Skip to main content

വിക്കി ഫേസ് പ്ലസ്- ഒരു വിക്കിപിറന്നാൾ മധുരം.

2.30 ന് സ്റ്റൈനോടൊപ്പം GEC യിൽ നിന്നും പുറപ്പെടുമ്പോൾ അല്പം വൈകുമോ എന്ന ശങ്ക ഉണ്ടായിരുന്നു.വിശ്വേട്ടന്റെ ഓർമ്മപ്പെടുത്തൽ കോൾ ലഭ്യമായ ഉടനെ പുറപ്പെടുകയാണുണ്ടായത്.ഞാൻ നേരത്തേ തന്നെ എത്തുമെന്ന് പറഞ്ഞിരുന്നതിനാൽ ഓർബിന്ദോയും രഞ്ജിത്തും എന്നേക്കാൾ മുന്നേ തന്നെ നെഹ്രു പാർക്കിനകത്തെ ഗാന്ധി പ്രതിമയ്ക്കരികിൽ എത്തിയിരുന്നു.
ബൈക്ക് പാർക്ക് ചെയ്ത ഉടനെ തന്നെ നോക്കിയപ്പോ കൊച്ചുകുഞ്ഞിന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന വിശ്വേട്ടനിൽ തന്നെയാണ് ആദ്യ കാഴ്ച പതിഞ്ഞത്. വിശ്വേട്ടന്റെ സഹധർമ്മിണിയും മകളും ഒപ്പമുണ്ടായിരുന്നു.കൂടെ നമ്മുടെ കിടു-കിടിലൻ ബ്ലോഗ് ഡാവ് മുരളി(മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം)യേട്ടനും.ഒരാഴ്ചത്തെ നാടുസന്ദർശനത്തിനെത്തിയതാണദ്ദേഹം.ക്ലബ് എഫ് എമ്മിലെ ഒരു 'പൈങ്കിളി' അന്നേരം വിശ്വേട്ടന്റെ ശബ്ദവീചികൾ സാകൂതം പകർത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു.കൂടെ അവരുടെ ഫോട്ടോഗ്രാഫർ ഞങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

Wiki Face Plus, Thrissur 2012 5555

ചുരുക്കിയതെങ്കിലും മനോഹരമായ വർണ്ണക്കുടയുടെ പ്രഭാവത്തിൽ മുടി നീട്ടി വളർത്തിയ ഒരു യുവാവ്.ഫെയ്സ്ബുക്കിൽ കണ്ട നല്ല മുഖപരിചയം.ഉറപ്പിച്ചു, അത് ദിലീപ് തന്നെ.ദിലീപേ എന്ന് വിളിച്ചടുത്തപ്പോൾ ഒരു പുഞ്ചിരി സമ്മാനത്തോടെ ആ കുട എന്നെ ഏൽപ്പിച്ച് ക്യാമറയിലൂടെ കൂടിച്ചേരലിന്റെ കാഴ്ചകൾ പകർത്താനിറങ്ങി,മത്താപ്പ് എന്ന ദിലീപ്.

ഒരു അസ്സൽ എഴുത്തുകാരിയുടെ ഗാംഭീര്യമർന്ന ഗൗരവത്തോടെ എഴുത്തുകാരി ചേച്ചി.ബ്ലോഗുലകത്തിന്റെ ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ നിശബ്ദയായി.
പ്രകൃത്യാ ചാണകം മെഴുകിയ പുൽത്തകിടിയിൽ ആസനസ്ഥനാകും മുൻപ് ചാക്കോ ഏട്ടനേയും സതീശേട്ടനേയും ചെന്നു പരിചയപ്പെട്ടു.സഹൃദയരുടെ കൂട്ടത്തിൽ മറ്റു രണ്ട് പേരു കൂടി.അതീവഹൃദ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകർഷിയ്ക്കുന്ന പ്രകൃതമുണ്ടിരുവർക്കും.

ഒരു സുമുഖനായ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു.അടുത്തു ചെന്നു,പേരൻവേഷിച്ചു.മുൻപരിചയമില്ലെങ്കിലും സരസമായ സംഭാഷണം ആ വ്യക്തിത്വത്തിലേയ്ക്ക് നമ്മെ ആകർഷിയ്ക്കും എന്നതിന് ഉത്തമോദാഹരണമായിരുന്നു,ബിജോയേട്ടൻ.അഡ്വർട്ടൈസിങ്ങ് കമ്പനിയിൽ ജോലി നോക്കുന്ന അദ്ദേഹം, സുഹൃദ്വലയത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വിക്കി-ഫേസ്-പ്ലസിനെത്തിയത്.

Wiki Face Plus, Thrissur 2012 5595
സാബുവേട്ടൻ, മനുഷ്യമസ്തിഷ്കത്തിന്റെ മാന്ത്രികതയെക്കുറിച്ച് വാചാലനാകുന്ന , എന്തും തുറന്നു പറയുന്ന ഒരസ്സൽ സാധാരണക്കാരൻ.ആദ്യം ആ കൂട്ടത്തിനിടയിൽ ഉയർന്നു കേട്ട ശബ്ദവും അദ്ദേഹത്തിന്റേത് തന്നെ.

അപ്പോഴേയ്ക്കും ഏകദേശം എല്ലാവരും എത്തി എന്നു ബോധ്യമായിരുന്നു.ഞങ്ങൾ കുറച്ചു പേർ പുറത്ത് നിന്നു,ആരെങ്കിലും വഴി അറിയാതെ എങ്ങാനും അതുവഴി വന്നാൽ കൃത്യസ്ഥലത്തേയ്ക്ക് നയിക്കുന്നതിനായി.ബാക്കി എല്ലാവരും നെഹ്രു പാർക്കിനകത്തേയ്ക്ക് നടന്നു.ഗാന്ധിപ്രതിമയ്ക്ക് മുന്നിലെ പുൽത്തകിടിയെ ചർച്ചാമേളങ്ങൾ കൊണ്ട് മുഖരിതമാക്കുവാൻ...

Wiki Face Plus, Thrissur 2012 5566

അല്പനേരം കഴിഞ്ഞപ്പോൾ സുജിത്തേട്ടന്റെ കോൾ വന്നു.രഞ്ജിത്തേ നീ എവ്ട്യാടാ ന്ന് ചോദിച്ച്.അദ്ദേഹം അന്നേരം ഗാന്ധിപ്രതിമയ്ക്ക് വശത്തായി ഒത്തുകൂടിയിരുന്ന കൂട്ടത്തെ വീക്ഷിച്ച് വിക്കിക്കൂട്ടമാണോ അത് എന്ന സന്ദേഹത്തിൽ നിൽക്കുകയായിരുന്നു.സന്ദേഹം നീക്കുവാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ചെന്നു.അപ്പോഴേയ്ക്കും ഗെയ്റ്റരികിൽ നിർത്തിയ ഓർബിന്ദോയും രഞ്ജിത്തും സ്റ്റൈനും സാഗതും ദിലീപും കൂടി അടുത്ത് വന്നു.അന്നേരത്തേയ്ക്ക് അവിടെ ഖാദർ പട്ടേപ്പാടവും മുരളിയേട്ടന്റെ ഒരു സുഹൃത്തും പിന്നെ ലോ കോളേജിൽ നിന്ന് ജോസും ഐ ഏ എസ് അക്കാദമിയിലെ മാഷും അദ്ദേഹത്തിന്റെ പ്രചോദനത്താലെത്തിയ രണ്ട് കൂട്ടുകാരും ഹഫീസിക്കയും എത്തിയിട്ടുണ്ടായിരുന്നു.തൃശൂരിന്റെ സ്വന്തം കുട്ടൻ മേനോന്റെ സാന്നിദ്ധ്യം മറക്ക വയ്യല്ലോ...സർവ്വോപരി അഡ്വോക്കേറ്റ് ടി കെ സുജിത്തേട്ടനും അഖിലനുമായിരുന്നു ആധികാരിക വിക്കന്മാരായെത്തിയ രണ്ട് കൂട്ടുകാർ.പിന്നെയും പേരോർമ്മയിൽ നിൽക്കാത്ത കുറച്ചു പേർ കൂടി ഉണ്ടായിരുന്നു.

എല്ലാവരും ചുറ്റും കൂടിയിരുന്നു.ദിലീപ് ചിത്രങ്ങൾ ഒപ്പിയെടുക്കാനും തുടങ്ങി.അപ്പോഴേയ്ക്കും ചാലക്കുടിയിൽ മാപ്പ് നിർമ്മാണത്തിലായിരുന്ന വിക്കി ഗ്രന്ഥശാലയുടെ പൊന്നോമനരക്ഷാകർത്താവ് മനോജേട്ടനും എത്തി. ഏതോ പത്രപ്രവർത്തകനുമായി വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്ന വിശ്വേട്ടനും ഞങ്ങളുടെ ചാരത്തണഞ്ഞു.

സ്വാഭാവികമായും പരസ്പരം വിശദമായി പരിചയപ്പെടുക എന്നതായിരുന്നു അടുത്ത ഘട്ടം. വിക്കി-ഫേസ്-പ്ലസ് പ്ലസ് ബ്ലോഗ് സംഗമമായി മാറുകയായിരുന്നു ,സുജിത്തേട്ടന്റെ ഭാഷയിൽ 'വെള്ളത്തിൽ നിൽക്കുന്ന ഗാന്ധി' പ്രതിമയുടെ ഓരം പറ്റിയ ഈ ഞങ്ങൾ കൂട്ടം.ഓരോരുത്തരും പരസ്പരം പരിചയപ്പെടുത്തുവാനും വിക്കിയുമായുള്ള തങ്ങളുടെ ബന്ധം വിശദീകരിയ്ക്കാനും ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.അവിടെ വന്നിരിയ്ക്കുന്ന ഓരോരുത്തർക്കും വിക്കിപീഡിയയെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിയ്ക്കാൻ വക്കീലിന്റെയും വിശ്വേട്ടന്റെയും ഇടയ്ക്കുകയറിയുള്ള ഇടപെടലുകൾക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാം.കുറഞ്ഞത് ഒരു 50 ലേഖനം അധികമെങ്കിലും ഈ അടുത്ത ദിവസങ്ങളിൽ ലഭിയ്ക്കുമെന്നത് തീർച്ച.അത്രമാത്രം ധന-പ്രതികരണങ്ങളാണ് ഓരോ സംഘാംഗവും പങ്കുവച്ചത്.

Wiki Face Plus, Thrissur 2012 5518

നാലഞ്ചുപേരുടെ പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ മൂന്നു പേർ വലിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മനോജേട്ടൻ,മത്താപ്പ്,അഖിലൻ.ഇവരെന്തിനാണ് വലിഞ്ഞതെന്ന് എന്നെപ്പോലെ വായനക്കാരാ ,താങ്കളും അല്പസമയം കഴിഞ്ഞു മനസ്സിലാക്കുക.
വിക്കിപീഡിയയുടെ പത്താം പിറന്നാളാഘോഷത്തിന്റെ തൃശൂർ പതിപ്പിലേയ്ക്ക് നടക്കുന്ന പരിപാടികളെക്കുറിച്ചും,ആസൂത്രണം ചെയ്യാനുദ്ദേശിയ്ക്കുന്ന പരിപാടികളെക്കുറിച്ചും വിശ്വേട്ടൻ ഇടയ്ക്കിടെ അറിയിക്കുന്നുണ്ടായിരുന്നു.കൂട്ടത്തിൽ GEC യിൽ നടക്കുന്ന വിക്കി@ടെക് ഇലേയ്ക്ക് അവിടെ എത്തിയിരുന്ന എല്ലാ കൂട്ടുകാരെയും സ്വാഗതം ചെയ്യുക കൂടി ചെയ്തു.ചർച്ചയ്ക്കിടയിൽ മലയാളം ബ്ലോഗിന്റെ വളർച്ചയെപ്പറ്റിയും മറ്റും സംസാരമുണ്ടായി .എപ്പോഴൊക്കെ ചർച്ച 'സ്വതന്ത്ര വിഞ്ജാന വിപ്ലവത്തിൽ' നിന്നും അകന്ന് പോകുന്നുവോ,അപ്പോഴൊക്കെ ആരെങ്കിലും ഇടപെട്ട് വിഷയത്തിലേയ്ക്ക് തിരിച്ചെത്തിയ്ക്കുവാൻ ശ്രമിച്ചിരുന്നു.ഇതിനിടയിൽ രസം കൊല്ലിയായത് ശാന്തമായ ഉദ്യാനാന്തരീക്ഷത്തെ ഘനഗംഭീരശബ്ദത്തിൽ കീറിമുറിച്ച് പാഞ്ഞ ഹെലികോപ്ടർ മാത്രമായിരുന്നു.
അതാ വരുന്നു മൂന്നു പേർ.കയ്യിലെന്തോ കാര്യമായുണ്ട്...

Wiki Face Plus, Thrissur 2012 5537

ആഹാ......!!!
മറ്റൊന്നുമല്ല.... നമ്മുടെ ചുന്ദരൻ വിക്കിക്കുട്ടന്റെ പത്താം പിറന്നാളിന് മുറിയ്ക്കാനുള്ള കേക്ക്.... :)
പിന്നെ കേക്ക് ആരു മുറിയ്ക്കുമെന്നായി..
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വിശ്വേട്ടന്റെ മകളും,ഏറ്റവും പ്രായം കൂടിയ ബാലകൃഷ്ണൻ മാഷും ചേർന്ന് കേക്ക് മുറിച്ചു.എല്ലാവരും മധുരം പങ്കു വച്ചു...

സമയം അഞ്ചരയോടടുക്കുകയായിരുന്നു...
വിക്കി പിറന്നാളാഘോഷത്തിന്റെ സമാപനത്തിന്റെ സമയവും....
ഓരോരുത്തരായി യാത്ര പറഞ്ഞകന്നു....
അവസാനം മൈതാനിയിൽ ഞങ്ങൾ 7 പേർ ശേഷിച്ചു....

വിശ്വേട്ടൻ,ഞാൻ,സുജിത്തേട്ടൻ,മനോജേട്ടൻ,ജോസ്,സുജിത്തേട്ടൻ പിന്നെ അഖിലനും. വിക്കിപീഡിയ കൈപുസ്തകവും സ്റ്റിക്കറും എല്ലാവർക്കും വിതരണം ചെയ്തിരുന്നു.പക്ഷേ കൂട്ടത്തിൽ ഏറ്റവും മികച്ച സമ്മാനം ലഭിച്ചത് എനിയ്ക്കു തന്നെ എന്നതോർത്ത് ഞാൻ അഭിമാനപൂർവ്വം അഹങ്കരിയ്ക്കട്ടെ. :) വിശ്വേട്ടൻ ഒടുവിലായി ഷർട്ടിൽ കുത്തി തന്ന താരകം. :) താളിലെങ്ങും താരകങ്ങളില്ല.ആദ്യമേ തന്നെ ഒരു യഥാർത്ഥ താരകത്തിൽ നിന്നും എന്റെ അങ്കം തുടങ്ങിയെന്നു സാരം ;).
ഒരു ചായ കൂടിയ്ക്കാമെന്ന തീരുമാനത്തോടെ ഹോട്ടലിലേയ്ക്ക് കയറി.ആരും മസാലദോശയോ നെയ് റോസ്റ്റോ തിന്നാൽ ഇത്ര നേരമെടുത്തുകാണില്ല. :) .ശബ്ദതാരാവലിയും വേഗതയും മിനുസവും വ്യാകരണവും തത്വചിന്തകളും ഒക്കെയായപ്പോ നേരം ശ്ശി ആയീന്നു സാരം. എത്രയോ മേശകൾ ഒഴിഞ്ഞു കിടന്നിട്ടും നാലുപേർക്ക് കഷ്ടി ഇരിയ്ക്കാവുന്ന ഒരൊറ്റ മേശയ്ക്ക് ചുറ്റും ഏഴു പേർ തിങ്ങിയിരുന്ന് ഭക്ഷണം കഴിയ്ക്കുന്നതു കണ്ട് ആ ഹോട്ടലിലെ മറ്റു ടേബിളുകളിലുള്ളവർ അമ്പരന്നിരിയ്ക്കണം. ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു. അതായത് 3 മണിക്കൂർ ഒരു പൊതുകൂടിക്കാഴ്ചയും ഒന്നര മണിക്കൂർ ഒരു സപ്തകൂടിക്കാഴ്ചയും സപ്തകൂടിതീറ്റയും.

Wiki Face Plus, Thrissur 2012 5603

യാത്ര പറഞ്ഞ് ഞങ്ങൾ പല വഴിയ്ക്ക് പിരിഞ്ഞു.

Comments

  1. നല്ലൊരു റിപ്പോർട്ട്!

    ഇദാരടപ്പാ ഈ കുട്ടേട്ടന്റെ മകൾ!?

    ReplyDelete
    Replies
    1. വിശ്വേട്ടാ...സോറിട്ടോ....ഒറ്റസ്ട്രെച്ചിൽ എല്ലാം കൂടി ചെയ്തപ്പോ പറ്റിയ മിസ്റ്റേക്കാ...ഇപ്പോ തന്നെ തിരുത്തിയേക്കാം .:)

      Delete
  2. കൊച്ചുചിത്രങ്ങളോടെ ഒതുക്കമുള്ള വിവരണം

    ReplyDelete
  3. നന്നായി വിവരിച്ചു. അപ്പോള്‍ മീറ്റ് നന്നായിരുന്നു അല്ലേ?

    ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍

    ReplyDelete
  4. >>>നാലഞ്ചുപേരുടെ പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ മൂന്നു പേർ വലിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മനോജേട്ടൻ,മത്താപ്പ്,അഖിലൻ.ഇവരെന്തിനാണ് വലിഞ്ഞതെന്ന് എന്നെപ്പോലെ വായനക്കാരാ ,താങ്കളും അല്പസമയം കഴിഞ്ഞു മനസ്സിലാക്കു<<<

    അത് കലക്കീട്ടോ.

    ആശംസകള്‍. .

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ