Skip to main content

യേശുവത്കരണത്തിന്റെ നക്ഷത്രനാളുകൾ- ദൃക്സാക്ഷിവിവരണം



(1)
മണ്ണെണ്ണക്കുപ്പിയിൽ നിന്നും പെട്രോമാക്സിലേയ്ക്കും
സോഡിയം വേപ്പറിന്റെ മഞ്ഞത്തീയിലേയ്ക്കും
ഹൈമാസ്റ്റ് ലൈറ്റിന്റെ മിന്നൽച്ചുംബനങ്ങളിലേയ്ക്കും നടത്തിയ,
വെളിച്ചക്കൂടുതലും തെളിച്ചക്കുറവും
മാടമറുതകളുടെ ചീറിപ്പാച്ചിലുണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്കുമുള്ള
അതിവേഗപ്രയാണമാണ്
നഗരവത്കരണം.

(2)
വിലക്കപ്പെടാവുന്നത്ര നിയന്ത്രണരേഖകളുള്ള
നഗരത്തിന്റെ
മുപ്പതാം കവാടത്തിൽ
മൂന്നാമതായാണയാൾ നിൽക്കുന്നത്.
തികച്ചും ശാന്തൻ.
വരിയിൽ രണ്ടാമനാകുമ്പോൾ
മേലാകെയുള്ള കറുത്ത വസ്ത്രം ആവാഹിയ്ക്കുന്ന
ഭീകരതയെ കുടഞ്ഞെറിയാൻ
തല
ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിയ്ക്കുന്നു.
വരിയിലയാളിപ്പോൾ ഒന്നാമനും
കൈകൾ രണ്ടും വിടർത്തിപ്പിടിച്ച്
വാതിലുകളേക്കാൾ വലിയവനാണു ഞാൻ എന്ന്
സ്ഥാപിയ്ക്കുന്നവനു-
മാകുന്നു.

കാവൽക്കാരെ,
ഇരു ദിശകളിലേയ്ക്കും ചവിട്ടിത്തെറിപ്പിച്ച്,
വാതിലിനു കുറുകെ-
യയാൾ നിൽക്കുന്നു.
രണ്ട് കൈകളും, രണ്ടുകാലുകളും
വാതിലിന്റെ മൂലകളിലേയ്ക്ക് ചേർത്ത്പിടിച്ച്
തല ഉയർത്തിപ്പിടിച്ച്.
അയാളിൽ നിന്നും
പ്രകാശരേണുക്കൾ പരക്കാൻ തുടങ്ങുകയും
അയാളൊരു
നക്ഷത്രമാവുകയും ചെയ്യുന്നു.

ഒന്ന്, രണ്ട്, മൂന്ന് എന്ന്
നഗരത്തിന്റെ
മുപ്പത്തിമുക്കോടി കവാടങ്ങളിലും
ഓരോ മനുഷ്യനക്ഷത്രങ്ങളുണ്ടാകുന്നു.
മതിലുകൾ ആകാശത്തോളമുള്ളതിനാൽ,
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും
തിരിച്ചുമുള്ള
ഒഴുക്കുകൾ പരസ്പരം മരണപ്പെടുന്നുണ്ട്.

ഓരോ കവാടങ്ങളിൽ നിന്നും നക്ഷത്രവാലുകൾ
മതിലരികത്തുകൂടി,
വളർന്നു നീളം വയ്ക്കുന്നു.
പരസ്പരം കൈകോർക്കുന്നു.
നഗരസീമ വെളിച്ചപ്പെടുകയാണ്.

നക്ഷത്രങ്ങൾ നഗരകേന്ദ്രത്തിലേയ്ക്ക്
യാത്ര തുടങ്ങിയിരിയ്ക്കുന്നു.
നഗരവാസികൾ വീർപ്പുമുട്ടി
പുക ഛർദ്ദിയ്ക്കുന്നു.
നക്ഷത്രച്ചൂടുകൊണ്ട് ശുദ്ധീകരിയ്കപ്പെട്ടവ
സ്വർഗ്ഗാരോഹണം നടത്തുകയോ,
ഒന്നാം ദിനം തന്നെ ഉയിർത്തെഴുന്നേൽക്കുകയോ ചെയ്യുന്നു.
നഗരം
അനുനിമിഷം
ചുരുങ്ങുകയും
ഏകബിന്ദുവായിത്തീരുകയും
ചെയ്യുന്നു.

ഇപ്പോൾ,
ഗ്രാമങ്ങൾ മാത്രമാണുള്ളത്.
എല്ലാ ഇരുളിടങ്ങളും
നക്ഷത്രവേഴ്ചകളിൽ
ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.
 

Comments

  1. ഇപ്പോൾ,
    ഗ്രാമങ്ങൾ മാത്രമാണുള്ളത്.
    എല്ലാ ഇരുളിടങ്ങളും
    നക്ഷത്രവേഴ്ചകളിൽ
    ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. എന്നാല്‍ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ