Skip to main content

ജാർത്തെ ബാൽദോർ : ഒരു നോർവീജിയൻ തെണ്ടി (Bjarte Baldor: A Norwegian Beggar)


അയാൾ,
അനാഥനഗരത്തിന്റെ കാവൽക്കാരനായിരുന്നു.
തിളങ്ങുന്ന കുപ്പായമില്ലാതെ,
കീറത്തുണിയാൽ മറയ്ക്കപ്പെട്ടവൻ.

ചക്രമുരഞ്ഞ്
തീപാറും സരണികളിൽ,
സ്കാൻഡനേവിയൻ[1] തണുപ്പുറഞ്ഞ്
മരവിച്ചയാൾ കിടന്നു.

യൂറോ ഞെരുക്കത്തിൽ,
ശരീരാതിർത്തിയിൽ നിന്ന്,
നിർദ്ദയം ഒലിച്ചുപായുകയാണ്,
മണ്ണും പെണ്ണും ഊണും ഉറക്കവും.

എഗ്ദ്രസീൽ[2] മരയൂറ്റം,
രാജത്വം പൊലിപ്പിച്ച,
പഴം പേച്ചുകൾ;
തന്റെ കീറത്തുണിക്കെട്ടുകൾ.

ശോഷിച്ച ഫെൻറിറുകൾ[3]
ദംഷ്ട്രകളഴിച്ച്,
സലാങ്സ്ദലേനിലെ[4] ധ്രുവശാലയിൽ,
അഴിക്കൂട്ടിൽ ഉറക്കമാണ്(?)

ദക്ഷിണാധീശത്വം,
ശ്വാസം നിലപ്പിയ്ക്കുമാറ്,
നോഴ്സുകളുടെ[5];എന്റെ
കഴുത്തിൽ കുരിശായ് മുറുകുന്നു.

പ്രാചീനസുഭഗതയുടെ
കന്യാഛേദം ചെയ്യപ്പെട്ട യോനിയുമായി,
ഞങ്ങൾ മരിയ്ക്കുകയാണ്;
ഞങ്ങളെത്തേടിത്തളർന്ന്.

ഇനി നടന്നകലാം.
കാതടപ്പിയ്ക്കുന്ന മൂളലുകളിലേയ്ക്ക്.
തീ പാറുന്ന സരണിയ്ക്ക് കുറുകേ...
അടയാളമവശേഷിപ്പിയ്ക്കാത്ത,
വെറുമൊരു തെണ്ടിയായി,
പൂർവ്വിക പ്രൗഢി സന്നിവേശിപ്പിച്ച
സൂക്ഷ്മ പർവ്വതങ്ങളുടെ കൽവീഥിയിലേയ്ക്ക്
ആ തിളങ്ങുന്ന രാജകുമാരൻ
അരഞ്ഞു ചേർന്നു.



ജാർത്തെ ബാൽദോർ : Bright Prince
1: സ്കാൻഡനേവിയൻ രാജ്യങ്ങൾ :ആർട്ടിക് പ്രദേശത്തോടടുത്തുകിടക്കുന്ന വടക്കൻ യൂറോപ്പിലെ രാജ്യങ്ങൾ.പ്രധാനമായും ഡെന്മാർക്ക്,നോർവ്വെ,സ്വീഡൻ എന്നിവ.

2.എഗ്ദ്രസീൽ(Yggdrasil): നോഴ്സ് (ജർമ്മൻ പാഗൻ വിശ്വാസത്തിന്റെ ലഘുരൂപം) പുരാണങ്ങളിലെ 9 ലോകങ്ങളിലേയ്ക്കും പാത ചമച്ച വിശുദ്ധ മരം.
 

3.ഫെൻറിർ  : ഭീമൻ ചെന്നായ
 

4.സലാങ്സ്ദലേൻ : നാർവിക്ക് എന്ന നോർവ്വെയിലെ നഗരത്തിൽ നിന്നും 20 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന വനപ്രദേശം.ആല്പൈൻ തുന്ദ്ര വനഭൂമിയാണിത്.ഇവിടെ ധ്രുവമൃഗശാല ഉണ്ട്.
 

5.നോഴ്സ് : സ്കാൻഡനേവിയയിലെ പൂർവ്വികർ വിശ്വസിച്ചിരുന്ന പുരാണം. നോഴ്സ് മിത്തോളജി ആണവിടെ പുലർന്നിരുന്നത്.തെക്കുനിന്നുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ കടന്നുകയറ്റം നോഴ്സുകളെ പാടെ ഇല്ലാതാക്കുകയും അവിടെ കൃസ്ത്യൻ മതവിശ്വാസം സ്ഥാപിയ്ക്കുകയും ചെയ്തു.
വിവരങ്ങൾ : en.wikipedia.org
                 www.anorwayattraction.com

Comments

  1. സുഭഗതയുള്ള കവിത .പക്ഷെ അറിയാത്ത പ്രദേശങ്ങള്‍ ,സംഭവങ്ങള്‍ ഒക്കെ ചിത്രീകരിക്കുംപോഴുള്ള ചില കുഞ്ഞു കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ .എങ്കിലും ഭാവിയുടെ കവി ഇവിടെ ഇതാ ഞങ്ങള്‍ക്ക് കാണാനാകുന്നുണ്ട് ,

    ReplyDelete
  2. ആശംസ നെരാനല്ലാതെ ഒന്നും എനിക്ക് കഴിയില്ല. കാരണം കവിഉത പണ്ടേ എന്നെ കുഴക്കുന്ന ഒന്നാണ്.
    ആശംസകള്‍

    ReplyDelete
  3. നല്ല രസമായി വായിക്കാൻ കഴിയുന്ന കവിത. പക്ഷെ അറിയപ്പെടാത്ത സ്ഥലങ്ങളുടെ പ്രതിപാദനം കൂടുതലാവുന്നത് വായനയ്ക്ക് അലോസരമുണ്ടാക്കുന്നു. വല്ലാത്ത ഒരു അകൽച്ച അത് വായനക്കാരിൽ സൃഷ്ടിക്കാൻ ഇടയാക്കും.! സംഗതി രഞ്ജിത്തിന്റെ മാനസിക സംതൃപ്തിക്കാണ് ഈ എഴുത്ത് എന്ന് പറയാമെങ്കിലും കൂടുതൽ ആളുകൾ വായിക്കാനാണല്ലോ നമ്മൾ ബ്ലോഗ്ഗെഴുതി അത് വായനക്കാരിലേക്ക് എത്തിക്കുന്നത്.! നല്ല വരികൾ. ആശംസകൾ.

    ReplyDelete
  4. വിവരണം ഉണ്ടായത് കൊണ്ട് കുറച്ചൊക്കെ മനസിലായി...


    സ്നേഹാശംസകള്‍..

    ReplyDelete
  5. ഭാവതീവ്രതയുള്ള വരികള്‍.നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  6. രണ്ഞു, നീ കാര്യയിട്ട് എന്തോ പറയാന്‍ ഉദ്ദേശിച്ചിട്ടുന്ടെന്നു മനസ്സിലായി...പക്ഷെ അത് മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലാത്തത് കൊണ്ട് വായിച്ചു എന്ന് മാത്രം പറഞ്ഞു പോകുന്നു :-(

    ReplyDelete
  7. പാവം പാവം രാജകുമാരന്‍ ....
    ആഗോളതാപനത്തിലാ ആര്‍ട്ടിക്ക്‌ മഞ്ഞൊക്കെ ഒന്ന് ഉരുകി തീരട്ടെ..... അപ്പൊ പിന്നെ ഒരു തീ പാറുന്ന സരണിയുമുണ്ടാവില്ലാ ദക്ഷിണാധിനിവേശവുമുണ്ടാവില്ലാ... സര്‍വ്വം ശൂന്യം...

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ