മുഖം ചെരച്ചവന് കൂറ്,
എന്റെ മുഖത്തോടായിരുന്നില്ല.
മാസം തികഞ്ഞ ബ്ലേഡിനോടും
കീശയുടെ വീർപ്പിനോടുമായിരുന്നു.
വാഞ്ഞുയന്ന നാട്ടുമാവിന് കൂറ്,
ഉയിർ പാകിയ എന്നോടായിരുന്നില്ല.
ഊതിയുലച്ച കാറ്റിനോടും
നനഞ്ഞൊട്ടിച്ച മേഘങ്ങളോടുമായിരുന്നു.
ജയിച്ചു പോയ മന്ത്രിയ്ക്കു കൂറ്,
വോട്ടു തെണ്ടിത്തളർന്ന ഞങ്ങളോടായിരുന്നില്ല.
തന്ത്രക്കുരവയിട്ട 'തത്ര'യോടും,
പാരമ്പര്യം മാന്തിയ പടിഞ്ഞാറിനോടുമായിരുന്നു.
ജനിച്ച് വീണ എനിയ്ക്ക് കൂറ്,
പെറ്റിട്ട അമ്മയോടായിരുന്നില്ല.
പേറെടുത്തതും എടുക്കാത്തതുമായ ആശുപത്രികളോടും,
'ഇൻഫി'യുടെ തണുത്ത ചില്ലുകൂടിനോടുമായിരുന്നു
ആരും കൂറുമാറുന്നില്ല....
ReplyDeleteആര്‍ക്കും കൂറുണ്ടായിരിരുന്നുമില്ല..
കൂറില്ലാത്തവരെ തിരിച്ചറിയാന്‍ മാത്രം കൂറുള്ളവനായി
ആരുണ്ട്...
കാത്തിരിക്കുക...
ആരോടും കൂറില്ലാത്തവന്‍ തിരിച്ചറിയപ്പെടും വരെ...
പിന്നീട്, പറ്റുമെങ്കില്‍ വെട്ടി നുറുക്കുകയുമാവാം.....
ചതി പറ്റിയവന്‍റെ പക പ്രത്യയശാസ്ത്രങ്ങളാല്‍ ന്യായീകരിക്കപ്പെടും...!!
രഞ്ജിത്തിന് മനോഹരമായ കവിതകള്‍ എഴുതാനാകും .ഇത്തരം വിഷയങ്ങള്‍ കവിതയ്ക്ക് തെരഞ്ഞെടുത്താല്‍ അത് മൂന്നു നാല് ദിവസം കഴിയുമ്പോഴേക്ക് പഴകും .അതുമല്ല ഇത്തരം കവിതകള്‍ ഹൃദയത്തില്‍ തൊടുകയുമില്ല.അത് കൊണ്ട് വൈവിധ്യമുള്ള കവിതകളുമായി വരിക .ഞങ്ങള്‍ ഇതാ ഇവിടെത്തന്നെയുണ്ട് .
ReplyDeleteഇന്നൊരു പ്രായശ്ചിത്തമുണ്ട്...വരണേ.....
Deleteകാലികം
ReplyDeleteകവിത കൊള്ളാമെങ്കിലും ശ്രീ.സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞതിനോട് ഞാനും
ReplyDeleteയോജിക്കുന്നു.
ആശംസകളോടെ
മുഖം ചെരച്ചവന് കൂറ്,
ReplyDeleteഎന്റെ മുഖത്തോടായിരുന്നില്ല.
മാസം തികഞ്ഞ ബ്ലേഡിനോടും
കീശയുടെ വീർപ്പിനോടുമായിരുന്നു.
ആ ക്ഷൌരക്കാരനോട് ഞാന്‍ യോജിക്കുന്നു. അന്ധമായ യജമാനഭക്തിയില്‍ നിന്നും വിടുതല്‍ നേടി , തൊഴിലെടുക്കുന്നത് എന്തിന് എന്നു തിരിച്ചറിഞ്ഞ ആ ക്ഷൌരക്കാരന്റെ പാതയിലിറങ്ങണം ഓരോ പണിയാളനും.....
കാലത്തിന്റെ മുഖാകൃതി മാറ്റിയത് അവരാണ്......
കാറ്റിനൊപ്പിച്ച് പായ മാറ്റിക്കെട്ടുന്ന പുതിയ പ്രവണതകളോടുള്ള രോഷം വരികളിൽ കനലായെരിയുന്നുണ്ട്. നന്നായി.
ReplyDelete