Skip to main content

പ്രവാസികൾക്കായ് സ്നേഹപൂർവ്വം

ജീവനിശ്വാസം
ചവിട്ടിത്തകർക്കുന്ന
ശാസനങ്ങൾ വാഴും
കൊട്ടാരക്കെട്ടിത്.

ഇവിടന്തപ്പുരങ്ങളും,
ഉയിർപ്പിൻ മോഹങ്ങളും,
സംവത്സരങ്ങളുടെ
കാൽനടയ്ക്കന്തരം.


കത്തുന്ന ഗാത്രവും
നിറയാത്ത പാത്രവും
അക്ഷരച്ചൂളകളിൽ
അഗ്നിപടർത്തുന്നു.

നീരു വറ്റുമ്പോഴും
വരളാത്ത ഹൃദയത്തിൽ
ആർദ്രതയ്ക്കൊരു തുള്ളി
നീരിനായ് കേഴാത്ത
കേവലരാണൊരീ
കൊട്ടാരവാസികൾ.

ഊരിൻ വിലക്കും
ഉയിരിൻ വിലക്കും
ഉടച്ചെറിഞ്ഞോടി-
ത്തളർന്നിടുവോരിവർ.

വഴികളിലുഴറാതെ,
അടി തെറ്റി വീഴാതെ,
പച്ചപ്പ് മനസ്സിൽ
കണ്ടാസ്വദിപ്പോരിവർ.

ഇവരാണ് നമ്മുടെ
നവസർഗ്ഗകേദാരേ
തിമിരപാനം ചെയ്ത്
ഇരുളു വറ്റിക്കുവോർ.

Comments

  1. വല്ലാതെ അങ്ങ് ദഹിക്കുന്നില്ല>>>>>>>

    ReplyDelete
  2. @ജാസിം

    അഭിപ്രായത്തിനു നന്ദി ജാസിമേ...
    ഏത് വരികളാ ദഹിക്കാഞ്ഞത്...?

    ReplyDelete
  3. ശരിക്കും..

    പക്ഷേ തുടരുക..

    ReplyDelete
  4. അക്ഷരച്ചൂളകളിൽ
    അഗ്നിപടർത്തുന്നു.

    ReplyDelete
  5. നന്ദി സഹോദരാ നന്ദി ..ഇപ്പോള്‍ നന്ദി മാത്രമേയുള്ളൂ....അപ്പോള്‍ വീണ്ടും കാണാം..കാണണം..

    ReplyDelete
  6. There is a difference in this from you usual topics...
    Good one...

    ReplyDelete
  7. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി... :)

    @ ബൈജുവേട്ടൻ
    ഉയിരുള്ളിടത്തോളം തുടരാൻ ശ്രമിക്കും തീർച്ചയായും ഞാൻ...

    @ ദുബായ്ക്കാരൻ
    :) തീർച്ചയായും കാണാമല്ലോ....

    ReplyDelete
  8. മരുഭൂമിയിലേക്ക് ഒരു സല്ല്യൂട്ട്...!

    ReplyDelete
  9. @ കുഞ്ഞൂട്ടൻ

    അത് തന്നെ.പോസ്റ്റാൻ വൈകി :)

    ReplyDelete
  10. ഞാൻ ഒരു പ്രവാസിയയതു കൊണ്ട് കവിത സ്വീകരിച്ചിരിക്കുന്നു..

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....