Skip to main content

പ്രവാസികൾക്കായ് സ്നേഹപൂർവ്വം

ജീവനിശ്വാസം
ചവിട്ടിത്തകർക്കുന്ന
ശാസനങ്ങൾ വാഴും
കൊട്ടാരക്കെട്ടിത്.

ഇവിടന്തപ്പുരങ്ങളും,
ഉയിർപ്പിൻ മോഹങ്ങളും,
സംവത്സരങ്ങളുടെ
കാൽനടയ്ക്കന്തരം.


കത്തുന്ന ഗാത്രവും
നിറയാത്ത പാത്രവും
അക്ഷരച്ചൂളകളിൽ
അഗ്നിപടർത്തുന്നു.

നീരു വറ്റുമ്പോഴും
വരളാത്ത ഹൃദയത്തിൽ
ആർദ്രതയ്ക്കൊരു തുള്ളി
നീരിനായ് കേഴാത്ത
കേവലരാണൊരീ
കൊട്ടാരവാസികൾ.

ഊരിൻ വിലക്കും
ഉയിരിൻ വിലക്കും
ഉടച്ചെറിഞ്ഞോടി-
ത്തളർന്നിടുവോരിവർ.

വഴികളിലുഴറാതെ,
അടി തെറ്റി വീഴാതെ,
പച്ചപ്പ് മനസ്സിൽ
കണ്ടാസ്വദിപ്പോരിവർ.

ഇവരാണ് നമ്മുടെ
നവസർഗ്ഗകേദാരേ
തിമിരപാനം ചെയ്ത്
ഇരുളു വറ്റിക്കുവോർ.

Comments

  1. വല്ലാതെ അങ്ങ് ദഹിക്കുന്നില്ല>>>>>>>

    ReplyDelete
  2. @ജാസിം

    അഭിപ്രായത്തിനു നന്ദി ജാസിമേ...
    ഏത് വരികളാ ദഹിക്കാഞ്ഞത്...?

    ReplyDelete
  3. ശരിക്കും..

    പക്ഷേ തുടരുക..

    ReplyDelete
  4. അക്ഷരച്ചൂളകളിൽ
    അഗ്നിപടർത്തുന്നു.

    ReplyDelete
  5. നന്ദി സഹോദരാ നന്ദി ..ഇപ്പോള്‍ നന്ദി മാത്രമേയുള്ളൂ....അപ്പോള്‍ വീണ്ടും കാണാം..കാണണം..

    ReplyDelete
  6. There is a difference in this from you usual topics...
    Good one...

    ReplyDelete
  7. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി... :)

    @ ബൈജുവേട്ടൻ
    ഉയിരുള്ളിടത്തോളം തുടരാൻ ശ്രമിക്കും തീർച്ചയായും ഞാൻ...

    @ ദുബായ്ക്കാരൻ
    :) തീർച്ചയായും കാണാമല്ലോ....

    ReplyDelete
  8. മരുഭൂമിയിലേക്ക് ഒരു സല്ല്യൂട്ട്...!

    ReplyDelete
  9. @ കുഞ്ഞൂട്ടൻ

    അത് തന്നെ.പോസ്റ്റാൻ വൈകി :)

    ReplyDelete
  10. ഞാൻ ഒരു പ്രവാസിയയതു കൊണ്ട് കവിത സ്വീകരിച്ചിരിക്കുന്നു..

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ