Skip to main content

Posts

Showing posts from 2011

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സുഗന്ധ

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ

കടലാസുപുസ്തകം

ചരിത്രം‌ ‌ നി ന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും ഇരുകാലുമിറുത്തന്നെന്റെ പെറ്റമ്മയുടെ മാറില്‍ പല തുള്ളി വേദനച്ചാറൊഴിച്ച്, യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി. കാടിളക്കാതെ, കഴുത്തറുക്കാതെ, ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി, പഴുക്കുന്നടുപ്പില്‍ പുഴുങ്ങി, കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി, എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍ കൊടുംകലാപങ്ങളാല്‍ വെളുപ്പ് പടര്‍ത്തി. വര്‍ത്തമാനം വെ ളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍. ആത്മചരിതമോതുന്ന താളുകള്‍. ആര്‍ത്തിയുടെ കണക്കുകുത്തുകള്‍. പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍. അറിവില്ലായ്മയുടെ അന്തികളില്‍ വിശന്നുറങ്ങുന്നവര്‍ക്ക് വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ, കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ, അരിയൊടുങ്ങാത്ത അത്താഴപാത്രം. (സമീപ)ഭാവി ചി ന്തയ്ക്ക് കൂട്ടു നില്‍ക്കാതെ, കാലായനങ്ങളില്‍, മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ, മഞ്ഞപ്പ് പടര്‍ന്ന് മരിച്ച മുഖവുമായി; തെരുവുമാലിന്യക്കൂമ്പാരത്തില്‍, തൂപ്പുകാരനൊരുക്കിയ അഭിനവ നിളാപാര്‍ശ്വച്ചിതയില്‍, ഒടുക്കമൊരുപിടിച്ചാരം... പിന്‍കുറിപ്പ് :കടലാസു കണ്ടുപിടിയ്ക്കുന്ന കാലത്തെ പുസ്തകത്തെക്കൊണ്ട് ത

നിർവ്വചനം

നാ ണിച്ചിണചേരുന്ന ആണിനും പെണ്ണിനും നാണം മറയ്ക്കാന്‍, മതില്‍ക്കെട്ടടയ്ക്കാന്‍, പരസ്യസുരതം ചെയ്യാനെന്നും വിധിയ്ക്കപ്പെട്ട അനാശാസ്യ പ്രവര്‍ത്തകര്‍. സദാചാരലംഘനത്തിനും, ധര്‍മ്മസംരക്ഷണത്തിനും; ദേഹം തുളയ്ക്കുന്ന തണുപ്പിലും, ആകെ പുഴുങ്ങുന്ന ചൂടിലും, ഒരു വസ്ത്രാഞ്ചലമില്ലാതെ സുരക്ഷയുടെ അടപ്പ് തീര്‍ക്കുന്ന നഗ്നരായ കാവല്‍ഭടന്മാര്‍. വേനലില്‍ പുളയ്ക്കുന്ന, വേട്ടാളന്‍ കുഞ്ഞുങ്ങളെ, സ്നേഹപാത്രത്തില്‍ ഗര്‍ഭം ധരിച്ച, കോടാലിത്തലയില്‍ മാറുകോര്‍ത്തൊരു വൃക്ഷമാതൃത്വം. ഒന്ന് പോടപ്പാ... അത്, ഉളിയാല്‍ ചെത്തി നുറുക്കിയ ചട്ടയില്‍ അടച്ചൊതുക്കിയ വെറുമൊരു വാതിലല്ലേ...!!!

ദൈവം വിഡ്ഡിയാണ്

ചീ റിപ്പാഞ്ഞെന്റെ ചിറകു പറിയ്ക്കുവാൻ ആർത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്. ഇരിയ്ക്കുന്നിടത്തെന്നെ അരച്ചുതേയ്ക്കുവാൻ പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകൾ. എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാൻ വല നെയ്ത് വ്യഗ്രതയോടെ വൈദ്യുതി. കണ്ണ് നീറ്റിപ്പുകച്ച് മസ്തിഷ്കം തരിപ്പിയ്ക്കാൻ ആത്മാഹുതി ചെയ്യുന്ന തിരി. അഴുകിയ പഴംതുണിക്കെട്ടിനിടയിൽ ചെളിമണ്ണ് പുണർന്ന് ദിനരാത്രങ്ങൾ കഴിച്ച് ഞാൻ. ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന് ദാഹമകറ്റുന്നേരം കൊല്ലാനവർക്ക് ചോദന നൽകി? അനിയന്റെ കഴുത്തറുത്ത് ചോരയൂറ്റിയ കിരാതനും, മകളെപ്പിഴപ്പിച്ച നികൃഷ്ടപിതാവിനും, ഒരുത്തന്നംഗോപാംഗം നുറുക്കിപ്പൂഴ്ത്തിയോനും, ഇരുമ്പഴിക്കൂടവർ 'നിഷ്കരുണം' നിഷ്കർഷിച്ചു.? പറന്ന് മൂളിയ സംശയങ്ങൾ കാതടപ്പിയ്ക്കുന്ന പെരുമ്പറഘോഷമായി, മിന്നൽപ്പിണരും ഇടിമുഴക്കവുമായി, മഹാസ്ഫോടനമായി. ഒടുക്കമൊറ്റയുത്തരം. "ദൈവമുണ്ടെങ്കിൽ അയാളൊരു വിഡ്ഡിയാണ്. അല്ലെങ്കിലേവരും."

ബ ഭ്രാന്തൻ

ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത കുറേ നിറം വാരിത്തേപ്പുകള്‍. കുട്ടിത്തമുണര്‍ത്തുന്ന, കൃത്രിമ റബ്ബറിന്റെ പ്രകൃതിദത്ത ഗൃഹാതുരഗന്ധം. എപ്പോള്‍ തകരുമെന്നറിയില്ല. നേര്‍ത്ത വഴിത്താരകളാണ്. മുള്ളുണ്ട്, വക്ക് മൂര്‍ച്ചിച്ച നാവുണ്ട്, തുളച്ച് കീറാന്‍ തുനിയുന്ന കൂര്‍ത്ത നോട്ടങ്ങളുണ്ട്. തട്ടാതെ എത്ര നാള്‍...? അകത്തുള്ളവന്റെ കാട്ടായങ്ങള്‍ക്കൊത്ത് തുള്ളേണ്ട കളിപ്പാവ. ഹൈഡ്രജനെങ്കില്‍ മേലോട്ട്. ഓക്സിജനെങ്കില്‍ പക്ഷപാതമില്ല, വിലക്കപ്പെട്ട തറകളിലും കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം. മൃദുവിരലുകളുടെ കരവിരുത് മെനഞ്ഞെടുത്ത വികലാംഗത്വം. പിതൃത്വമില്ലാത്ത സയാമീസ് കുഞ്ഞുങ്ങള്‍. ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്... കാറ്റ് നിറച്ചും കളഞ്ഞും, കഴുത്തഴിച്ചും മുറുക്കിയും, ക്ഷമയുടെ പാഠങ്ങളൊടുങ്ങാതെ ഒരു ബലൂണ്‍. ലൂൺ = ഭ്രാന്തൻ

നീരൊടുങ്ങിയ കൈവഴികൾ

ധമനികള്‍ ശോഷിച്ചൊടുങ്ങി. സിരാവൃന്ദം ദാഹനീരിനായ് കേണു. മാന്യത കടം കൊണ്ട ദയനീയത മുഖത്തുറപ്പിച്ച് നോക്കുന്നവര്‍, മനസ്സില്‍ നിന്നറുത്ത രക്തം മുറ്റിയ മാംസപിണ്ഡങ്ങളണിഞ്ഞവര്‍, കൈകൊട്ടിച്ചിരിയ്ക്കുന്നു.

ജീവിതം ഒരു മഴക്കാഴ്ച്ച

പകരം വെയ്ക്കാനില്ലാത്ത അവാച്യമായ ഒരു അനുഭൂതിയാണ് മഴ.ചിതറിത്തെറിയ്ക്കുന്ന മഴത്തുള്ളികള്‍ മാനവമനതാരിനെ കുളിരണിയിക്കുമ്പോള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും നാം കടം കൊണ്ട ഒരുപാട് ജീവനുകളോടുള്ള വികാരവായ്പ്പോടെയുള്ള നന്ദിരേഖപ്പെടുത്തലാണത്.നിശബ്ദതയുടെ നിറപ്പകിട്ടില്ലാത്ത ഒരു ഏകാന്തസുഖവും വിശുദ്ധജലധാരയുടേ കിലുക്കത്തില്‍ പൊതിഞ്ഞ കര്‍ണ്ണസുഖവും മഴയ്ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നത്രേ... ജീവിതത്തിന്റെ തെരുവീഥികളില്‍ കളിച്ചും ചിരിച്ചും പലപ്പോഴും മഴ നമ്മുടെ കൂട്ടിനെത്തുന്നു.പെരുമഴക്കാലം എന്ന സിനിമയില്‍ കമല്‍ ചിത്രീകരിച്ചതും അതു തന്നെ.ജീവിതത്തിലെ മുന്‍നിശ്ചയിച്ചതും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി(പ്രകൃതിയുടെ വക്താവായോ?) മഴ എത്തുന്നു.മരണത്തെക്കുറിച്ച് നാം പറയാറുള്ളത് പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയായി മഴയും... ഒരു ചെറുമഴക്കവിത ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും, എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ, ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട് ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്. കത്തുന്ന മാംസത്തിന്നന്ത്യാസ്തിത്വമാം കരിഞ്ഞ ഗന്ധത്തെയും പിടിച്ചടക്കിക്കൊണ്ട് ആളുന്ന നിലവിളക്ക

പ്രവാസികൾക്കായ് സ്നേഹപൂർവ്വം

ജീവനിശ്വാസം ചവിട്ടിത്തകർക്കുന്ന ശാസനങ്ങൾ വാഴും കൊട്ടാരക്കെട്ടിത്. ഇവിടന്തപ്പുരങ്ങളും, ഉയിർപ്പിൻ മോഹങ്ങളും, സംവത്സരങ്ങളുടെ കാൽനടയ്ക്കന്തരം.

എന്നെക്കുറിച്ച്

തോന്നുന്നതെല്ലാം (തല്ലുകൊള്ളിത്തരങ്ങളും) ഈ ഓൺലൈൻ ലോകത്ത് വരഞ്ഞിടുന്ന ഒരുവൻ... ഇപ്പോള്‍ തൃശ്ശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി. മൊബൈല്‍:+918891426900                  +919633904249   ഫെയ്സ്ബുക്കില്‍   ട്വിറ്ററില്‍

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....

അഭിനവഡ്രാക്കുള

രാത്രിയായില്ല ഇരുളു ഛർദ്ദിച്ച പാതകൾ... അല്പമപ്പുറം ഒരു കഴഞ്ച് വെളിച്ചം... ഒരു കരിന്തിരിയുടെ അത്താഴരൂപാന്തരം.