Skip to main content

ജീവിതം ഒരു മഴക്കാഴ്ച്ച

പകരം വെയ്ക്കാനില്ലാത്ത അവാച്യമായ ഒരു അനുഭൂതിയാണ് മഴ.ചിതറിത്തെറിയ്ക്കുന്ന മഴത്തുള്ളികള്‍ മാനവമനതാരിനെ കുളിരണിയിക്കുമ്പോള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും നാം കടം കൊണ്ട ഒരുപാട് ജീവനുകളോടുള്ള വികാരവായ്പ്പോടെയുള്ള നന്ദിരേഖപ്പെടുത്തലാണത്.നിശബ്ദതയുടെ നിറപ്പകിട്ടില്ലാത്ത ഒരു ഏകാന്തസുഖവും വിശുദ്ധജലധാരയുടേ കിലുക്കത്തില്‍ പൊതിഞ്ഞ കര്‍ണ്ണസുഖവും മഴയ്ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നത്രേ...

ജീവിതത്തിന്റെ തെരുവീഥികളില്‍ കളിച്ചും ചിരിച്ചും പലപ്പോഴും മഴ നമ്മുടെ കൂട്ടിനെത്തുന്നു.പെരുമഴക്കാലം എന്ന സിനിമയില്‍ കമല്‍ ചിത്രീകരിച്ചതും അതു തന്നെ.ജീവിതത്തിലെ മുന്‍നിശ്ചയിച്ചതും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി(പ്രകൃതിയുടെ വക്താവായോ?) മഴ എത്തുന്നു.മരണത്തെക്കുറിച്ച് നാം പറയാറുള്ളത് പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയായി മഴയും... ഒരു ചെറുമഴക്കവിത


ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്.
കത്തുന്ന മാംസത്തിന്നന്ത്യാസ്തിത്വമാം
കരിഞ്ഞ ഗന്ധത്തെയും പിടിച്ചടക്കിക്കൊണ്ട്
ആളുന്ന നിലവിളക്കിന്‍ തിരിനാളത്തെ
കരിന്തുണിത്തലപ്പാക്കി മാറ്റിയീ പേമാരി,
ഉരുകിയൊലിയ്ക്കുന്ന ചുടുനീര്‍ പ്രവാഹത്തെ
ഉഗ്രതാപത്തിലേക്കാഴ്ത്തിയൊഴിയുന്നു.
ശൂന്യതയാണിടറുന്ന കാലിണച്ചുവടുകളില്‍
ഭ്രാന്തമാം ശൂന്യതയാ കിഴവി തന്‍ പേച്ചിലും...
പിന്നെയും തോരാതെ പതിഞ്ഞ താളത്തില്‍
അസ്ഥിയില്‍ മീട്ടുന്നു ശോകരാഗം മന്ദം.

വിടരുന്ന മുറയില്‍ തന്നുടയുന്ന കുമിളകള്‍
മഴയിലൂടുത്തമ താത്വികദര്‍ശനം നല്‍കുന്നു.
വിടരാത്ത കുമിളകള്‍ ഉടയാത്ത ഇന്നിന്റെ 
ചടുലത കാക്കുന്ന സ്വപ്നങ്ങളാകുന്നു.
നാളെയിവിടുയരുന്ന സ്മാരകത്തറയിലും
മന്ദതാളത്തിലീ മഴ ദേഹിയെത്തഴുകും.
പഴമയ്ക്കു കാവലായ് പുലരുവാനെത്തുന്ന
പുതുകൃതികൃത്തുകളുടെ കടലാസുനൗകകള്‍
വീഥിഭംഗംവിനാ സ്മരണതന്നുറവകളി-
ലണയ്ക്കുവാന്‍ നീര്‍കുംഭമായ് വൃഷ്ടിയെത്തിടും.
മരണത്തിലൊരുതുള്ളി ദു:ഖമായ് പിന്നെയും
ചാക്രികജീവിത സ്പന്ദനം തീര്‍ക്കുവാന്‍,
ചുടലയില്‍ നിന്നേറ്റ് പേറ്റില്ലമേറുവാന്‍
നീരദബാഷ്പങ്ങള്‍ നീര്‍തുടിച്ചിങ്ങിനിയും...




Comments

  1. ഉരുകിയൊലിയ്ക്കുന്ന ചുടുനീര്‍ പ്രവാഹത്തെ
    ഉഗ്രതാപത്തിലേക്കാഴ്ത്തിയൊഴിയുന്നു.
    ശൂന്യതയാണിടറുന്ന കാലിണച്ചുവടുകളില്‍
    ഭ്രാന്തമാം ശൂന്യതയാ കിഴവി തന്‍ പേച്ചിലും...
    പിന്നെയും തോരാതെ പതിഞ്ഞ താളത്തില്‍
    അസ്ഥിയില്‍ മീട്ടുന്നു ശോകരാഗം മന്ദം.

    വരികൾ നന്നായിട്ടുണ്ട്

    ReplyDelete
  2. നന്നായിട്ടുണ്ട്...പ്രാസമൊക്കെ ഒപ്പിച്ചുള്ള നല്ല വരികള്‍..

    "ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
    എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
    ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
    ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്."

    ആശംസകള്‍ ..

    ReplyDelete
  3. കവിതയിലൂടെ വരക്കാൻ ശ്രമിച്ചത് പൂർണമായി വിജയിച്ചില്ല എന്നാണ് എന്റെ അഭിപ്രായം .പക്ഷേ കുറെകൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ നല്ല കവിത ആയേനെ

    ReplyDelete
  4. ലഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ
    മൊയ്ദീൻ അങ്ങാടിമുഗർ,ഒരു ദുബായിക്കാരൻ,പാവപ്പെട്ടവൻ
    ഒരുപാട് നന്ദി.... :)

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....