Skip to main content

സ്വപ്നപാചകം


പീടികയെക്കുറിച്ച്.
-----------------------
കോളനിപ്പടി പടിഞ്ഞാറേതിരിവിലെ
ഹരിയേട്ടന്റെ 'ലക്ഷ്മി ടീസ്റ്റാൾ'
കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിലെ
കട്ടൻ ചായയുടെയും
പരിപ്പുവടയുടെയും പറ്റുകേന്ദ്രമായിരുന്നു.

ഇന്ന്
അതൊരു ആർക്കേഡാണ്.
പേര് 'ഡ്രീംസ്'.
കട്ടൻ ചായയ്ക്കു പകരം സ്വപ്നങ്ങളും
പരിപ്പുവടയ്ക്കുപകരം പ്രതീക്ഷകളുമാണ്
അവിടെയിപ്പോൾ കച്ചവടം ചെയ്യുന്നത്.
മിനുറ്റിനു മുന്നൂറു രൂപാ കൊടുത്താൽ
ഏതു സ്വപ്നവും കാണാമത്രേ.

സ്വപ്നം പാകം ചെയ്യേണ്ട വിധം.
----------------------------------------
സന്തോഷത്തിനും സങ്കടത്തിനും
കാമത്തിനും കവിതയ്ക്കുമെല്ലാം
ഓരോ പ്രോഗ്രാം കോഡുണ്ട്.
ഒരു തവി ഓട്സിൽ
ഈ കോഡു കുഴച്ചുണ്ണുക.
സ്വപ്നഗോളമെന്നുപേരിട്ട
ചില്ലുകൂട്ടിലിരിയ്ക്കുക.
അതിലിരുന്നാൽ
ചില്ലുമതിലിൽ തട്ടി
ചിന്തകൾ
തെറിച്ചു പോവുകയോ
മുറിഞ്ഞു ചാവുകയോ ചെയ്യും.
കെട്ടുവിട്ട പട്ടമായിട്ടിത്തിരിനേരം പാറാം.

കാശു കൊടുത്ത്
ഭ്രാന്തനാവുക തന്നെ.

കണക്കും കൺക്ലൂഷനും
------------------------------
മാസാന്ത്യരജിസ്റ്ററിൽ
986 വിദ്യാർത്ഥികൾ
394 എഞ്ചിനീയേഴ്സ്
472 ഡോക്ടേഴ്സ്
13 കൂലിപ്പണിക്കാർ
എന്ന് തിട്ടപ്പെടുത്തിയിരുന്നു.
അക്കൗണ്ട്സ് നോക്കാൻ വന്ന
ചാർട്ടേഡ് അക്കൗണ്ടന്റ് പയ്യൻ പറഞ്ഞത്
'സ്റ്റുഡന്റ്സും ടെക്കീസും മെഡിക്കോസും ഇപ്പ
കമ്മ്യൂണിസ്റ്റാവണുണ്ടല്ല ഗഡ്യേ' എന്ന്.

സ്വപ്നം കാണുന്നവർ കമ്മ്യൂണിസ്റ്റുകാരാണെന്നോ
കമ്മ്യൂണിസ്റ്റുകാർ സ്വപ്നം കാണുന്നവരാണെന്നോ
ഉള്ള ഒരു പൊതുധാരണ
എങ്ങിനെയോ ശക്തിപ്പെടുന്നുണ്ട്.

Comments

  1. ഹഹ
    ഞാനൊരു കാങ്കിരസ് കവിതയെഴുതുംട്ടാ..!!

    ReplyDelete
  2. വിത്യസ്തം..ഹൃദ്യം..ആശംസകള്‍

    ReplyDelete
  3. കെട്ടുവിട്ട പട്ടമായിത്തിരി നേരം പാറാം....
    കെട്ടുവി്ട്ട പട്ടങ്ങള്‍ ഭൂമിയിലും ആകാശത്തും ഗതികിട്ടാതെ അലയുകയാണ്!
    ആശംസകള്‍

    ReplyDelete
  4. സ്വപ്നപാചകം.....

    ReplyDelete
  5. നന്നായി കഴിക്കാതെ വയരുനിരഞ്ഞു ഏമ്പക്കം വരുന്ന ഇന്നിന്റെ സ്വാദുള്ള പാചകം

    ദാരിദ്ര്യം വിശപ്പ്‌ പിന്നെ ആഗോള താപനം ഇപ്പൊ ലുലു മാളും

    ReplyDelete
  6. കമ്മ്യൂണിസ്റ്റ്കാർക്കും സ്വപ്നമോ ഗഡ്യേ..??

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ