Skip to main content

അറീലിയാനോ യുവാവാണ്.



പ്രജ്ഞയുടെ കൽവിളക്ക്,
തിരതട്ടിത്തകർന്നു.
ഓളപ്പരപ്പിലാ നാളത്തിളക്കം
ക്ഷണികബിന്ദുവായ്,ശൂന്യമായ്.

കാലപ്പിലാവിലത്തണ്ടു മടക്കി,
ചരിത്രം തീണ്ടാത്ത
ഓർമ്മകൾ കോരിയെടുക്കാൻ
വൈദ്യവും മന്ത്രവും തന്ത്രവും.

**കല്യാണിയുടെ പിതൃത്വം അറിഞ്ഞ
**കുഞ്ഞുണ്ണിയെപ്പോലെ
*അറീലിയാനോ
നിർന്നിമേഷനായിരുന്നു.

ചങ്ങലയുരഞ്ഞ്
തോൽ വിണ്ട മരത്തിനു മരുന്നുപദേശം.
"എനിയ്ക്ക് ഓർമ്മയില്ല.
ഇരുമ്പിലംഗം കുരുങ്ങി,
ചോര കനത്തു കറുത്തിട്ടും,
ഞാൻ അട്ടഹസിയ്ക്കുന്നു.
ഓർമ്മയുടെ തീയണച്ച്,
നീയും ഭ്രാന്തനാവുക.

ചിന്തകൾ വരിയാത്ത,
ആർത്തികളെരിയ്ക്കാത്ത,
ബന്ധുവെ സ്മരിയ്ക്കാത്ത,
സ്വപ്നസ്വർഗ്ഗം പുൽകുക."

ജിപ്സികളുടെ മരുന്നൂറി,
മണ്ണ് മണത്തുനാറി.
*ഉർസുലയുടെ തൊലിചുളുങ്ങി,
മുടി നരച്ചുപാറി.
*അറീലിയാനോ അപ്പോഴും,
ഉന്മാദത്തിന്റെ യൗവ്വനത്തിലായിരുന്നു.
‌------------------------------------------------------
*വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്-ഗാബ്രിയേൽ ഗാർസിയ മാർക്വിസ്.
അറീലിയാനോ:ജോസ് അർക്കേഡിയോയുടെ പ്രഥമപുത്രൻ.
ഉർത്സുല:അറീലിയാനോ ബുവേൻഡിയയുടെ അമ്മ.

**ഗുരുസാഗരം-ഓ വി വിജയൻ
കല്യാണി : കുഞ്ഞുണ്ണിയുടെ ഭാര്യയുടെ മകൾ.
നോവൽ അവസാനത്തിൽ കുഞ്ഞുണ്ണി തന്റെ ഗുരുവായി സ്വീകരിയ്ക്കുന്നവൾ.

Comments

  1. പ്രതികരണം, അല്ലെ?
    'കാലപ്പിലാവില' ഈ കല്‍പ്പന ഏറെ ഇഷ്ടമായി.

    ReplyDelete
  2. Akhi M BalakrishnanMay 27, 2012 at 7:04 PM

    njaanum bhraanthanaavana lakshanamundu..Ranjithe udheshichathenthu ennu koodi parayo.plz..

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്, കവിതയില്‍ പറഞ്ഞ രണ്ട് പുസ്തകങ്ങളും വായിച്ചത് കൊണ്ട് എല്ലാവരും ചിരപരിചിതര്‍. ആശംസകള്‍..

    ReplyDelete
  4. വായനയുടെ തീവ്രമായ അനുഭൂതികള്‍....

    ReplyDelete
  5. നന്നായിട്ടുണ്ട് രചന
    ആശംസകള്‍

    ReplyDelete
  6. രണ്ടു പുസ്തകവും വായിക്കാത്തതിന്റെ കുഴപ്പം.. അറിയുന്നു..ഞാന്‍

    ReplyDelete
  7. ചോര കനത്തു കറുത്തിട്ടും,
    ഞാൻ അട്ടഹസിയ്ക്കുന്നു.
    ഓർമ്മയുടെ തീയണച്ച്,
    നീയും ഭ്രാന്തനാവുക. കാലം നമ്മളെ ഭ്രാന്തനാക്കിയെക്കും .വായനയുടെ കുറവുണ്ട് എങ്കിലും തീവ്രമായ വരികള്‍ മനസ്സിനെ സ്പര്‍ശിച്ചു .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  8. ചിന്തകൾ വരിയാത്ത,
    ആർത്തികളെരിയ്ക്കാത്ത,
    ബന്ധുവെ സ്മരിയ്ക്കാത്ത,
    സ്വപ്നസ്വർഗ്ഗം പുൽകുക."

    ഒരു സ്വപ്ന സ്വര്‍ഗ്ഗത്തില്‍ തന്നെയാണ് എല്ലാവരും അഭിരമിക്കുന്നത്!!!!
    കവിത നന്നായി .. ആശംസകള്‍

    ReplyDelete
  9. വായിച്ചിട്ടില്ല രണ്ടും.. വീണ്ടും വരാം..

    ReplyDelete
  10. വായിച്ചു...കവിതയില്‍ പരാമര്‍ശിച്ച പുസ്തകങ്ങള്‍ ഒന്നും വായിക്കാത്തത് കൊണ്ട് പൊട്ടന്‍ ചന്തയില്‍ പോയ പോലെയാണ് എന്റെ കാര്യം ! പതിവ് പോലെ കവിത നന്നായി എന്ന് മാത്രം പറയുന്നു !

    ReplyDelete
  11. ഞാൻ ഇങ്ങോട്ട് വന്നത് പൊട്ടൻ ചന്തയിൽ പോയ പോലായി എന്ന് പറയേണ്ട കാര്യം പ്രത്യേകിച്ചില്ല. ആ രണ്ട് പുസ്തകങ്ങളും വായിച്ചിട്ടില്ല. അതുകാരണം ഒന്നും പറയാനാവുന്നില്ല. അങ്ങനെ മണ്ടൂസൻ ചന്തയ്ക്ക് വന്ന പോലെ പോകുന്നു.! ആശംസകൾ.

    ReplyDelete
  12. മാര്‍ക്വിസില്‍ നിന്നും വിജയേട്ടനിലേക്കൊരു പാത വേണമെന്ന് എനിക്കും തോന്നീട്ടുണ്ട്...
    ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ വായിച്ചതാ.. ഈ കഥാപാത്രത്തെ ഞാന്‍ ഏറെ കുറെ മറന്നും പോയി..
    പക്ഷെ കല്യാണി ഉള്ളിലൊരു ഉഷ്ണമായി നീറുന്നുണ്ടിപ്പോഴും...
    വരികള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ സങ്കടം.... :-(

    ReplyDelete
  13. വായന ഉണ്ടാക്കിയ ഇമ്പാക്റ്റ്‌ ...നന്നായിട്ടുണ്ട് ..:))

    ReplyDelete
  14. അടുത്ത വായനകള്‍ ഇതായിരിക്കും...എന്നിട്ട് ഇങ്ങോട്ട് വീണ്ടും വരുന്നതായിരിക്കും..

    ഒരു ഓഫ്: കമ്മന്റിനെ "മഹാനാ വായനക്കാരന്റെ മറുചിന്തകള്‍" എന്ന് വിളിക്കുന്നത് വായനക്കാരികള്‍ വരില്ലെന്നോ മറുചിന്തകള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നോ ഒക്കെ ഉദ്ദേശിച്ചാണോ...?

    ഞാനെപ്പൊഴേ ഓടി

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ