Skip to main content

Posts

Showing posts from December, 2014

ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി

ചന്ദ്രേട്ടനെപ്പോലെ, ഒരു തൊഴിലും പഠിക്കാനാകാതെ, പണി നിർത്തുന്ന കാലം വരെ മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട് പണിയെടുക്കുന്നവരുണ്ട്. ദൂരെ ദൂരെ കൂടിയിരിക്കുന്ന ഇഷ്ടികക്കുഞ്ഞുങ്ങളെ ഇത്തിരി പോലും തട്ടുകേട് കൂടാതെ പതുങ്ങിപ്പതുങ്ങി താങ്ങി വരണം. കട്ടയടുക്കിവച്ചു കഴിഞ്ഞാൽ മേസ്തിരി കനപ്പിച്ചൊന്നു നോക്കും. "സിമന്റ് കൂട്ട്രാ മൈരേ" ന്ന് അലറും. ഇത്തിരിക്കോളം വെള്ളമൊന്ന് കൂട്യാ, "പോയി നിന്റമ്മക്ക് പിണ്ഢം വെക്ക്രാ ഇതോണ്ട്"ന്ന്  ആക്രോശിക്കും. പണി തൊടങ്ങണേനു മുന്നേ സൈറ്റിലൊരു പൊടികാണാത്തവിധം ചത്തു ക്ലീൻ ചെയ്യണം. പണി കഴിഞ്ഞാ മേസ്തിരീന്റെ തോർത്തുമുണ്ടടക്കം കഴുകിക്കൊടുക്കണം. കോലരീമ്മെ ദേ ഈ നഖത്തുമ്പിന്റത്രിം സിമന്റ് കണ്ടാ മതി, അന്നത്തെ കൂലി കൊറയും. നടുവളഞ്ഞുറച്ച് പോകുന്നത്ര കല്ലുകോരണം. പൊടിപടലങ്ങൾ കണ്ണിൽ  ഭൂപടങ്ങൾ നിറച്ച് വരച്ച് സമുദ്രജലപ്രവാഹങ്ങളുണ്ടാക്കുന്നത്ര മണ്ണരിക്കണം. വെള്ളം കോരി കെട്ടിത്തീർത്ത കല്ലുമല മുഴുക്കെ നനയ്ക്കണം. കൂലി തരുമ്പോ, "മുന്നൂറ്റമ്പതുർപ്യല്ലേ കൊറവൊള്ളൂട  കഴുവേർടെ മോനേ, നെനക്കെന്ത

ജനനമൊഴി

സർ, ഞാനാണ് ജനനം. പെണ്ണിന്റെ വാരിയെല്ലു നുറുക്കി, ഒരു പെരുക്കത്തിന്റൊച്ച കീറിയാർത്ത്, ള്ളേ ള്ളേ ന്നും മക്കാറായി അവതരിക്കുന്ന  അതേ ജനനം. പിറവിയുടെ നാരറുക്കവേ, മൂന്നോ നാലോ നിമിഷങ്ങൾക്കപ്പുറം ഞാൻ മരണപ്പെടുകയും ചെയ്യുന്നു! സർ, പിന്നീട്, മുട്ടയിലും മൈദയിലും കുഴഞ്ഞ് ഉജാലയിൽ കുളിച്ച് രംഗോലിപ്പൊടി നുണഞ്ഞ് ചളിവെള്ളത്തിൽ ശവാസനപ്പെട്ട് ഇടുപ്പൂരന്ന കിടിലൻ പെട വാങ്ങിപ്പിച്ച് കൊല്ലം കൊല്ലം  ഞാൻ ഓർമ്മിപ്പിക്കാനെത്തും. തല്ലിപ്പഴുപ്പിച്ച ആശംസകൾ വായിപ്പിച്ച് പിന്നേം മക്കാറാക്കും. "ഹാപ്പി ബർത്ത്ഡേ ഡിയർ.... muahhh... :-* " എന്ന മെസേജിൽ, അന്നവൾ നിരസിച്ച പ്രണയമല്ലേ കൊരുത്തത്  എന്ന് നിന്നെ കൊതിപ്പിക്കും (വെർത്യാഷ്ടാ!) സർ, ഒടുക്കം  മരണത്തിനുശേഷം സ്ഥിരമായി ഞാനങ്ങ് ജനിക്കും. ഹാളിനു നടുക്കു തന്നെ, ഓറഞ്ച് ലൈറ്റിനു മീതെ, കവിളൊട്ടി തല നരച്ച ഫോട്ടോക്ക് (ഫേസ്ബുക്കിൽ ഇട്ട യൗവ്വനോജ്ജ്വല ഫോട്ടോകൾ,  ഈർച്ചവാൾബൈനറികൾക്കിടെ ആരെങ്കിലും അരിഞ്ഞു തള്ളുമായിരിക്കും)  കീഴിൽ ഞാനൊരിരിപ്പുണ്ട്. മൂന്നാം തലമുറ വീടു പൊളിക്കുന്നത് വരെ പത്തമ്പതു കൊല്ലം