Skip to main content

ജനനമൊഴി

സർ,
ഞാനാണ് ജനനം.
പെണ്ണിന്റെ വാരിയെല്ലു നുറുക്കി,
ഒരു പെരുക്കത്തിന്റൊച്ച കീറിയാർത്ത്,
ള്ളേ ള്ളേ ന്നും മക്കാറായി അവതരിക്കുന്ന 
അതേ ജനനം.
പിറവിയുടെ നാരറുക്കവേ,
മൂന്നോ നാലോ നിമിഷങ്ങൾക്കപ്പുറം
ഞാൻ മരണപ്പെടുകയും ചെയ്യുന്നു!
സർ,
പിന്നീട്,
മുട്ടയിലും മൈദയിലും കുഴഞ്ഞ്
ഉജാലയിൽ കുളിച്ച്
രംഗോലിപ്പൊടി നുണഞ്ഞ്
ചളിവെള്ളത്തിൽ ശവാസനപ്പെട്ട്
ഇടുപ്പൂരന്ന കിടിലൻ പെട വാങ്ങിപ്പിച്ച്
കൊല്ലം കൊല്ലം 
ഞാൻ ഓർമ്മിപ്പിക്കാനെത്തും.
തല്ലിപ്പഴുപ്പിച്ച ആശംസകൾ വായിപ്പിച്ച്
പിന്നേം മക്കാറാക്കും.
"ഹാപ്പി ബർത്ത്ഡേ ഡിയർ.... muahhh... :-* "
എന്ന മെസേജിൽ,
അന്നവൾ നിരസിച്ച പ്രണയമല്ലേ കൊരുത്തത് 
എന്ന് നിന്നെ കൊതിപ്പിക്കും (വെർത്യാഷ്ടാ!)
സർ,
ഒടുക്കം 
മരണത്തിനുശേഷം
സ്ഥിരമായി ഞാനങ്ങ് ജനിക്കും.
ഹാളിനു നടുക്കു തന്നെ,
ഓറഞ്ച് ലൈറ്റിനു മീതെ,
കവിളൊട്ടി തല നരച്ച ഫോട്ടോക്ക്
(ഫേസ്ബുക്കിൽ ഇട്ട
യൗവ്വനോജ്ജ്വല ഫോട്ടോകൾ, 
ഈർച്ചവാൾബൈനറികൾക്കിടെ
ആരെങ്കിലും അരിഞ്ഞു തള്ളുമായിരിക്കും) 
കീഴിൽ
ഞാനൊരിരിപ്പുണ്ട്.
മൂന്നാം തലമുറ വീടു പൊളിക്കുന്നത് വരെ
പത്തമ്പതു കൊല്ലം
തുമ്മിപ്പണ്ടാരടങ്ങിയൊരിപ്പുണ്ട് കേട്ടോ!

Comments

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....