Skip to main content

Posts

Showing posts from 2014

ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി

ചന്ദ്രേട്ടനെപ്പോലെ, ഒരു തൊഴിലും പഠിക്കാനാകാതെ, പണി നിർത്തുന്ന കാലം വരെ മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട് പണിയെടുക്കുന്നവരുണ്ട്. ദൂരെ ദൂരെ കൂടിയിരിക്കുന്ന ഇഷ്ടികക്കുഞ്ഞുങ്ങളെ ഇത്തിരി പോലും തട്ടുകേട് കൂടാതെ പതുങ്ങിപ്പതുങ്ങി താങ്ങി വരണം. കട്ടയടുക്കിവച്ചു കഴിഞ്ഞാൽ മേസ്തിരി കനപ്പിച്ചൊന്നു നോക്കും. "സിമന്റ് കൂട്ട്രാ മൈരേ" ന്ന് അലറും. ഇത്തിരിക്കോളം വെള്ളമൊന്ന് കൂട്യാ, "പോയി നിന്റമ്മക്ക് പിണ്ഢം വെക്ക്രാ ഇതോണ്ട്"ന്ന്  ആക്രോശിക്കും. പണി തൊടങ്ങണേനു മുന്നേ സൈറ്റിലൊരു പൊടികാണാത്തവിധം ചത്തു ക്ലീൻ ചെയ്യണം. പണി കഴിഞ്ഞാ മേസ്തിരീന്റെ തോർത്തുമുണ്ടടക്കം കഴുകിക്കൊടുക്കണം. കോലരീമ്മെ ദേ ഈ നഖത്തുമ്പിന്റത്രിം സിമന്റ് കണ്ടാ മതി, അന്നത്തെ കൂലി കൊറയും. നടുവളഞ്ഞുറച്ച് പോകുന്നത്ര കല്ലുകോരണം. പൊടിപടലങ്ങൾ കണ്ണിൽ  ഭൂപടങ്ങൾ നിറച്ച് വരച്ച് സമുദ്രജലപ്രവാഹങ്ങളുണ്ടാക്കുന്നത്ര മണ്ണരിക്കണം. വെള്ളം കോരി കെട്ടിത്തീർത്ത കല്ലുമല മുഴുക്കെ നനയ്ക്കണം. കൂലി തരുമ്പോ, "മുന്നൂറ്റമ്പതുർപ്യല്ലേ കൊറവൊള്ളൂട  കഴുവേർടെ മോനേ, നെനക്കെന്ത

ജനനമൊഴി

സർ, ഞാനാണ് ജനനം. പെണ്ണിന്റെ വാരിയെല്ലു നുറുക്കി, ഒരു പെരുക്കത്തിന്റൊച്ച കീറിയാർത്ത്, ള്ളേ ള്ളേ ന്നും മക്കാറായി അവതരിക്കുന്ന  അതേ ജനനം. പിറവിയുടെ നാരറുക്കവേ, മൂന്നോ നാലോ നിമിഷങ്ങൾക്കപ്പുറം ഞാൻ മരണപ്പെടുകയും ചെയ്യുന്നു! സർ, പിന്നീട്, മുട്ടയിലും മൈദയിലും കുഴഞ്ഞ് ഉജാലയിൽ കുളിച്ച് രംഗോലിപ്പൊടി നുണഞ്ഞ് ചളിവെള്ളത്തിൽ ശവാസനപ്പെട്ട് ഇടുപ്പൂരന്ന കിടിലൻ പെട വാങ്ങിപ്പിച്ച് കൊല്ലം കൊല്ലം  ഞാൻ ഓർമ്മിപ്പിക്കാനെത്തും. തല്ലിപ്പഴുപ്പിച്ച ആശംസകൾ വായിപ്പിച്ച് പിന്നേം മക്കാറാക്കും. "ഹാപ്പി ബർത്ത്ഡേ ഡിയർ.... muahhh... :-* " എന്ന മെസേജിൽ, അന്നവൾ നിരസിച്ച പ്രണയമല്ലേ കൊരുത്തത്  എന്ന് നിന്നെ കൊതിപ്പിക്കും (വെർത്യാഷ്ടാ!) സർ, ഒടുക്കം  മരണത്തിനുശേഷം സ്ഥിരമായി ഞാനങ്ങ് ജനിക്കും. ഹാളിനു നടുക്കു തന്നെ, ഓറഞ്ച് ലൈറ്റിനു മീതെ, കവിളൊട്ടി തല നരച്ച ഫോട്ടോക്ക് (ഫേസ്ബുക്കിൽ ഇട്ട യൗവ്വനോജ്ജ്വല ഫോട്ടോകൾ,  ഈർച്ചവാൾബൈനറികൾക്കിടെ ആരെങ്കിലും അരിഞ്ഞു തള്ളുമായിരിക്കും)  കീഴിൽ ഞാനൊരിരിപ്പുണ്ട്. മൂന്നാം തലമുറ വീടു പൊളിക്കുന്നത് വരെ പത്തമ്പതു കൊല്ലം

നേരം കെട്ടിയാടുന്ന പൊട്ടൻ തെയ്യങ്ങൾ

സമയമടുക്കിവച്ച  കൂറ്റൻ ഘടികാരശാലയ്ക്ക് മുകളിൽ ഒരു അക്കഗോപുരമുണ്ട്. നിലയ്ക്കാതെ, ഓരോ സമയത്തുണ്ടുകളെ ഏതോ ഒരൊറ്റപ്രതിമ അവിടെ നിന്നും വലിച്ചെറിയും. സമയമാകലുകളെ കൊതിക്കുന്ന ആകാശപ്പറവകളും, അറവുമാടുകളും, തെരുവുതെണ്ടികളും ഒഴികെ എല്ലാവരും  അതിന്റെ ചുവട്ടിൽ  തിരക്കുകൂട്ടിനിൽപ്പുണ്ട്, സമയോസ്തികൾ പകുക്കാതെ പറിച്ചു പായുവാനാകണം. നാഴികമണിക്കട്ടിയുടൊച്ചവെളിച്ചങ്ങൾ മിന്നിയിറങ്ങുമ്പൊഴേയ്ക്കും ആരെങ്കിലും നേർകീഴിൽ ചെന്നു നിന്ന് യന്ത്രഭാഗം കണക്ക് വിറച്ച് പൊള്ളി, ഉദിച്ച നേരവുമെടുത്ത്, ജീവിതത്തിലേയ്ക്ക്  മരിച്ചു വീഴുന്നത് കാണാം. ആകാശപ്പറവകൾ, ഊഴമിട്ടു പാളിയിറങ്ങി, ആകാത്ത അന്തിച്ചുവപ്പിനെയോർത്ത് പരിതപിക്കുന്നു. അറവുമാടുകൾ കഴുത്തുഴിയാനെത്തുന്ന  പിച്ചാത്തിക്കവാടത്തിനപ്പുറം വിശപ്പില്ലാത്തിടത്തേക്കുള്ള സ്വർഗ്ഗാരോഹണം കൊതിച്ച് അമറിക്കൊണ്ടേയിരിക്കുന്നു. തെരുവുതെണ്ടികൾ, ഇനിയും കടന്നുപോകാത്ത  ഉച്ചയെ, വിശപ്പേ വിശപ്പേ എന്നാർത്തുവിളിച്ച് ഉച്ചാടനം ചെയ്യാൻ വൃഥാ ശ്രമിക്കുന്നു. നേരമില്ലാത്തവരുടേയും  നേരമുള്ളവരുടേയും തെരുവിൽ ഒരു ദൈവത്തെപ്പോലെ അക്കഗോപുരം സമയമാട്ടിയുറഞ്ഞുതുള്ളുന്

ആക്സിഡന്റ് അഥവാ അവഗണിക്കപ്പെട്ടവന്റെ താരാട്ട്

രാത്രിനഗരത്തിന്റെ പബ്ബൊച്ചകൾക്ക് പുറകിൽ ഉളുമ്പുമണമുള്ള തെരുവിന്റെ ഇടനെഞ്ചു തുളച്ചാണ് അയാളുടെ വാഹനം നിന്നത്. നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു. റോഡിന്റെ ഇരുകരകളും പൊട്ടിപ്പിളർന്നു. പാവം, നട്ടെല്ലു തകർന്നൊരു പോസ്റ്റ്, അരികത്ത് നിന്ന് വേച്ചു വീഴുന്നത് ഒരാൾ പോലും കണ്ടില്ലെന്ന് നടിച്ചു. ഇരുമ്പുപാളികൾ ആഴ്ന്നുകീറിയ മുറിപ്പാടിൽ നിന്നും അടർന്ന് പോയ മെറ്റൽക്കുഞ്ഞുങ്ങൾ, പൊള്ളിവിണ്ട താറുടുപ്പിനുള്ളിൽ കറുത്തുപേടിച്ചിരുന്ന് ഏകാന്തബസ്സുയാത്രകളുടെ ചക്രച്ചവിട്ടുമരണം സ്വപ്നം കണ്ടു. അമ്മറോഡിനെ പിന്നെയാർക്കും എപ്പോഴും ചവിട്ടിയും തുപ്പിയും പീഡിപ്പിക്കാവുന്നതെല്ലേയെന്ന് പണ്ടേ പഠിച്ചിരുന്നല്ലോ, അവരും നമ്മളും. അതിനാൽ തന്നെ, പിഞ്ഞിക്കീറിയ ഉടലും മണ്ണിൽ പാകി അടർന്ന മേനിക്കഷണങ്ങളിൽ ഉമ്മവച്ചുറങ്ങുന്ന ചെമ്പിച്ച മഴച്ചാലുകളെ നോക്കി നിശബ്ദയായി പിന്നെയുമവർ. നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു, റോഡിന്റെ ഇരുമുലകളും ചെത്തിച്ചുരന്നു. ഞങ്ങളെ കൂട്ടമായി ചീന്തിയെടുത്തയാൾ ആശുപത്രിയിലെ ശീതീകരിച്ച മുറിയിലുറങ്ങുകയോ രാജകീയമായി സംസ്കരിക്കപ്പെടുകയോ ചെയ്തിരിക്കാം. ചിനച്ച കുഞ്ഞുങ്ങളെ പിഴുതെറിയാൻ വെമ്പിനിൽക്കുന്ന ഞങ്ങളുടേതായ വിണ്ടതെരുവ

തികച്ചും "സ്വാഭാവിക"മായ ഒരു പുലയപ്പാട്ട്.

മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് സ്വാഭാവികമെന്ന വാക്ക് ഒന്നാം തവണ കേട്ടത്. "കള്ളപ്പൊലയന്റെ മോൻ തോറ്റേല് എന്താപ്പിത്രത്ഭുതം, സ്വാഭാവികം" എന്ന് ആരോയെന്റെ മീതേയ്ക്ക് വാക്കുകൾ തുപ്പിയാട്ടി. ക്ലാസ് ചാർജ്ജുണ്ടായിരുന്ന ഗായത്രി വർമ്മ ടീച്ചർടെ സാരിയിൽ അറിയാതെ പറ്റിയെന്റെ മൂക്കള കോലോത്തെ പറമ്പിൽ ചാരമായി പറന്നുപോയി. പിന്നീട്, തഹസീൽദാരുടെയടുത്ത് ഇംഗ്ലീഷിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് മൂന്ന് ആഴ്ച കാത്തുനിൽക്കേണ്ടി വന്നപ്പോൾ. എൻ ഐ ടി അഡ്മിഷൻ ലഭിച്ചിട്ടാണെന്നറിഞ്ഞ പ്യൂണിന്റെ "ഡാ പൊലയച്ചെക്കാ... നിയ്യൊക്കെ കാരണം ഞങ്ങടെ ക്ടാങ്ങടെ സീറ്റാ പോണേ" എന്ന അമർഷത്തിനുമീതേയ്ക്ക് ക്ലർക്കൊരുവൾ "ഇവറ്റോൾക്കെല്ലേ എല്ലാമുള്ളൂ, ഹാ സ്വാഭാവികം" എന്ന് ഒഴുക്കനെ പറഞ്ഞു. AIR - 27 എന്ന് അക്കമിട്ട, കാറ്റഗറൈസ് ചെയ്യാത്ത ഒരു സ്കോർ കാർഡ് ബാഗിലിരുന്ന് വെന്തുനീറുന്നുണ്ടായിരുന്നു. ബി.ടെക്ക് ഫസ്റ്റ് റാങ്ക് പലർക്കും പൊലയന്റെ "സ്വാഭാവിക" കപടവിജയം തന്നെയെന്നതിൽ തെല്ലും തർക്കമുണ്ടാകേണ്ടതല്ലല്ലോ. സിവിൽ സർവ്വീസിൽ അഞ്ഞൂറ്റിനാല്പത്തൊമ്പതാം റാങ്ക് ലഭിച്ചതിന്റെ പിറ്റേന്ന്, കരിവീട്ടിയിൽ കാക്കി പുത

*കറുത്ത നിൽപ്പ്*

തരിക,നിറമറ്റ മോഹവാസന്തത്തിൻ പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ. തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ- ത്തരിശുഭൂമികൾ കാളുന്ന വയറുകൾ, ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ. നാളെ-പ്പുലരുവാനുള്ള കാലത്തികവിനെ തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക് തരിക, നിങ്ങളാൽ കാണാത്തിടങ്ങളേ. അന്തിയാകുമ്പോൾ തൻ-കഴുത്തെത്തുന്ന ആര്യകാമങ്ങൾ, ധീരമായ് ഛേദിച്ച മാർവിടങ്ങളാൽ തോൽപ്പിച്ച പെണ്ണിവൾ കാരിരുമ്പുപോൽ ദ്രാവിഡക്കാർമുകിൽ. ഹേമരാജികൾ മേനിതോൽപ്പിക്കാത്ത, പാതിരാവിൻ കറുപ്പുപോൽ ശക്തനാം കാട്ടുകാലത്തിൻ പെയ്ത്തുകൊണ്ടോനിവൻ പെരുമ്പാറപോലുള്ള ദ്രാവിഡപ്പൗരുഷം. നിൽപ്പ്, ശാന്തത വെന്നു പറക്കുന്ന ശബ്ദായമാനമാം ധ്യാനാന്ത്യകാഹളം. സമരഭൂമികച്ചേറിൽ പതയ്ക്കുന്ന മാംസസ്പർശിയാം മണ്ണുടൽ ജീവനം. തരിക,നിറമറ്റ മോഹവാസന്തത്തിൻ പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ. തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ- ത്തരിശുഭൂമികൾ കാളുന്ന വയറുകൾ, ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ. നാളെ-പ്പുലരുവാനുള്ള കാലത്തികവിനെ തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക് തരിക, നിങ്ങളാൽ

പാഠം(ടം)

നിലമൊരുക്കാതെയും വിതനടത്താതെയും കാലമേറെയായിട്ടും, നേരങ്ങൾ കൊയ്യപ്പെടുകയും നേരങ്ങൾ തന്നെ മെതിക്കപ്പെടുകയും നേരപ്പുരകളിൽ എലി നിറയുകയും ചെയ്യുന്നുണ്ട്.

പാവത്തുങ്ങൾ

അവരുടെ കണ്ണുകൾ പലപ്പോഴും അരിപ്പകളാകാറുണ്ട്. നിറമില്ലായ്മകളുടെ ഓണങ്ങളിൽ വർണ്ണങ്ങൾ അരിച്ചെടുക്കാൻ പാഴ്ശ്രമങ്ങൾ നടത്തുവാനെങ്കിലും.

WhysApp (വയസാപ്പ്)

ലാസ്റ്റ് സീനും, ഡബിൾ ടിക്കും കാണാൻ വാട്സ് ആപ്പിൽ കണ്ണു നട്ട്, കാണായ്മയിൽ കണ്ണീരൊഴുക്കവേ, ഉമ്മറത്തിറങ്ങി, കണ്ണിനു മീതെ കൈവച്ച് "മോനെ കാണാനില്ലല്ലോട്യേ" ന്ന് പറയാൻ ഒരൊറ്റ മുത്തശ്ശി മാത്രം ബാക്കി.

സിദ്ധാർത്ഥൻ

കലുങ്കിന്റെ കീഴിരുട്ട് വിട്ട് കാലം പകലിലേക്ക് നിവർന്നെണീക്കുന്നു. തോട്ടുവെള്ളത്തിന് കുളിച്ചു തോർത്തിയ ഭൂതകാലങ്ങളുടെ കനപ്പ്. അങ്ങിങ്ങ് വോഡ്കയുടെ എഴുന്നു നിൽക്കുന്ന ചില്ല് കീറുന്ന നീളൻ ജലരേഖകൾ. കാലോ, വഴിയോ തേഞ്ഞു തോലുരിഞ്ഞോ കല്ലുടഞ്ഞോ മിനുത്തതെന്നറിയില്ല, വഴിപോക്കനൊരാൾ മുണ്ടഴിഞ്ഞ് കുപ്പായമുലഞ്ഞ് മരിച്ച പോലെ കിടപ്പുണ്ടരികെ. ബോധിവൃക്ഷച്ചുവട്, കലുങ്ക്, കല്ലമ്പലമൊഴുക്കൻ തോട് കട്ട കോമ്പിനേഷൻ. ആത്മഹത്യാക്കുറിപ്പിൽ "ബോധി എന്നത് അരയാലെന്നറിയുമ്പോൾ, ഗയയിലെ മോക്ഷം പടിഞ്ഞാറേത്തൊടിയിൽ ചില്ലുകൂട്ടുന്ന മുറിപ്പാടും പശപ്പഴക്കവുമുള്ള ചൊറിയനാലിലെത്തി നിൽക്കുന്നു. അവിടെ നിന്നും മുക്തി നേടുന്നു" എന്നെഴുതിയിരുന്നു. Like

മാഷ്‌

മൂടുറയ്ക്കാതെയാടുന്ന കഞ്ഞിപ്പാത്രത്തിനു മുൻപിൽ വച്ച്, മഴച്ചോർച്ചയിൽ കരിമ്പൻ പൂത്ത കീറക്കുപ്പായത്തിൽ കണ്ണീരുപ്പിക്കുവോളമുച്ചത്തിൽ കക്ഷത്തിനിടയിലൂടെ നിലവിളിച്ച് നൂണ്ടിറങ്ങിപ്പോയ ഒരു പിച്ച്, ഓറഞ്ച് കൗണ്ടിയിലെ ഡൈനിംഗ് ഹാളിലേയ്ക്ക് ഒരിടർച്ചയോടെ, ഇന്നലെ നടന്നുകയറുന്നുണ്ടായിരുന്നു. ശങ്കരമ്മാഷ് ഇല്ലായിരുന്നെങ്കിലെന്ന അമ്മയുടെ നെടുവീർപ്പ് ചേർത്തുപിടിച്ചുകൊണ്ട്.

പത്രം

ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത് ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്, പത്രവണ്ടികളില്‍ നിന്നും നിത്യം പാതിരാവില്‍ ചാടിയിറങ്ങുന്നത്.

ഒടുക്കം

ഏതൊരു മരത്തിനും കോടാലി വീഴുന്ന മരണാസന്നതയില്‍ പറയാനുള്ളത്, ഇളം വേരുകൊണ്ട് കുത്തിക്കീറി, മേനിക്കനം കൊണ്ട് അമര്‍ത്തിക്കൊന്ന്‍ വളരാനെല്ലാം വലിച്ചൂറ്റിയ മണ്ണിനെപ്പറ്റി മാത്രമാണ്. മനുഷ്യര്‍ അച്ഛനമ്മമാരെയോര്‍ക്കുന്നതുപോലെ .

പെണ്‍കുട്ടികളുടെ മുലക്കച്ചകള്‍

ഇത്തിരിപ്പോന്ന ജനല്‍ക്കമ്പികളില്‍ കാറ്റു തടഞ്ഞും, പിടഞ്ഞും അതി സാഹസികമായി കിടക്കാറുണ്ട്. അതോര്‍ക്കണേ, മിക്കപ്പോഴും കാട്ടിന്നു ചേര്‍ന്ന പിന്നാമ്പുറങ്ങളിലെ പേടിപ്പെടുത്തുന്ന നിശബ്ദതകളില്‍. വഴിവക്കിലെ ജനലുകളാണെങ്കില്‍ പറയാന്‍ പോലും വകുപ്പില്ല, അയല്‍പ്പക്കത്തോ അകല്‍പ്പക്കത്തോ നിന്നുള്ളവരുടെ കണ്ണുടച്ചാഞ്ഞുവരുന്ന ലേസറുകള്‍ കത്തിപ്പൊള്ളിക്കും. ഇനി, മെക്കിട്ടുകയറ്റത്തിനിടയില്‍ വലിഞ്ഞും മുറുകിയും പുതുനൂലുകള്‍ പൊട്ടിത്തകരും. ഒളിച്ചിരിപ്പാണു പണി. എങ്ങാനും അല്പമൊന്നു വെളിയിലായാല്‍ തുടങ്ങും ഇരുണ്ട ചുണ്ടാര്‍ദ്രമാകുന്ന ഊള നോട്ടങ്ങള്‍. നിറമൊന്നു കനത്ത്, അല്പം നിഴലായിപ്പോയെങ്കിലും പുറം ലോകം കാണ്‍കെ വന്നാല്‍ തുടങ്ങും അളവെടുപ്പും പുനരവലോകനവും. ബസ്സിലൊന്നു കക്ഷത്തിനിടയിലൂടല്പം ഞാന്‍ ശ്വസിച്ചാല്‍ എന്റമ്മോ, ആത്മഹത്യയാണ് നല്ലതെന്ന് പോലും തോന്നും. പിന്നാമ്പുറത്തെ അയയില്‍ തൂങ്ങുമ്പോള്‍ ചില പൊലയാടിമക്കള്‍ വന്ന് മുളകുപൊടി തൂവിപ്പോയിട്ടുണ്ട്. ചില കഴപ്പന്മാര്‍ വന്ന് കൊളുത്ത് കടിച്ചൊടിക്കും. മറ്റു ചിലവന്മാര്‍ കട്ടോണ്ടു പോയി അവരുടെ..... കഷ്ടം! പത്തിരുപതിഞ്ച് വലിപ്പമു

ചെരുപ്പ്

നീലവാറുള്ള ലൂണാറുകളേക്കാള്‍ വെള്ളവാറുള്ള പാരഖനോടായിരുന്നയാള്‍ക്കിഷ്ടം. കാലറിഞ്ഞ് തഴമ്പിച്ചു തുടങ്ങുമ്പോ ആളുകളേയും,ലൂണാറിനേയും ഓന്തിനേയും ആ‍കാശത്തേയും പോലെ അവ നിറം മാറാറില്ലായിരുന്നു.

സൌഹൃദം

രണ്ട് ഉഷ്ണമേഖലകള്‍ക്കിടെ തുറന്ന കുഴലുകളിലെ താങ്ങുടയുമ്പോള്‍, പരസ്പരം ഒഴുകി ഒന്നാകുന്ന മണല്‍ഘടികാരം

പെറ്റിടം/പേറ്റിടം

പാവുമുണ്ടിന്നിരു തല... അ/ ക്കീറ- പ്പാവുമുണ്ടിന്നിരു തല ചീന്തിവീഴ്ത്തിക്കുപ്പിയിലേ മണ്ണെണ്ണക്കാട്ടിലാഴ്ത്തി വെളിച്ചങ്ങള്‍ പെറുന്നുണ്ടൊരു വിളക്കൊരുത്തീ.... അ വെളിച്ചങ്ങള്‍ കരഞ്ഞിട്ട ചുവന്നുള്ള തുണ്ടെടുത്ത് പുസ്തകത്തില്‍ ചേര്‍ത്തുവച്ച് പെറ്റവേറ്റില്‍ കരിപുരട്ടി അടുത്തുണ്ടേ,യിടത്തുണ്ടേ ഞാനേ പെണ്ണേ....

വളര്‍ച്ച

മുന്നോട്ട് നടക്കവേ, വളര്‍ന്ന് തുടിച്ച് തിളച്ച് ചുളിഞ്ഞ് കുനിഞ്ഞ് കിടന്ന് മരിച്ച് മണ്ണൊരുക്കം കഴിഞ്ഞു. ഇനിയെന്നാണ്, ഒന്നു വേരിറങ്ങി, പടര്‍ന്നു താഴുക.

വ്യതിരിക്തം

ഓരോ മുറിപ്പാടിലൂടെയും ചോര തുപ്പിയാട്ടുന്നവരാണ് "മനുഷ്യർ" ഓരോ മുറിപ്പാടിന്റെയും കീഴിടങ്ങളിൽ തടുത്തു കൂട്ടി ജീവരക്തം പാനം ചെയ്യുന്നവളാണ് "ഭൂമി" ഇതാണ് നന്ദിയും കേടും.

അജ്ഞാതജഡം

കാണാറുണ്ട് റെയില്പാതയ്ക്കരികിൽ തൂത്തുകൂട്ടി. ആസ്പത്രി വരാന്തയിൽ ചാണകപ്പുഴുവിനെപ്പോലെ ചുരുണ്ട്. ഒരു കാക്കയുടെ സൂക്ഷ്മതയുണ്ട് ചീർത്ത് തുറന്നിരിയ്ക്കുന്ന ഒറ്റക്കണ്ണിന്, 'കാകദൃഷ്ടി'. കൂട്ടത്തിനും മരണാവൃതനായാൾക്കും പരസ്പരം എത്തിനോക്കാനുള്ള  പൊളിപ്പ്, ഒറ്റക്കണ്ണിന്റെ തുറന്ന വാതിൽ. പത്തഞ്ഞൂറുമീറ്റർ നീളമുള്ള ഉരുക്കുശകടത്തെ തോൽപ്പിച്ചതിന്റെയോ, ചുളിച്ച് ചുളിച്ച് അപ്പൂപ്പൻ താടിയാക്കാൻ ശ്രമിച്ച കാലത്തെ  ശവക്കീഴിലൊതുക്കിയതിന്റെയോ, ഉന്മത്തമായ അട്ടഹാസങ്ങൾ തിങ്ങി കവിള് വീർത്തിരിയ്ക്കുന്നു. തുറന്ന തടിച്ച ചുണ്ടുകൾക്കിടയിലൂടെ നിരവിട്ട പല്ല്, ചാട്ടുളിയുടെ അലക് പോലെ വെട്ടിത്തിളങ്ങുന്നു. അരിപ്പക്കുത്തുകൾ വീണ മുഖത്ത് ശവപ്പാട് ചോരച്ച് കിടക്കുന്നു. ശവങ്ങൾ മാത്രം സംസാരിക്കുന്ന ജഡത്വത്തിന്റെ ഭാഷ, ആരോപിക്കപ്പെട്ട ഒറ്റനക്ഷത്രത്തെ വായിച്ചെടുക്കാൻ ആകാശത്തിനുമപ്പുറത്തേയ്ക്ക് വെമ്പിപ്പറക്കുന്നു. നീളം വച്ചുകൊണ്ടേയിരിയ്ക്കുന്ന അടുപ്പങ്ങൾ മോർച്ചറിയിൽ നിന്നും പൊതുശ്മശാനത്തിലേക്കുള്ളത്ര നേർത്തിരിയ്ക്കുന്നു എന്ന് അക്ഷരങ്ങൾ പൊതിഞ്ഞൊരു  റീത്ത് വിളിച്ച് കൂകുന്നു.

ഇല്ലാത്തവര്‍

മരണപ്പെട്ടവന്റെ ചിത്രങ്ങൾക്ക്  കൊല്ലപ്പെട്ടവന്റെ ചിത്രങ്ങളോളം  മിഴിവില്ല... മരണപ്പെട്ടവന്റെ ചരിത്രങ്ങൾ  കൊല്ലപ്പെട്ടവന്റെ ചരിത്രങ്ങൾ പോലെ  തിരയപ്പെടുന്നില്ല... പൊതുവെ,  മരണം പതുക്കെയാണെങ്കിലും  സ്വസ്ഥമാണ്.

പത്രം

ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത് ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്, പത്രവണ്ടികളില്‍ നിന്നും നിത്യം പാതിരാവില്‍ ചാടിയിറങ്ങുന്നത്.

ഇരുള്‍പൊട്ടല്‍

കൊടുംപാതിരയുടെ കോളിടിച്ചിറങ്ങുന്ന ശർവ്വരീനേരങ്ങളിൽ, ഓലക്കീറുതാങ്ങുന്ന വാതിൽപ്പൊളികൾ ഇരുൾപ്പൊട്ടലുകളുണ്ടാക്കാറുണ്ട് . തെരുവുവിളക്കിന്റെ തലതകർത്ത് പാഞ്ഞുവരുന്ന വെളിച്ചാവൃതമായ തള്ളിയൊഴുക്ക് ഇരച്ചുകയറാറുണ്ട്. അതെ, തകരത്തിന്റെ ചുമരുകൾക്ക് ശബ്ദമുണ്ടായതുകൊണ്ട് മാത്രം അർധനിദ്രയിൽ കണ്ണടയാതെ ഉടഞ്ഞിരിയ്ക്കുന്ന ഒരമ്മയുടെ ചുടുകട്ടകണക്ക് വേവുന്ന ഉൾപ്പാടങ്ങളിൽ, ആശ്വാസത്തിന്റെ കുളിർവെളിച്ചം തേവിയൊഴിച്ച് അഭയാർത്ഥികളെയുണ്ടാക്കാതെ അതങ്ങ് ഒലിച്ചു പോകും

വിജാഗിരികൾ

ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ ഒരുപാട് വിജാഗിരികളിലാണ്. നിരന്തരം തുറക്കാവുന്നതും അടക്കാവുന്നതുമായ വാതിലുകൾ, കിളിവാതിൽ മൂടികൾ, ഉപ്പുപെട്ടിയുടെ മേല്പ്പാളികൾ, കൈകൾ കാൽമുട്ടുകൾ. പക്ഷേ, ഇത് ഭൗതിക വിശദീകരണമാണ്. നമ്മളിന്നു വാതിൽ തുറന്നപ്പോൾ ഇടനാഴിയുടെ അരികിലൂടെ ഒരു വിജാഗിരി ഇടത്തും വലത്തും തൂത്ത് ചാവികൊടുത്തപോലെ മുന്നോട്ട് നടന്ന് പോകുന്നുണ്ടായിരുന്നു. സായാഹ്നത്തിലെ പാർക്കിലെ പിസാപാതിരായ്ക്ക്, കടലാസുകവറുകൾ പെറുക്കിയെടുത്ത് ആടിയാടിപ്പോകുന്നുണ്ടായിരുന്നു ഒരു നരച്ച തുരുമ്പിച്ച വിജാഗിരി. പാർക്കിംഗ് ലോട്ടിന്റെ എൻട്രൻസിനടുത്ത് നല്ല പട്ടാളക്കുപ്പായമിട്ട് മറ്റൊരു വിജാഗിരി ഇപ്പോഴുമുണ്ട്. വലം കയ്യിൽ നിരന്തരം ചലിയ്ക്കുന്ന ഡെസ്ക് ക്ലീനർ വൈപ്പും ഇടത്തേക്കൈയിൽ അഴുക്കുപുരണ്ട പാനുമായി വരാറുള്ള ഏഴുവയസ്സുള്ള വിജാഗിരി നമ്മുടെ കുഞ്ഞൂന്റത്രേയുള്ളൂ അല്ലേ? റോഡ് അമർത്തിയരച്ചുകൊണ്ടിരിക്കുന്ന സ്റ്റീൽ വീൽഡ് റോളറിന്റെ അടി നനച്ചുകൊണ്ടിരിയ്ക്കുന്ന തലേക്കെട്ടു കെട്ടിയ കറുത്തുറച്ച ഒരു വിജാഗിരിയായിരുന്നു എന്റച്ഛൻ. അടുക്കളവാതിലിന്റെ നിരന്തരമുള്ള പുകച്ചുമകൾക്ക് മരുന്നുതേടിക്കരിഞ്ഞ ഒരു പാവം നാട്ടുവൈദ

വാലറ്റ്

കീശയിൽ നിന്നിറങ്ങിയാൽ പലകപ്പുറം. പലകപ്പുറത്തൂന്നു ചാടിയാൽ കീശ. ശ്വാസരാഹിത്യത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും  ക്രസ്റ്റിനും ട്രഫിനും ഇടയിൽ കിടന്നു  തലതല്ലി വിറക്കുകയാണ്..... ഒരു വാലറ്റ് !

മുറിവ്

മരത്തിൽ വരഞ്ഞിട്ട പേരുകൾക്കിപ്പുറം നൊന്ത തുമ്പുമായി പ്രണയിതാക്കളുടെ താക്കോൽ കൂട്ടങ്ങൾ!

ലൈബ്രറി

ഒരു മേഘകാവ്യത്തെ മണ്ണ്‍ മഴയിലൂടെ വായിച്ചെടുക്കുകയാണ്.

കാലാന്തരേ

ആകാശത്തിന്റെ പ്രായം കുറഞ്ഞു വരുവാന്നെ... ! പണ്ടൊക്കെ, കുപ്പപ്പുക കൊണ്ടുള്ള നരച്ച, വെളുമ്പൻ മീശ ആയിരുന്നു. ഇപ്പഴോ, അസ്സല് ഫാക്ടറി പുക വച്ച, നല്ല കറുമ്പൻ മീശ.

ചീപ്പ്

ഒരുപാട് കാട്ടുവഴികളിലൂടെ  തെക്കും വടക്കും പാഞ്ഞിട്ടും, ഇന്നും ലക്ഷ്യമെത്താതെ, പലകപ്പുറത്തെ പൊടി കിടക്കയിലും, ടി വിക്കു മോളിലെ ഉരുകുന്ന ചൂടിലും  തന്നെയാണ്, ചീപ്പ്.

ഹനുമാന്‍ ചാലിസ

ഒരിടത്തിരുന്ന്, ചങ്ക് പൊളിച്ചു ഈ ലോകം മുഴുവനും, പിന്നെ 'പലതും' കാട്ടിയ ടി വി യോളം വരില്ലെന്നേ ഒരു ഹനുമാനും !

റോഡും ഗട്ടറും

പല നിറമുള്ള ഭൂമിയുടെ മണ്‍കഴുത്തുകൾക്ക് മീതെ മണ്‍സൂണ്‍ എന്ന ജലശില്പി ഇടക്കൊരോ ചില്ല്മുത്തുകൾ കോർത്ത് ചാർത്തിയ കരിമണി മാലകൾ.

തിരിച്ചറിവ്

വെളിച്ചം വെള്ളമായിരുന്നെങ്കിലെന്ന് തോന്നുമ്പോഴൊക്കെ കണ്ണിറുക്കും. ആണെങ്കിൽ ഇരുട്ട് ദാഹമാകണമല്ലോ വെളിച്ചം വെള്ളമല്ലെന്ന് അന്നേരം ബോധ്യപ്പെടുന്നു. വെളിച്ചം മാത്രമല്ല, ഇരുട്ടും തിരിച്ചറിവിന്റേതാണ്.

ശരീരപ്രാന്തം

വായ്‌ ഒരു നഗരമാണ്. രണ്ടു വരി പല്ല് പാതയിലൂടെ, വെള്ള പൂശിയ ചിരിവണ്ടികളും കണ്ണിറുക്കി കടിച്ചിറക്കിയ ദേഷ്യവണ്ടികളും ഇടതടവില്ലാതെ പായുന്ന നഗരം.

പ്രണയം

മാറാലപ്പെണ്ണേ ഈ ചകിരിച്ചെറുക്കനെ പൊതിഞ്ഞൊന്നു കിടക്കാമോ... കുതറിത്തെറിക്കുന്ന നാരൻ കുറുമ്പിനെ രണ്ടുമ്മവച്ചടക്കാമോ..

ങാ!

അലക്കുകല്ലിന്റെ അരികുപൊട്ടിയ  പരുക്കൻ പതിനൊന്നുമണിപ്പകലുകളേ... അടിച്ചുപൊട്ടിക്കും  നിന്റെ  കാതടപ്പൻ പടക്കയൊച്ചയുടെ  വായിനെ,  ഇനിയെന്റമ്മയുടെ  നഖത്തുമ്പു പൊളിച്ച്  അരം കൂട്ടി,  വിരലറ്റം നനച്ച് ചുളുക്കിയാൽ...

ന്റെ കൊടുങ്ങല്ലൂരമ്മേ

പടാകുളത്തേയ്ക്കും പെരിഞ്ഞനത്തേയ്ക്കും പറവൂരിലേയ്ക്കും ഇരിങ്ങാലക്കുടയിലേയ്ക്കും കൈയ്യും കാലും നിവർത്തിക്കിടക്കുന്ന നരോദാ പാട്യയിലെ തട്ടമിട്ട മുഖഛായയുള്ള നഗ്നയായൊരു പെണ്ണാണ് കൊടുങ്ങല്ലൂർ. അവളുടെ ചങ്കിൽ നിന്നും എന്റെ ചങ്കിലേയ്ക്ക് തുറക്കുന്ന കിഴുക്കാം തൂക്കായൊരു പാലമുണ്ട്. കാലങ്ങളായി ജീവിച്ചു പോരുന്ന വിശ്വാസങ്ങളെ ഒരൊറ്റയുന്തിന് ഒഴുകിമരിയ്ക്കുന്ന പുഴയാഴങ്ങളിലേയ്ക്ക് തെറിപ്പിച്ചുകളയുന്നവരുണ്ടങ്ങ്. മൂർന്ന പച്ചമാംസത്തിന്റെ നിറമുള്ള കുറി തൊട്ടവർ. കണ്ണിൽക്കോറിപ്പറന്ന ഒരു കരിയിലയുടെ പൊടിഞ്ഞ ഓർമ്മനീറ്റം പോലെ കുറേ വേദനകൾ ഉള്ളുമുറിച്ചും കരിച്ചും ഞരങ്ങുന്നു. കാളീക്ഷേത്രത്തിന്റെ അറപ്പകിട്ടിലെ നിലവിളക്കുകൾ തൂക്കി വിറ്റ്, തൂവിക്കളയുന്ന മഞ്ഞപ്പൊടി കോട്ടപ്പുറം ചന്തയിൽ കൊടുത്ത്, നീളെനീളെത്തെറിയ്ക്കുന്ന ഓരോ വെടിശബ്ദവും പെറുക്കിയെടുത്ത്, ഞങ്ങൾ കാത്തിരിയ്ക്കുകയാണ് നാളെ. ശ്രീകോവിലിലെ എണ്ണയും വെളിച്ചവും കൊണ്ട് ഈ പെണ്ണിനൊരു തീയുടുപ്പ് തുന്നാൻ. ഞങ്ങളെ ചേർത്തുവയ്ക്കുന്ന പാലങ്ങളിൽ അന്തിവിളക്ക് തെളിയിയ്ക്കാൻ

പണ്ട്

ഓലവേലിയോട്ടകൾ ഒരുപാട് 'നഗ്ന' സത്യങ്ങൾ കുളിച്ച് ഒളിച്ചിറങ്ങിപ്പോയ ഇടവഴികളാണത്രേ.

ഒറ്റയായിപ്പോയേക്കാവുന്ന മഞ്ഞകൾ.

വിജനമായ, കൽവിളക്കുകളുള്ള, വഴികളിലൂടെ നടക്കുകയാണ്. പൂത്താങ്കീരിച്ചാട്ടങ്ങളുമായി, ഇരുട്ടിലൂടെ, എവിടെയോ മറന്നു വച്ച താറാവുനടത്തങ്ങൾ തിരികെയെടുക്കാൻ. ഓരോ വിളക്കുവട്ടത്തിലും മുഖത്തിഴഞ്ഞുപോകുന്ന മഞ്ഞച്ചായം. ഇരുപുറത്തുനിന്നുമാഞ്ഞുവീശുന്ന കനത്ത ചതുപ്പുമണം. ഒറ്റ ഒറ്റ എന്ന് ആഞ്ഞ് തുപ്പുന്ന മരം. വിളക്കിലൂടൊഴുകി ഇലകളിൽ നിന്നും ഇറങ്ങി, നിലത്ത് ഇരുട്ടിലിക്കിളിപ്പെടുന്ന നിഴലുകൾ. ഒറ്റ ഒറ്റ എന്ന് പൂത്താങ്കീരിത്തരങ്ങളെ ആട്ടിയാട്ടി ഒരു കാട്ടുപുല്ല്. താറാവുനടത്തങ്ങൾ മറന്നുവച്ചത് പക്ഷേ ചുവന്ന പരവതാനി വിരിച്ച തെരുവിലായിരുന്നല്ലോ എന്ന് അത്ഭുതപ്പെട്ടു പോകവേ, ഒരു മഞ്ഞ വിളക്ക് മുഖത്തുകൂടി ഒറ്റനടത്തം.

മുന്നേറ്റങ്ങള്‍

നിശബ്ദതയുടെ ഒരു തണുപ്പൻ പാതിരാത്രി വെളിച്ചത്തിന് ഏകാന്തതയുടെ കുളിരടയാളം എന്നോ ശ്മശാനത്തിലെ ഉറക്കുപാട്ടെന്നോ പേരിടുക. എന്നിട്ട്, നിലയ്ക്കാത്ത കുളമ്പടികളുമായി ചെവിക്കല്ല് നാട്ടിയ വൻകരാമുനമ്പുകളിൽ, ഘോഷയാത്രകൾ നടത്തുക. നിങ്ങൾ  അലക്സാണ്ടാരെക്കാൾ വലിയ  ചക്രവർത്തി ആകുന്നതും നേപ്പോളിയനെക്കാൾ വലിയ  ധീരനാകുന്നതും ഈ നിമിഷത്തിലാണ്.

കസേര

വീഴാതെ താങ്ങിയും, വലിച്ചേറിൽ പരിഭവിക്കാതെയും, നടുതകർന്ന് നേടിയത് പിന്നാമ്പുറത്തെ മൂലയാണല്ലേ, അമ്മേ?

നാളെ

നീയെന്ന മരക്കമ്പിൽ വരിഞ്ഞിട്ട ഞാനെന്ന കയർതുമ്പിൽ, പുകഞ്ഞതാം ജീവിതം ഞാത്തട്ടെ.

ഹർത്താൽ/മരണപ്പെടുന്നത്

അപ്രതീക്ഷിതമായൊരു ഹർത്താലിൽ റദ്ദ് ചെയ്യപ്പെടുന്ന ഓർമ്മകൾ. തലങ്ങും വിലങ്ങുമുള്ള ചിന്തകൾ അർദ്ധോക്തിയിൽ അവസാനിയ്ക്കുന്നു. "നീ ഒരു കരകാണാപ്പക്ഷിയാണ് " എന്ന ചിന്ത, "നീ ഒരു കര " എന്ന വിപരീതാർത്ഥമുള്ളിടത്ത് / വിശാലാർത്ഥമുള്ളിടത്ത് കുത്തിയിരുന്ന് കിതയ്ക്കുന്നു. കിതപ്പുപോലും നിശബ്ദമാണ്. ഓർമ്മകളെ അകത്തേക്കെടുക്കുകയും മറവികളെ പുറത്തേയ്ക്ക് തള്ളുകയും ചെയ്യുന്ന ബൗദ്ധികോഛ്വാസങ്ങളും നിശബ്ദമായി കിതയ്ക്കുന്നുണ്ട്. അത് താളാത്മകമായി നിലയ്ക്കുന്നൊരു കമ്പനം കണക്ക് ശാന്തമാകുന്നു. നിരത്തുകൾ, ഓവുചാലിന്റെ സഫലമാകാത്തൊരു സ്വപ്നമെന്നോണം സ്വച്ഛമായി, രക്തച്ചുവയോ, ആഹാരാവശിഷ്ടങ്ങളോ, വാഹനച്ചീറ്റലുകളോ അവയുടെ കെട്ടിനാറുന്ന പുകമൂടലോ ഇല്ലാതെ കറുത്തുകിടക്കുന്നു. അതെ, ഞരമ്പുകൾ തന്നെ. നാഡീതരംഗങ്ങൾ വഴിനടുവിലെ തടവുകെട്ടിയ കല്ലുമൂർച്ചയിൽ തട്ടി വീണ്, എണീറ്റുനടന്ന്, രക്തം വാർന്ന് കുഴഞ്ഞുവീഴുന്നു. അനുകൂലികൾ തകർത്ത കാഴ്ച-കേൾവി-സ്പർശം-സ്വാദ്-ഗന്ധ ം അതാതിന്റെ ഉറവിടങ്ങളിലേയ്ക്ക് തിരിച്ചുപോകാൻ ശ്രമിക്കുകയും ഒന്നു ഞരങ്ങിക്കൊണ്ട് അവസാനിയ്ക്കുകയും ചെയ്യുന്നു. മരണപ്പെടലിലെ

പരീക്ഷാഹാള്‍

സമയക്ളിപ്തതയുള്ള ഒരു ചുടലപ്പറമ്പ്. അവിടെ കുറെ ശവങ്ങൾ എരിയുകയും ഒന്നോ രണ്ടോ കഴുകന്മാർ കരിഞ്ഞു പോകാത്തവയെ കൊത്തിപ്പറിക്കുകയും ചെയ്യുന്നു.

ഉറക്കം എന്ന സംഭാവ്യതയെക്കുറിച്ച്

അകത്ത് ആളുകൾ അതിവേഗം പായുന്ന ഉറക്കവണ്ടികളിലാണ്. ചുമരുകളിൽ നിന്നും ചുമരുകളിലേയ്ക്കും, മേൽക്കൂരയിലേയ്ക്കും ഇവ ചുറ്റിപ്പടർന്നു കയറുന്നുണ്ട്. സഞ്ചാരങ്ങളുടെ കടുംപാടുകൾ അടർന്ന ചുമരലങ്കാരങ്ങളായി വസൂരിക്കല പോലെ ശേഷിയ്ക്കുന്നു. അറകളിലെ ഞരക്കങ്ങൾ ഓരോ ചെറിയ ഇടകളിലൂടെയും നൂഴ്ന്നിറങ്ങി തുറകളിലെ ഉറക്കങ്ങൾക്ക് മീതെ കലഹിയ്ക്കുന്നു. കാതിന്റെ മുൻപിൽ, ഞാനാദ്യം ഞാനാദ്യം എന്നോരിയിട്ട് അവ ഊഴം കാത്ത് കിടക്കുകയും ചിലപ്പോൾ മരണപ്പെടുകയും ചെയ്യുന്നു. ചിലങ്കയൊട്ടിയ ഇളംകാൽവിടവുകളിലേയ്ക്കുള്ള ഉറക്കവഴികളിൽ ഒരു മീശയുടെ കിരുകിരുപ്പ്. ചോരച്ച കൺതുരുത്തുമേലുള്ള പുരികപ്പടർപ്പിന്റെ കനത്ത ഗന്ധം. കടലു പോലെ ഉറക്കം ഒഴുകി വ്യാപിയ്ക്കുന്നു. ആളുകൾ നിന്നിടത്ത് അതേപടി ഉറങ്ങിപ്പോകുന്നു. ചിലപ്പോളൊക്കെ പിറന്ന പടിയും. നിരത്തുകളിൽ എല്ലാ പ്രതിബന്ധങ്ങളും തകർത്ത് ഡ്രൈവർമാർ കടലിലേയ്ക്ക് ഉറങ്ങിയൊഴുകുന്നു. വെള്ളത്തിനു രുചി ഉപ്പും നിറം ചുവപ്പുമാകുമപ്പോൾ. തീവണ്ടികൾ നിലയ്ക്കാതെ ഉരുളുന്നു. പാളം തെറ്റി മറിഞ്ഞതിനു ശേഷവും മുരണ്ടുകൊണ്ടിരിയ്ക്കുന്നു. ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു. ചുരുക്കത്തിൽ, ജീവനുള്ളവ മാത്രം ഉറക്കമുള്ളവയാവുകയും ഉറക്ക

മരണം

ന്റപ്പൂപ്പൻ, ഉള്ളീന്ന് പൊള്ളി വന്ന് തൊള്ളേന്നും കണ്ണീന്നും ചാടി ഒറ്റപ്പോക്ക്

പ്രായം

ക്ലീന്‍ ഷേവ് ചെയ്താല്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെടുന്ന പുരുഷവിശേഷണം

ചിലന്തി

മലർന്നു കിടന്നു  മാറാല നോക്കുമ്പോഴാണ്,  തുപ്പലു കൊണ്ട് പോലും സൃഷ്ടിക്കാവുന്ന സാമ്രാജ്യങ്ങളെ പറ്റി  നാം  ഓർത്തു പോകുന്നത്.

പൂഴി

ഉമ്മറത്തെ തെക്കേവരിയിലെ, ചെങ്കല്ലുപോടുകളിൽ ഉറക്കിക്കിടത്തിയിരുന്ന വേട്ടാളൻ സ്വപ്നങ്ങൾ, ഒരു വേനലിന്റെ ചൂടു നുണഞ്ഞ്, ചാന്തുകൊണ്ട് മിനുക്കിവച്ച പൊളിപ്പുകളിലൂടെ ഇഴഞ്ഞ് പുറത്തേക്കിറങ്ങുന്നു. മുൻപെങ്ങുമില്ലാത്ത ആവേശങ്ങളുടെ പൂഴിയിൽ നൂഴ്ന്ന് ഒരു കടലോളം കഴപ്പുള്ള കുത്തിന്റെ ഓർമ്മ ഉപ്പിച്ച് ഇരു കാതുകളിലും ഇരമ്പുന്നു. "നമ്മളൊറ്റയായിടങ്ങളെന്തിനേ, പശവെള്ള തേയ്ച്ചിന്നു മൂടിവച്ചുനീ" എന്ന് കുമ്മായത്തോടും, നിറപ്പതിപ്പുകാരനോടും കയർക്കുന്ന മൂളിയൊഴുകുന്ന പൂഴിമുട്ടകൾ, പൂഴിപ്പാറ്റികൾ പൂഴിത്തുമ്പികൾ പൂഴിപ്പറവകൾ പൂഴിപ്പൊട്ടുകൾ പൂഴിപ്പകലുകൾ പൂഴിപ്പാതിര പൂഴിക്കടകൻ പൂഴി പൊതിഞ്ഞൊരു പുഴ. കടൽ വറ്റിയാഴങ്ങൾ കീഴടക്കിയോൾ

അവളിരുട്ട്

അവൾ അല്ലെങ്കില്‍ ഇരുട്ട്, ആ ഇടനാഴി നീളെ തളർന്നു കിടക്കുന്നു. ഒന്നനങ്ങാൻ പോലുമാകാതെ, ആകെ കനത്ത് മരവിച്ച്. രണ്ടുമൂന്നു റാന്തൽ വിളക്കുകൾ ഭയപ്പെടുത്താതെ ഒന്നു കണ്ണിറുക്കിക്കാട്ടിയല്ലേ കടന്നു പോയതല്പം മുന്നേ. പക്ഷേ, ഒരു ടോർച്ചുവെട്ടം. വന്നതും അവളെ അതിദയനീയമാം വിധം ഇടത്തും വലത്തും തിരിച്ച് ഞെരിച്ച് ബലാത്സംഗം ചെയ്തതും എത്ര പെട്ടെന്നായിരുന്നു

ഒറ്റ്

ഒറ്റ‐ യായതുകൊണ്ടു മാത്രമാണയാൾ ഒറ്റു‐ കാരനായത്. ഒറ്റിനും ഒറ്റയ്ക്കും ഇടയിലുള്ള ഒട്ടധികമായ ദൂരം അംഗുലമല്ല, പണയപ്പെടുത്തിയ ലിംഗം കൊണ്ടും വരിയിട്ട വാരിയെല്ലുകൊണ്ടും അളന്നിട്ടു

ഫാന്‍

സീലിംഗിന്റെ ആകാശത്ത് നിന്നും കാറ്റു പെയ്തിട്ടു പോകുന്ന ഒരു, ഒറ്റയാൻ മേഘം.

യേശുവത്കരണത്തിന്റെ നക്ഷത്രനാളുകൾ- ദൃക്സാക്ഷിവിവരണം

(1) മണ്ണെണ്ണക്കുപ്പിയിൽ നിന്നും പെട്രോമാക്സിലേയ്ക്കും സോഡിയം വേപ്പറിന്റെ മഞ്ഞത്തീയിലേയ്ക്കും ഹൈമാസ്റ്റ് ലൈറ്റിന്റെ മിന്നൽച്ചുംബനങ്ങളിലേയ്ക്കും നടത്തിയ, വെളിച്ചക്കൂടുതലും തെളിച്ചക്കുറവും മാടമറുതകളുടെ ചീറിപ്പാച്ചിലുണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്കുമുള്ള അതിവേഗപ്രയാണമാണ് നഗരവത്കരണം. (2) വിലക്കപ്പെടാവുന്നത്ര നിയന്ത്രണരേഖകളുള്ള നഗരത്തിന്റെ മുപ്പതാം കവാടത്തിൽ മൂന്നാമതായാണയാൾ നിൽക്കുന്നത്. തികച്ചും ശാന്തൻ. വരിയിൽ രണ്ടാമനാകുമ്പോൾ മേലാകെയുള്ള കറുത്ത വസ്ത്രം ആവാഹിയ്ക്കുന്ന ഭീകരതയെ കുടഞ്ഞെറിയാൻ തല ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിയ്ക്കുന്നു. വരിയിലയാളിപ്പോൾ ഒന്നാമനും കൈകൾ രണ്ടും വിടർത്തിപ്പിടിച്ച് വാതിലുകളേക്കാൾ വലിയവനാണു ഞാൻ എന്ന് സ്ഥാപിയ്ക്കുന്നവനു- മാകുന്നു. കാവൽക്കാരെ, ഇരു ദിശകളിലേയ്ക്കും ചവിട്ടിത്തെറിപ്പിച്ച്, വാതിലിനു കുറുകെ- യയാൾ നിൽക്കുന്നു. രണ്ട് കൈകളും, രണ്ടുകാലുകളും വാതിലിന്റെ മൂലകളിലേയ്ക്ക് ചേർത്ത്പിടിച്ച് തല ഉയർത്തിപ്പിടിച്ച്. അയാളിൽ നിന്നും പ്രകാശരേണുക്കൾ പരക്കാൻ തുടങ്ങുകയും അയാളൊരു നക്ഷത്രമാവുകയും ചെയ്യുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന് നഗരത്തിന്റെ മുപ്പത്തിമുക്കോടി കവാടങ്ങളിലും ഓരോ മ