുത്സവച്ചേറും,
ചെളിയും ചോരയും,
ചേർന്നുപുതഞ്ഞൊരുക്കിയ
അസ്ഥിമാടമായൊടുക്കം.
പ്രിയ സ്നേഹിതാ... ഇഷ്ടപെട്ട വരികള്‍ കോപ്പി ചെയ്യാനാണെങ്കില്‍ ഈ കവിത മുഴുവനും ഞാന്‍ ഇവിടെ കോപ്പി ചെയ്യേണ്ടി വരും...ഓരോ വരിയും അത്രയ്ക്ക് മികച്ചതാണ്...
പഴമയുടെ ഓര്‍മ്മകള്‍ , വേദന നിഴലിക്കുന്ന വരികള്‍..
അഭിനന്ദനങ്ങള്‍...
ഖാദു ഭായ്...... വേദനിയ്ക്കാനേ നമുക്കൊക്കെ യോഗമുണ്ടാകൂ അല്ലേ....ൢഅ കാലം വരുമെന്നു കൊതിയ്ക്കാം....
Deleteവയലും വയൽപ്പുരകളും വെറും ഓർമ്മകളായിട്ടീരുമ്പഴും, അതിനേകുറിച്ചുള്ള എഴുത്തുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് രഞ്ജിത്തിന്റെ ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു. ആശംസകൾ.
ReplyDelete:) നന്ദി മനേഷ് ഭായ്....
Deleteകവിത വായിക്കുക ആസ്വദിക്കുക എന്നതിനപ്പുറം കവിതകളെ വിലയിരുത്താന്‍ എനിക്കറിയില്ല. അത് ദ്യോതിപ്പിക്കുന്ന മുഴുവന്‍ അര്‍ത്ഥതലങ്ങളിലേക്കും ചികഞ്ഞു ചെല്ലാനും അറിയില്ല.ഉപരിപ്ലവമായ വായന എന്നു വേണമെങ്കില്‍ എന്റെ വായനയെക്കുറിച്ചു പറയാം.മികച്ച രചനകളാണെങ്കില്‍ ചികഞ്ഞു ചെല്ലാതെ തന്നെ അവയുടെ അന്യാദൃശമായ ഭാവഭംഗി അനുഭവവേദ്യമാകും.ഈ കവിതയുടെ വായനയില്‍ ആ അനുഭവം ലഭിക്കുന്നു...
ReplyDeleteശ്രദ്ധേയമായി തോന്നിയത് രഞ്ജിത്ത് തിരഞ്ഞെടുത്ത ബിംബകല്‍പ്പനകളാണ്. വയല്‍പ്പുരകള്‍ ഒരു കാലത്ത് മലയാളിയുടെ കാര്‍ഷിക സംസ്കാരത്തിലെ അഭേദ്യഘടകമായിരുന്നു.രാത്രികളിലെ കാവല്‍പ്പുരകളിലെ ഇരുപ്പ് എത്രയെത്ര നാടന്‍ പാട്ടുകള്‍ക്കും കഥകള്‍ക്കും മറ്റും വിഷയീഭവിച്ചിരിക്കുന്നു. അന്യം നിന്ന ഒരു സാംസ്കാരികത്തനിമയില്‍ നിന്ന് ചികഞ്ഞെടുത്ത ബിംബകല്‍പ്പനയോടൊപ്പം കൃത്യതയാര്‍ന്ന പദാവലികള്‍ അടുക്കിവെച്ചതും അവ കൊണ്ടു പോവുന്ന ഭാവതലവും നല്ല വായനാനുഭവമായി....
മാഷേ...മാഷുടെ വായന ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ എനിയ്ക്കു നൽകുന്ന ആനന്ദം അത്യധികമാണ്.....
Deleteനന്ദി...
ഇത് കയ്യേറ്റം പ്രക്ര്തിയില്‍ മാത്രം അല്ല മനുഷനിലും കാണുന്നു രണ്ഞു കിടിലന്‍ ആശയം നല്ല അവതരണം
ReplyDeleteദൂരെ നിന്നുള്ള നാഗരികര്‍,
Deleteകച്ചിഗന്ധമാരാഞ്ഞ്,
പുറമ്പോക്കുകൂരകള്‍
കൊയ്തുമെതിയ്ക്കയാണ് ചുറ്റും.
യന്ത്രങ്ങളില്‍ നിന്നും
തോലുരിഞ്ഞ്,
ചതഞ്ഞുചാടുന്നത്
വയല്‍പ്പുരത്തണലുകളില്‍
നീന്തി നിവര്‍ന്നു വളര്‍ന്ന
അടിയാളപ്പെണ്മലരുകള്‍.
ദാ മൂസാക്കാ....ഇതാണാ വരികൾ......
വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി.... :)
ഒരുപാടിഷ്ടായി ഈ കവിത.. ഒറ്റവാക്കിലൊതുക്കിയാല്‍ അതിമനോഹരം.
ReplyDeleteവയല്‍പ്പുരക്കാഴ്ചകള്‍ ഉള്ളില്‍ നിറച്ച വികരം അതിലും മനോഹരമായി വരിയില്‍ നിറച്ചിട്ടുണ്ടല്ലോ..നന്നായി രഞ്ജിത്ത്..
ReplyDeleteആദ്യമായാണ് ഈ വഴിയിൽ,ഭൂതകാലത്തിലേക്കുള്ള തിരനോട്ടത്തിലെ ബിംബവൽക്കരണം ഏറെ നന്നയിരിക്കുന്നു!.
ReplyDeleteവയല്‍പുരകള്‍ നല്‍കുന്ന ഗ്രാമക്കാഴ്ച്ചയെ കവിതയിലൂടെ പകര്‍ത്തിയെഴുതി..നന്നായിട്ടുണ്ട് ആശംസകള്‍
ReplyDelete