സിംഹങ്ങളെല്ലാം അതിഥി മന്ദിരങ്ങളിലും ഗണികാലയങ്ങളിലും ക്രീഡാവിവശരായി ഉറങ്ങുകയാണ്. ഗുഹകളെല്ലാം അരാജകജന്തുക്കളുടെ കല്ലേറിൽ തകർന്നു പൊടിഞ്ഞു. കാട്ടുമുയലുകളുടെ കൊണ്ട വിളയാട്ടമാണിപ്പോ. ഒരൊറ്റ ക്യാരറ്റിനുപോലും മണ്ണിലൊളിയ്ക്കാനൊക്കാറില്ല . അതൊക്കെ മാന്തിപ്പൊളിച്ച്, മുഖം കടിച്ചുപറിച്ച്, നഖമാഴ്ത്തി, കാട്ടുചോലകൾ തോറും ചീന്തിയെറിയുകയാണവ. വലിച്ചീമ്പിയ രസക്കൂട്ടിൽ മദിച്ചോടി, ഇളമ്പുല്ലുകൾ ചവച്ചുതുപ്പി, ചെങ്കിസ്ഖാൻ ചമയുകയാണവ. കിതപ്പില്ലാത്ത ഓട്ടങ്ങളിലാണ് മുയലുകൾ;ചെങ്കിസ്ഖാന്മാർ.