Skip to main content

ദൈവം വിഡ്ഡിയാണ്


ചീറിപ്പാഞ്ഞെന്റെ
ചിറകു പറിയ്ക്കുവാൻ
ആർത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്.

ഇരിയ്ക്കുന്നിടത്തെന്നെ
അരച്ചുതേയ്ക്കുവാൻ
പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകൾ.

എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാൻ
വല നെയ്ത്
വ്യഗ്രതയോടെ വൈദ്യുതി.

കണ്ണ് നീറ്റിപ്പുകച്ച്
മസ്തിഷ്കം തരിപ്പിയ്ക്കാൻ
ആത്മാഹുതി ചെയ്യുന്ന തിരി.

അഴുകിയ പഴംതുണിക്കെട്ടിനിടയിൽ
ചെളിമണ്ണ് പുണർന്ന്
ദിനരാത്രങ്ങൾ കഴിച്ച് ഞാൻ.

ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
ദാഹമകറ്റുന്നേരം
കൊല്ലാനവർക്ക് ചോദന നൽകി?

അനിയന്റെ കഴുത്തറുത്ത്
ചോരയൂറ്റിയ കിരാതനും,
മകളെപ്പിഴപ്പിച്ച
നികൃഷ്ടപിതാവിനും,
ഒരുത്തന്നംഗോപാംഗം
നുറുക്കിപ്പൂഴ്ത്തിയോനും,
ഇരുമ്പഴിക്കൂടവർ
'നിഷ്കരുണം' നിഷ്കർഷിച്ചു.?

പറന്ന് മൂളിയ സംശയങ്ങൾ
കാതടപ്പിയ്ക്കുന്ന
പെരുമ്പറഘോഷമായി,
മിന്നൽപ്പിണരും ഇടിമുഴക്കവുമായി,
മഹാസ്ഫോടനമായി.

ഒടുക്കമൊറ്റയുത്തരം.

"ദൈവമുണ്ടെങ്കിൽ
അയാളൊരു വിഡ്ഡിയാണ്.
അല്ലെങ്കിലേവരും."



Comments

  1. എഴുതിയ എനിക്കു പറയാനാകുന്നില്ല...

    ഞാൻ,എന്നെ എന്നീ വാക്കുകൾ ആവർത്തിയ്ക്കുന്നതായി തോന്നിയോ...??

    പക്ഷേ അതൊഴിച്ചൊരു അസ്തിത്വം ഈ കവിതയ്ക്കുണ്ടെന്നെനിയ്ക്കു തോന്നാഞ്ഞതിനാൽ എഡിറ്റ് ചെയ്തത് മാറ്റുന്നില്ല...

    ReplyDelete
  2. കൊതുകിന്റെ ചിന്തകള്‍ കൊള്ളാം.
    ഓരോ ജീവിയ്ക്കും ഓരോ വിധി.
    അവയോടു നമുക്ക് പുനര്‍ജന്മത്തെക്കുറിച്ച് പ്രസംഗിക്കാം.

    ReplyDelete
  3. കൊതുക് എന്ന നികൃഷ്ട ജന്തുവിന്റെ മനസ് വായിച്ച കവിത. കൊതുക് ശരിക്കും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവുമോ?

    ഓരോ ജീവിക്കും ഓരോ വിധി. ദൈവം വിഡ്ഢി ആണ്,

    ReplyDelete
  4. വളരെ മനോഹരം.. ഭംഗി വാക്കല്ല..എനിക്ക് അങ്ങനെ പറയാന്‍ തോന്നി..

    ReplyDelete
  5. അനിയന്റെ കഴുത്തറുത്ത് ചോരയൂറ്റിയ കിരാതനും,മകളെപ്പിഴപ്പിച്ച നികൃഷ്ടപിതാവിനും,മറ്റും നികൃഷ്ട ജന്തുക്കളുടെ പട്ടികയില്‍ സ്ഥാനം കൊടുക്കുക.

    നിലനില്‍പിനു വേണ്ടിമാത്രം, അതിനു വേണ്ടി മാത്രം അല്‍പം മാത്രം ചോര ഊറ്റുന്ന കൊതുകിന്റെ സ്ഥാനം ഇവിടെ എത്രയോ ഉയരത്തിലാണ്.

    പറന്ന് മൂളിയ സംശയങ്ങൾ - നല്ല പ്രയോഗം.

    നന്നായി എഴുതി രണ്‍ജിത്ത്.

    ReplyDelete
  6. അല്ലെങ്കില്‍ ഏവരും , അതോ അല്ലെങ്കിലെവരും എന്നോ.. കവി എന്താണ് ഉദേശിച്ചത് എന്ന് വ്യ്കതമായില്ല...
    നന്നായിട്ടുണ്ട്. ... ബ്ലോഗുഗളില്‍ 'ഗവിത' വായിച്ചതില്‍ ഒരു കവിത വായിച്ചു എന്ന് ഇപ്പോള്‍ ധൈര്യമായി പറയാം ....

    ReplyDelete
  7. AIDS പകർത്തുവാൻ നിനക്ക് ശേഷി തരാതിരുന്ന ദൈവം കാരുണ്യവാനാണ് കൊതുകേ..

    ReplyDelete
  8. ഇരുമ്പഴിക്കൂടവർ
    'നിഷ്കരുണം' നിഷ്കർഷിച്ചു.?...manassilaayilla artham please

    ReplyDelete
  9. @ ഏകലവ്യ , പ്രദീപ് മാഷ് :അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി...

    @ യൂനുസ്ക്ക:അല്ലെങ്കില്‍ ഏവരും എന്നാണുദ്ദേശിച്ചത്....
    പിരിച്ചെഴുത്തിലുള്ള സുഖക്കുറവിനെക്കുറിച്ച് കഴിഞ്ഞ കവിതയില്‍ ഒരഭിപ്രായം വന്നിരുന്നു...അതുകൊണ്ട് ഇങ്ങനെ ഒന്നു പയറ്റിനോക്കിയതാ...

    @ആചാര്യന്‍ ഭായ് : നിഷ്കരുണം എന്ന വാക്ക് ക്വോട്ട്സിനകത്തിട്ടു എന്നത് തന്നെയാണതിന്റെ അര്‍ഥം...
    ബാലകൃഷ്ണപ്പിള്ളക്ക് തടവുശിക്ഷ കൊടുത്തിരിയ്ക്കുന്നത് പോലെ എന്നത് പച്ചയായ ഒരുപമ....
    മ്നസ്സിലായിക്കാണും അര്‍ഥം എന്നു പ്രതീക്ഷിക്കുന്നു....

    @ബൈജുവേട്ടന്‍ : വീണ്ടൂമൊരു തീവ്ര വൈരുദ്ധ്യാത്മകത.... :D

    ReplyDelete
  10. @ സോണിച്ചേച്ചി,ശ്രീജിത്തേട്ടൻ : വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.... :)

    ReplyDelete
  11. മകനെ നിന്നില്‍ ഒരു കവി ഉറക്ക ഗുളിക കഴിച്ചു ഉറങ്ങുന്നണ്ടായിരുന്നു അല്ലെ..കൊതുകിന്റെ വിലാപം കൊള്ളാം..മഴയും പ്രണയവും വിരഹവും പ്രവാസ നഷ്ട ബോധവും ഇല്ലാത്ത ഒരു കവിത.ഇത് പോലെയുള്ള വിഷയങ്ങള്‍ എഴുതി മറ്റുള്ള കവികളില്‍ നിന്നും 'വ്യത്യസ്ഥാനാം' ഒരു ഒരു കവി ആകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  12. കള്ളടിച്ചാലും കഞ്ജാവടിച്ചാലും കവിത വരുമെന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കൊതുക് കടിച്ചാലും കവിത പിറക്കുമെന്നു മനസ്സിലായി.
    വല്‍സാ, വാസുദേവാ - ഗുരുവിനെ പറയിപ്പിച്ചില്ലല്ലോ.
    അഭിനന്ദന്‍സ്‌.

    ReplyDelete
  13. There are fake coins among poets .But only minting and minting fake coins we can make true currency.Anyway you have the ability and craft to be a thought provoking poet. I like 17, 18,and 19th lines most appealing. A mosquito can be a symbol of people living below poverty line.

    ReplyDelete
  14. @ഷജീറിക്ക : കിക്കെറങ്ങി വരണ്....

    ഛായ് അതിന്റ്യല്ല....ഗുളികേടെ... :)
    ആശംസയ്ക്കും അഭിപ്രായത്തിനും ഡാങ്സേ....

    @ഗുരു :
    ഗുരൂർ കല്ലി ഗുരൂർ വല്ലി
    ഗുരൂർ ബ്ലോഗ്ഗർ കമന്റേശാ...
    ഗുരു സാക്ഷാൽ പരഃബ്രഹ്മം
    തസ്മൈ കണ്ണൂരാനേയ് നമഹ:
    (കോപ്പിറൈറ്റഡ് പ്രാർഥന.ഓൺലി ഫോർ കമ്മ്യൂണിസ്റ്റ്സ് ദോസ് ഹൂ അഡ്മൈർ കണ്ണൂരാനന്ദ കല്ലിവല്ലി സാമികൾ)

    @രാജേട്ടൻ :ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പ്രതീകമാണ് കൊതുക്....അത് തീർച്ച...
    കൊച്ചിയിലാണേ പിന്നെ പക്ഷപാതമില്ല....
    അഭിപ്രായത്തിനു നന്ദിട്ടോ....

    ReplyDelete
  15. കൊതുകിന്റെ ചിന്തകളിലൂടെ കുറേ വലിയ സത്യങ്ങൾ വിളിച്ചു പറഞ്ഞു....ഒരുപാട് ഇഷ്ടപെട്ടു.

    ReplyDelete
  16. ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
    ദാഹമകറ്റുന്നേരം
    കൊല്ലാനവർക്ക് ചോദന നൽകി?

    അതൊരു ശോദ്യമാണ്‌ കേട്ടാ..
    കൊതുകിനും കൃമികടിയോ.. ആരവിടെ..??

    ReplyDelete
  17. "ദൈവമുണ്ടെങ്കിൽ
    അയാളൊരു വിഡ്ഡിയാണ്.
    അല്ലെങ്കിലേവരും."

    ഇത് ദൈവമുണ്ടെന്ന് തന്നെയല്ലേ പറയുന്നത്? :)

    ReplyDelete
  18. valare manoharamayittundu............. aashamsakal..............

    ReplyDelete
  19. ...ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന്
    ദാഹമകറ്റുന്നേരം
    കൊല്ലാനവർക്ക് ചോദന നൽകി?..

    ഇനി കുത്തി കുടലെടുത്താലും വേണ്ടീല..കൊതുതിരി കത്തിക്കുന്ന പ്രശ്നമേയില്ല..!!


    രൊമ്പ..പുടിച്ചിരിക്ക്ണ്..!
    ഒത്തിരി ആശംസകള്‍..!!

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ