Skip to main content

കടലാസുപുസ്തകം

ചരിത്രം‌
നിന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും
ഇരുകാലുമിറുത്തന്നെന്റെ
പെറ്റമ്മയുടെ മാറില്‍
പല തുള്ളി വേദനച്ചാറൊഴിച്ച്,
യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി.


കാടിളക്കാതെ,
കഴുത്തറുക്കാതെ,
ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
കൊടുംകലാപങ്ങളാല്‍
വെളുപ്പ് പടര്‍ത്തി.

വര്‍ത്തമാനം

വെളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
ആത്മചരിതമോതുന്ന താളുകള്‍.
ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.

അറിവില്ലായ്മയുടെ അന്തികളില്‍
വിശന്നുറങ്ങുന്നവര്‍ക്ക്
വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ,
കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ,
അരിയൊടുങ്ങാത്ത അത്താഴപാത്രം.

(സമീപ)ഭാവി

ചിന്തയ്ക്ക് കൂട്ടു നില്‍ക്കാതെ,
കാലായനങ്ങളില്‍,
മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ,
മഞ്ഞപ്പ് പടര്‍ന്ന്
മരിച്ച മുഖവുമായി;
തെരുവുമാലിന്യക്കൂമ്പാരത്തില്‍,
തൂപ്പുകാരനൊരുക്കിയ
അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
ഒടുക്കമൊരുപിടിച്ചാരം...


പിന്‍കുറിപ്പ്:കടലാസു കണ്ടുപിടിയ്ക്കുന്ന കാലത്തെ പുസ്തകത്തെക്കൊണ്ട് തന്നെ ആഖ്യാനം ചെയ്യിക്കാനാണ് ഞാന്‍ ശ്രമിച്ചത്....രണ്ടാം ഘട്ടം മുതല്‍ അത്തരമൊരാത്മാഖ്യാനം പുസ്തകത്തിന് സാധ്യമല്ലാതാകുന്നില്ല,പക്ഷേ അത് കണ്ടു നില്‍ക്കുന്നവന്റെ വിവരണത്തോളമെത്തില്ലല്ലോ....


Comments

  1. ഒരു പാട് തവണ വായിച്ചു, ശൈലി നന്നായി ഇഷ്ടപ്പെട്ടു...ഇനിയും വരും പരപ്പനാടന്‍...ആശംസകള്‍.

    ReplyDelete
  2. വര്‍ത്തമാനത്തിനു തന്നെ രഞ്ജിത്ത് വിവക്ഷിച്ച സമീപ ഭാവിയുടെ മുഖം കൈവന്നു കഴിഞ്ഞു എന്ന് ഈ വിവരമില്ലാത്തവന്റെ ചെറിയ ചിന്തകളില്‍ ഉരുത്തിരിയുന്ന പോലെ ... എന്തായാലും ഇതുവരെ ആരും കൈവെച്ചു കണ്ടില്ലാത്ത ഒരു ആശയം അധികം കടുപ്പമില്ലാതെ പറഞ്ഞു ... ആശംസകള്‍

    ReplyDelete
  3. വ്യത്യസ്തതയുള്ള ചിന്ത.
    മൂന്നായി തിരിച്ചത് നന്നായി.

    ReplyDelete
  4. അങ്ങനെയിങ്ങനെയൊന്നും കവിത മനസ്സിലാകുന്ന ആളല്ല ഞാൻ എന്ന് അറിയാമല്ലോ? പക്ഷെ, പുസ്തകം എനിയ്ക് മനസ്സിലായി..നല്ല ആശയം!!

    Biju Davis

    ReplyDelete
  5. ഞാന്‍ നേരത്തെ വായിച്ചതാ..മൊബൈലില്‍ ആയതു കൊണ്ട് കമന്റാന്‍ പറ്റിയില്ല..ഈ വിത്യസ്തമായ കവിത എനിക്കും ഇഷ്ടായി ...മൂന്ന് പാര്‍ട്ട്‌ ആക്കി തിരിച്ചത് നന്നായി അല്ലേല്‍ ഞാന്‍ പെട്ട് പോയേനെ !!

    ReplyDelete
  6. നല്ല രചന രന്ജൂ
    ഇനിയും varaam ആശംസകള്‍

    ReplyDelete
  7. ഇഷ്ടപെട്ടു രന്ജൂ.. ആശംസകൾ..!!

    ReplyDelete
  8. താടിയ്ക്ക് കൈ കൊടുത്ത് നല്ല കവിതയിരുന്നാലോചിക്കൂവാണല്ലേ :) നല്ല കവിത ഇഷ്ടപ്പെട്ടു..

    ReplyDelete
  9. ◘ഷാജുവേട്ടൻ
    ◘പരപ്പനാടൻ
    ◘ഒടുവാത്തൊടി
    ◘സോണിച്ചേച്ചി
    ◘ബിജുവേട്ടൻ
    ◘ശജീറിക്ക
    ◘ഇസ്മായിൽ ഭായ്
    ◘ആയിരങ്ങളിലൊരുവൻ
    ◘ജിമ്മിയേട്ടൻ

    ആശംസകൾക്കും അഭിപ്രായങ്ങൾക്കും നന്ദിയുൺട് ട്ടോ.....

    ReplyDelete
  10. എനികിഷ്ടായി.. ഒരു കാര്യം, എങ്കില്‍ ഓരോ വ്യെക്തിയും ഒരു കടലാസ്സുപുസ്തകമല്ലേ?? ധര്‍മ്മത്തില്‍ ..

    ReplyDelete
  11. ഇതിൽ അങ്ങനെയൊരാശയത്തെ അധികരിച്ച് ചിന്തിച്ചാൽ അത് തികച്ചും ആപേക്ഷികമാകേണ്ടിയിരിയ്ക്കുന്നു.കാരണം ഇങ്ങനൊരു വിശകലനം നടത്താൻ പോലും ഞാൻ യോഗ്യനാവുകില്ല തന്നെ.

    ചരിത്രം:അതിൽ മനുഷ്യൻ യന്ത്രവൽക്കരിയ്ക്കപ്പെട്ടതും ,കൃത്രിമനിറഭേദം വരുത്തിയ അവന്റെ വികാരങ്ങളേയും കാണാം.

    വർത്തമാനം: പക്ഷേ ഇവിടെ ചിന്ത നമ്മെ അങ്കലാപ്പിലാക്കുന്നു.ഇവിടെ നടുവുന്തിയ പാത്രമാര്,അതിന് കല്ലെറിഞ്ഞതാര് ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുത്തരം ലഭിയ്ക്കുകയില്ല.രണ്ടും മനുഷ്യൻ തന്നെ എന്ന് പറയേണ്ടി വരും.

    (സമീപ)ഭാവി:ഇവിടെയും ഉത്തരമില്ലാത്ത ചോദ്യമാകുന്നു...


    അതുകൊണ്ട് അത്തരമൊരു വിശകലനം എനിയ്ക്ക് സാധ്യമാകുമോ,വാദിയും പ്രതിയും ഞാൻ തന്നെ ആകുന്നിടത്ത് ........?

    ReplyDelete
  12. ശൈലി വളരെ മനോഹരം ,വളരെ നന്നായിട്ടോ

    ReplyDelete
  13. ശിഷ്യാ, ഗര്‍ഭംവിട്ടു കളിയില്ല അല്ലെ !
    നന്നായിരിക്കുന്നു വല്‍സാ വാസുദേവാ.

    'വാര്‍ദ്ധക്യം' എന്ന് തിരുത്തൂ.!

    ReplyDelete
  14. മണിമുത്തേ...അഭിപ്രായത്തിനു നന്ദി കേട്ടോ....

    ഗുരോ....
    ഗർഭമില്ലെങ്കിൽ ഞാനുണ്ടോ...അങ്ങുണ്ടോ....
    ഇല്ലാ....
    ഇല്ല്ലാ....

    അഭിപ്രായത്തിനും തിരുത്തിനും നന്ദിയുണ്ട് ട്ടോ....

    ReplyDelete
  15. ....അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
    ഒടുക്കമൊരുപിടിച്ചാരം...
    കഥയതുമിങ്ങനെ ,ആശ്ചര്യമെന്നേവേണ്ടൂ..!!

    ആശംസകളോടെ..പുലരി

    ReplyDelete
  16. നല്ല രചന വളരെ നന്നായി

    ReplyDelete
  17. ആശയ സമ്പുഷ്ടമായ വരികള്‍ ഏറെ നന്നായിരിക്കുന്നു

    ReplyDelete
  18. നല്ല വരികള്‍ ..ചരിത്രം എന്തോ എനിക്കത്ര പിടികിട്ടിയില്ല..ഇനിയുമെഴുതുക..ഭാവുകങ്ങള്‍ ...

    www.harithakamblog.blogspot.com

    ReplyDelete
  19. പ്രഭേട്ടന്‍,ഋതു,സലാമിക്ക,ഡോക്ടർ അഭിപ്രായങ്ങള്‍ക്ക് നന്ദി കേട്ടോ...


    ഡോക്ടറെ....ഇനി ചരിത്രത്തെ പുസ്തക നിര്‍മ്മാണ ഘട്ടങ്ങളുമായി/കടലാസു നിര്‍മ്മാണ ഘട്ടങ്ങളുമായി ബന്ധിപ്പിച്ച് ചിന്തിച്ച് നോക്കിയേ.....

    ReplyDelete
  20. കാടിളക്കാതെ,
    കഴുത്തറുക്കാതെ,
    ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
    പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
    കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
    എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
    കൊടുംകലാപങ്ങളാല്‍
    വെളുപ്പ് പടര്‍ത്തി.
    നന്നായിട്ടുണ്ട് വരികളും ശൈലിയും

    ReplyDelete
  21. നന്നായിരിക്കുന്നു രഞ്ജിത്ത് ! :) ഒരുപാട് തവണ വായിച്ചു.. നല്ല ആശയം , നല്ല അവതരണം . അഭിനന്ദനങ്ങള്‍
    "..അറിവില്ലായ്മയുടെ അന്തികളില്‍ വിശന്നുറങ്ങുന്നവര്‍ക്ക്.... " &
    "..അഭിനവ നിളാപാര്‍ശ്വച്ചിത..." നല്ല പ്രയോഗം .. :)

    ReplyDelete
  22. എന്റമ്മേ രണ്ജൂ പുലിയായിരുന്നല്ലേ?ആശംസകളോടെ

    സു..

    ReplyDelete
  23. വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
    ആത്മചരിതമോതുന്ന താളുകള്‍.
    ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
    പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.

    വളരെ നല്ല വരികള്‍...വ്യത്യസ്തമായ ആശയവും രചനയും...

    ReplyDelete
  24. യാതൊരു ആക്ഷേപമോ കെറുവോ കാണിക്കാതെ കാലം പറഞ്ഞതിനെ കേട്ട കടലാസിനോട് മാത്രമാണ് ഇന്നെന്റെ ബാധ്യത.

    ReplyDelete
  25. ഇനി കമെന്റ്യില്ലെന്നു പറഞ്ഞു എന്നെ തല്ലരുത്

    ReplyDelete
  26. എന്റെ കമന്റ് എന്തേ ഡിലീറ്റ് ചെയ്തേ?

    ReplyDelete
  27. അജ്ഞാതന്‍ പറഞ്ഞു...

    അങ്ങനെയിങ്ങനെയൊന്നും കവിത മനസ്സിലാകുന്ന ആളല്ല ഞാൻ എന്ന് അറിയാമല്ലോ? പക്ഷെ, പുസ്തകം എനിയ്ക് മനസ്സിലായി..നല്ല ആശയം!!

    Biju Davis
    ഡിലീറ്റ് ചെയ്തില്ലല്ലോ ബിജുവേട്ടാ.... :(

    ReplyDelete
  28. വര്‍ത്തമാനം കൂടുത്ഗല്‍ ഇഷ്ടപ്പെട്ടു.
    ആശംസകള്‍.

    ReplyDelete
  29. വാക്കുകളുടെ പ്രയോഗങ്ങള്‍ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  30. @അമറേട്ടൻ,രവീണ ചേച്ചി,സുരഭിലം,വിപിൻ,നാമൂസ് ഭായ്,ലുട്ടുമോൻ,ഉണ്ടമ്പൊരി,ഫൗസിയ ഇത്ത,ജെഫു ഭായ്....അഭിപ്രായങ്ങൾക്കെല്ലാം ഒരുപാട് നന്ദിയുണ്ടേ.......

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ