Skip to main content

ഒരു നിസ്വന്റെ കാശുരാഷ്ട്രീയം

വയറിനകത്ത് ഉച്ചനേരത്തെ കാളൽ.
രണ്ട് ദിവസമായി
വിജനമായൊരന്നനാളം.
കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്....

രണ്ട് തലപ്പും കീറി
മുഷിഞ്ഞ് നാറിയ
ഒരു കടലാസു കഷണം.

എന്താണെന്നറിയില്ല,

കൊടുത്തവരെല്ലാമത് തിരിച്ച് തന്നു.

ഞാൻ കള്ളനല്ല,
ഉള്ളതൊട്ട് കള്ളനോട്ടുമല്ല.

സംരക്ഷകനൂലില്ലാത്ത

ദശലക്ഷം നോട്ടുകൾ
വാങ്ങാനും കൊടുക്കാനും
കോട്ടിട്ട മാന്യർക്ക് പറ്റും.

ഇവിടെ,
 
കണ്ടവന്റെ പറമ്പ് തെണ്ടി,
മുതിരയ്ക്കൽ മേനോന്റെ ആട്ടും കേട്ട്,
പെറുക്കിവിറ്റ കുപ്പിയുടെ കാശ്.
 

ഇതെടുക്കാത്ത നോട്ടത്രേ...

“നോട്ടെന്താ എടുക്കാത്തെ?”


സ്വീകാര്യതയുടെയും
തിരസ്കാരത്തിന്റെയും
പുതിയ മാനം
നിന്റെ സൃഷ്ടിയല്ലേ?

നോട്ടിനു കീറലുണ്ടത്രേ...


ഓട്ടയിട്ട കാലണക്കെന്റപ്പൻ

പണ്ടെന്തെല്ലാം വാങ്ങിത്തന്നിരിക്കുന്നു.

നോട്ടിനു കീറലുണ്ടത്രേ...


മനുഷ്യാ...

നിന്റെ കണ്മുൻപിലെ
ആ മാറാലയിനിയും
തൂത്ത് കളയാറായില്ലേ?
കാഴ്ചയും കാഴ്ച്ചപ്പാടും വികലം.

അതിലെല്ലാം,

പരിഷ്കാരത്തിന്റെ നിഴൽ ഇരുട്ട് വിതക്കുന്നു.
 

ഇനിയെങ്കിലും,
വിള പറിക്കാതെ കള പറിക്കൂ...

Comments

  1. :) നന്നായി. സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ തുനിയുന്ന സമൂഹം.

    ReplyDelete
  2. നന്നായിട്ടുണ്ട്..വളരെ വളരെ ഇഷ്ടായി..പതിവില്‍ നിന്നും വിപരീതമായി ഭാഷ ലളിത സുന്ദരം ..

    ReplyDelete
  3. മഹാനായ വായനക്കാരനല്ല
    എങ്കിലും അഭിപ്രായം പറയാതെ പോവാന് പറ്റുന്നില്ല.. അടുത്തിടെ വായിച്ചതില് വെച്ച് ഏറ്റവും ലളിതമായ ഒരു കവിത.. നന്നായിട്ടുണ്ട്

    ReplyDelete
  4. ഓലപ്പടാക്കം,കാവ്യേച്ചീ,കുഞ്ഞൂട്ടാ...
    അഭിപ്രായങ്ങൾക്ക് നന്ദി... :)

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ