Skip to main content

ഇവ ഈയലുകളല്ല.


അരിച്ചരിച്ച് നീങ്ങുന്ന
ചിറകുള്ള ഉറുമ്പുകൾ,
ഉറുമ്പുതീനികളുടെ ഭക്ഷ്യാവശിഷ്ടങ്ങളാണ്.
അവ ചപ്പിക്കുടഞ്ഞ കൈകൾ
(ചിറകുകളായി !)
വിട്ടു വിട്ടില്ലെന്ന മട്ടിൽ
ഉറുമ്പുടലിൽ അള്ളിപ്പിടിച്ച്
കള്ളുകുടിയന്മാരെപ്പോലെ
വായുവിനെ വകഞ്ഞ് മാറ്റുന്നു.

പുസ്തകത്താളിടയിൽ,
ശവം കൊണ്ട് ചിത്രം വരയ്ക്കാറുള്ള,
ബ്ലീച്ച് ചെയ്യപ്പെട്ട തുമ്പികളുടെ,
പ്രോട്ടോടൈപ്പ് ആയി,
ചില
ചിറകുള്ള ഉറുമ്പുകളെ കാണാം.

ആറു കാല്പാദങ്ങളേക്കാൾ വിസ്തീർണ്ണമുള്ള ചിറകുകൾ
സ്വപ്നങ്ങളിലെ പറവകളോടുള്ള,
ചിറകുറുമ്പുകളുടെ സാദൃശ്യമെന്നും,
രസന, അതുല്യമെന്നും
കൂകിപ്പരത്തുന്നു ;കുയിലുകൾ.

വിളക്കുവെയിൽ ഇരവ് വാഴുന്ന,
നഗരവീഥികൾക്കന്യരല്ലാത്ത തെരുവ് ജീവികളാണ്,
വികാരാവേശിതരായ ചിറകുറുമ്പുകൾ;
ഇരുളും തിളക്കവും തേടുന്ന
ലിപ്സ്റ്റിക് കൊണ്ടലങ്കരിച്ച തടിച്ച ചുണ്ടുള്ളവ,
വെളിവും മിനുപ്പും തേടുന്ന
ക്രോപ്പ് ചെയ്ത മുടിയുള്ളവ,
തലയെടുപ്പൊടിച്ചു മടക്കി,
കുന്തിച്ചിരിയ്ക്കുന്നവ.

ചുരുക്കത്തിൽ ചിറകുറുമ്പുകൾ,
ഭോജനശാലയിലെ
തീൻ മേശയ്ക്കു -
മുകളിലേയ്ക്കും
വശങ്ങളിലെ ഇരിപ്പിടങ്ങളിലേയ്ക്കും
ചുരുങ്ങുന്നു.

പല മാധ്യമങ്ങളിൽ വിഹരിയ്ക്കുന്ന
ബഹുമുഖ പ്രതിഭാശാലിയാണ് ചിറകുറുമ്പ്.

Comments

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....