Skip to main content

ഒരു മീൻ പിറവിയിലൂടെ ഞാൻ സ്വതന്ത്രയാകട്ടെ.


കരിങ്കാഴ്ചകൾ കണ്ട് മടുത്തിട്ടായിരിയ്ക്കണം.
കണ്ണുകൾ കുറുകിക്കുറുകി,
രണ്ട് വൃത്തങ്ങളായിരിയ്ക്കുന്നു.

വാക്കേറുകളിലും,
നോക്കുളി ചെത്തുകളിലും,
മുറിവ് പറ്റാതിരിയ്കാനെന്ന് തോന്നുന്നു,
ചെതുമ്പലുകൾ വളരുകയാണ് മേലാകെ.
ഒരുമയുടെ തിക്കിലും തിരക്കിലും,
ഉയന്ന് പൊന്തുന്നുന്ന വെളിച്ചം മുടക്കികൾ.
അമർന്നൊതുങ്ങിയ മുലകളേക്കാൾ വലിയ,
കാഴ്ചകളെ
ഇടം വലം വേർതിരിയ്ക്കാൻ പതിഞ്ഞു ചേർന്ന
മുഖത്തേക്കാൾ വലിയ,
കണ്മറ ശീലകൾ.

സമാനദിശയിലേയ്ക്ക്,
അതിദ്രുതം പാഞ്ഞിരുന്ന കാലുകൾ,
വിജാതീയ ധ്രുവങ്ങളിലേയ്ക്കുള്ള
ചൂണ്ടുപലകകളായി,വാൽത്തുമ്പായി.
അല്ല,
അത്
അവതാരപ്പിറവിയുടെ
മൂട്ടിൽ തറച്ച
മീനോളം നീളമുള്ള അമ്പെന്ന് കവി.
വിടർന്നു പിരിഞ്ഞ,
രണ്ടില ചിഹ്നത്തിന്റെ,
ജൈവാന്തരമെന്ന് രാഷ്ട്രീയം.

സർക്കാരിന്റെ ഒന്നര രൂപാ സൗജന്യം വേണ്ട.
ഐ പില്ലു പരതുന്ന വെപ്രാളം വേണ്ട.
ചെന്തെരുവിന്റെ മുല്ലപ്പൂവിടങ്ങളായി,
വെറ്റിലച്ചവകളായി,
പാറി നടന്ന് പേറിയതത്രയും,
ഇന്ന് മുട്ടകളാണ്.
മീൻ മുട്ടകൾ.
പീഡനപർവ്വങ്ങളും,
തദ്ഫലഗർഭങ്ങളും,
കല്ലോരം പറ്റിക്കിടക്കുന്ന മുട്ടകളാണ്.
മീൻ മുട്ടകൾ.

പേറ്റുനോവിന്റെ കണക്കുപേച്ചില്ലാതെ,
കള്ളക്കണവന്റെ ചന്തിതാങ്ങാതെ,
എനിയ്ക്കൊരുപാട്
ദിവ്യഗർഭങ്ങൾ ധരിയ്ക്കാലോ...
വാ കീറിയ പൈതങ്ങളെ
വെള്ളത്തിലൊഴുക്കാലോ....

Comments

  1. മീന്‍പിറവികള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യലബ്ധിയുണ്ടോ? ട്രോളിംഗ് ബോട്ടുകളുടെ ഇരുമ്പുവലകളും കച്ചവടചൂണ്ടകളുടെ കൊളുത്തിരകളും അപ്പോഴും അവയെ കാത്ത് കണ്ണു നടുന്നില്ലെ?

    ReplyDelete
    Replies
    1. പേറ്റുനോവിന്റെ കണക്കുപേച്ചില്ലാതെ,
      കള്ളക്കണവന്റെ ചന്തിതാങ്ങാതെ,
      എനിയ്ക്കൊരുപാട്
      ദിവ്യഗർഭങ്ങൾ ധരിയ്ക്കാലോ...
      വാ കീറിയ പൈതങ്ങളെ
      വെള്ളത്തിലൊഴുക്കാലോ....

      Delete
  2. അഞ്ചാറു തരത്തില്‍ വായിച്ചു
    ഇനിയിപ്പോ അറിയാവുന്ന ആരെങ്കിലും വായിച്ച് കാര്യം പറയട്ടെ
    പിന്നെ വരാവേ....!!!!

    ReplyDelete
  3. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  4. ശക്തമായതും, പുതുമയുള്ളതുമായ ബിംബകൽപ്പനകൾ.....
    ഈ ബിംബകൽപ്പനകളിലൂടെ സൃഷ്ടിക്കുന്ന സമഗ്രത എന്തെന്ന് തിരിച്ചറിയുക എന്നത് അലസവായനയിലൂടെ സാധ്യമല്ലതന്നെ.....

    ReplyDelete
  5. ഒന്നും പിടികിട്ടിയില്ല എന്നാലും രസമുണ്ട്.

    ReplyDelete
  6. അമര്‍ഷങ്ങളെ പുറത്തു വിടാന്‍ ഇത് തന്നെയാ പറ്റിയ വേദി.. നല്ല ഭാഷ...



    എനിക്കുമുണ്ടൊരു ബ്ലോഗ്‌.. വന്നു കണ്ടു അഭിപ്രായം പറയണേ.. കാത്തിരിക്കും.
    www.vinerahman.blogspot.com

    ReplyDelete
  7. നല്ല ശക്തമായ ഭാക്ഷ....
    നന്നായിട്ടുണ്ട് രണ്ജൂ

    ReplyDelete
  8. സ്വത്വത്തെ കെടുത്തി ഈ 'ചില്ല് കൂട്ടില്‍' {വിശാലമെന്നു തോന്നിക്കുകിലും} തളച്ചിട്ടത് ആരാണ്..?
    ഈയൊരരക്ഷിതാവസ്ഥ നിര്‍ബന്ധിക്കുന്നതെന്തിനാവണം..? ഒന്ന് കുടഞ്ഞെറിയാന്‍ പോലും സാധ്യമാവാതെകണ്ട് പാരതന്ത്ര്യം വിധിച്ചതെന്തിന്..?

    ചുറ്റുപാടുകളിലെ പല ജന്മങ്ങളും സ്വയം ഒരു മത്സ്യമായും, ചിലര്‍ [ജീവിതത്തിലും മരണത്തിലും} മത്സ്യമാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയും ധാരാളം..! ലോകമെക്കാലവും കയ്യൂക്കുള്ളവരെ കാര്യക്കാരാക്കുകയാണ് ചെയ്തിട്ടുള്ളത്.. ജീവീയ ലോകത്തെ നടപ്പ് രീതിയാണത്. കരയിലും കടലിലും വാനലോകത്തും അതെ.

    ReplyDelete
  9. Hello, і thіnk that i saw уou visiteԁ my websitе sο i
    came to “return the favor”.Ӏ'm attempting to find things to improve my web site!I suppose its ok to use a few of your ideas!!
    My website - Terry Sawyer

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ