Skip to main content

മെമ്മറി കാർഡ്




കരിക്കട്ടയിൽ ചെമ്പ് പാകിയ,
തലങ്ങും വിലങ്ങും
ചാലകനൂലുകൾ നീട്ടിയ
കറുമ്പൻ കുടവയറൻ.

കെട്ടിയ നാവിൽ,
ഉപ്പിട്ട കൺചരുവങ്ങളിൽ,
പതിയാതെ,
പറയുവാൻ വയ്യാതെ പോയ,
കാഴ്ചമുഴക്കങ്ങളുണ്ടിതിൽ.

ഗതകാലപ്രണയത്തിൻ,
ഉൾത്തീ പെരുക്കുവാൻ
ജസ്സിയുണ്ട്
സുലേഖയുണ്ട്.

ആശുപത്രിക്കോലായിലെ
ധൂർത്തവൃത്താന്തങ്ങൾ,
ഉള്ളാടാക്കുടി പോലും വിടാതെ
കട്ട കാഴ്ചകൾ.
അകമരച്ച് പൊതിഞ്ഞു തിരിയിട്ട
അമിട്ടാണകക്കാമ്പ്.

ശിരസ്സുതാങ്ങുന്ന കാളകൂടദ്യുതി,
നീലദന്തബാണങ്ങളായ്
പറന്ന് പാഞ്ഞ്,
അപരശിരസ്സേറുന്നു.
പിന്നെയും പിന്നെയും
ദിക്കാകെ പരക്കുന്നു.

Comments

  1. അവനുള്ളിൽ ജസ്സിയെ തിരയുന്നവർക്ക്....

    അവനവന്റെ മറവികളിൽ സുലേഖമാരെ താലോലിയ്ക്കുന്നവർക്ക്.....

    ReplyDelete
  2. എട്ട് ജി ബി മെമ്മറി
    കൂടുവിട്ട് കൂട് മാറി നീലദന്തത്തിലൂടെ...

    ReplyDelete
    Replies
    1. അതെ....
      കുറേ അമ്പെയ്ത്തുകൾ...
      കഴുത്തറുക്കുന്ന അമ്പുകൾ... >>>>
      വായനയ്ക്ക് നന്ദി അജിത്തേട്ടാ...

      Delete
  3. This comment has been removed by the author.

    ReplyDelete
  4. മെമ്മറികാർഡാണോ ..... ചിലത് മനസ്സിലായില്ല കേട്ടോ.. ആശംസകൾ

    ReplyDelete
    Replies
    1. മെമ്മറി കാർഡ് മാത്രമല്ലല്ലോ...
      ആശംസകൾക്കും അഭിപ്രായത്തിനും നന്ദി സുമേഷേട്ടൻ...

      Delete
  5. വായിച്ചു തുടങ്ങിയപ്പോള്‍ ഈ കവിതയെങ്കിലും എനിക്ക് മനസ്സിലാകും എന്ന് കരുതി....പക്ഷെ അവസാന ഭാഗങ്ങള്‍ പഴയത് പോലെ തന്നെ പിടി തന്നില്ല :-( ഈ ജെസ്സിയും സുലേഖയും ആരാ ??

    ReplyDelete
    Replies
    1. ഈ ശജീറിക്കാന്റൊരു കാര്യം....

      :) ജസ്സി നമ്മുടെ കുരീപ്പുഴ സർ ന്റെ കവിത....
      സുലേഖ സച്ചിതാനന്ദൻ സർ ന്റേം. പുലർക്കാലകവിതകളിലുണ്ട് രണ്ടും.കൊച്ചുമുതലാളിയ്ക്കൊരു നന്ദി കൂടി ഇവിടെ പാസാക്കട്ടെ....

      Delete
  6. സാന്‍ ഡിസ്ക് മെമ്മറികാര്‍ഡാണെന്ന് മനസ്സിലായി അതും 8 ജി ബി!!!

    ReplyDelete
    Replies
    1. കൊച്ചുകള്ളാ...അത്രയും മനസ്സിലാക്കിയുള്ളൂ അല്ലേ...സാരമില്ലകണ്ണേട്ടന്റെ താഴെ കാണുന്ന കമന്റിന്റെ സഹായത്താൽ ഒന്നുകൂടി വായിച്ചാ ൽഎല്ലാം മനസ്സിലാകും. :)

      Delete
  7. അപാര വരികളുടെ അര്‍ത്ഥതലം തേടി എന്‍റെ മെമ്മറി അടിച്ചുപോയി. :(

    ReplyDelete
    Replies
    1. അങ്ങനെ പറയാത് ജോസഫ്ക്കാ....അതിനും മാത്രം ഒക്കെ ഉണ്ടോ ഇത്... :) വായനയ്ക്ക് നന്ദി.

      Delete
  8. ഡാ കിടിലൻ കിക്കിടലൻ.. ഒരു വട്ടം വായിച്ചു പോയപ്പോ മെമ്മറി കാർഡിനെപ്പറ്റി ചുമ്മാ എന്തൊക്കെയോ പറഞ്ഞതായിട്ടെ തോന്നീയുള്ളു. കമന്റാനും തോന്നിയില്ല, റ്റാബ് ക്ലോസ് ചെയ്യാതെ മറ്റ് ചില ബ്ലോഗുകളിലേക്ക് പോയി, പിന്നീട് ഇത് ക്ലോസ് ചെയ്യാനായി വന്നപ്പോൾ വെറുതേ ഒന്നു കൂടെ വായിച്ചു,അപ്പോഴാണ് മെമ്മറി കാർഡിനപ്പുറം ഇതിലൊളിഞ്ഞിരിക്കുന്ന അർഥം പിടി കിട്ടിയത്..മെമ്മറി കാർഡുകൾ പലതിലും ഒരുപാട് സ്വപ്നങ്ങൾ ചവിട്ടിത്തേച്ച് പതിപ്പിച്ചിട്ടുണ്ട്, പതിപ്പിച്ചു കൊണ്ടിരിക്കുന്നു, കുടവയറുകൾ മാറി മാറി അവകൾ സഞ്ചാരം തുടരുന്നു, ചെറു വയറുകളിൽ നിന്നും വലുതിലേക്കും വലുതിൽ നിന്ന് ചെറുതിലേക്കും...
    ഇതെനിക്ക് ഒരുപാടിഷ്ടമായി

    ReplyDelete
    Replies
    1. നന്ദി കണ്ണേട്ടാ...വായിക്കേണ്ടത് പോലെ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

      Delete
  9. ഈ കറുമ്പനെ നീലം മുക്കിയത് ആരാണ് .....? പ്രണയം കാമം ആണെന്ന് തെറ്റിദ്ധരിച്ചവരോ
    അതോ സദാചാരത്തിന്റെ മുഖം മൂടി അണിഞവരോ...... കാലികം മെമ്മറികാര്‍ഡില്‍
    കണ്ട ചിന്തക്കും , ചിന്തയില്‍ കുതിര്‍ന്ന ഈ അക്ഷരങ്ങള്‍ക്കും ആശംസകള്‍ സുഹൃത്തേ
    ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  10. രഞ്ജിത്തെ..അകമരച്ച് പൊതിഞ്ഞു തിരിയിട്ട
    അമിട്ടാണകക്കാമ്പ് എങ്കില്‍ വെയിലത്ത് നടക്കരുതേയെന്നൊരു അപേക്ഷയുണ്ട്...എന്തായാലും കവിത നന്നായി ഇഷ്ടപ്പെട്ടു, മെമ്മറി കാര്‍ഡ്‌ എന്ന പേര് അതിനേക്കാള്‍ ഇഷ്ടമായി

    ReplyDelete
  11. നമുക്ക്‌ ഓര്‍മ്മ പോലും നഷ്ടമാകുന്ന കാലത്തെ കവിത. ഗംഭീരം.

    ReplyDelete
  12. ഒരു മെമ്മറികാർഡിൽ ഒരു ലോകം. അത് കൈവശം വച്ചിരിക്കുന്നവന്റെ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. എന്നാൽ എല്ലായിപ്പോഴും അങ്ങനെതന്നെ എന്നു പറയാനും വയ്യ.
    ആശംസകൾ.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ