Skip to main content

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ.

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ
-കെ. അയ്യപ്പപ്പണിക്കർ

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!
-ശ്രീ എന്‍ എന്‍ കക്കാട്

ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം
-ചങ്ങമ്പുഴ

ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം
-അഷിത

രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം!
-അഷിത

എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഹൃദയവും കൂടി എന്റെ നെഞ്ചിനുള്ളിൽ വച്ചു തരൂ.
-നിസാർ ഖബ്ബാനി

കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌ നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌ ഇത്തിരിനേരത്തേക്കെങ്കിലും വന്നിരുന്നൂടെ എന്‍റെ കവിതയില്‍ ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?
-പവിത്രൻ തീക്കുനി

ഞാന്‍ ഏറ്റിട്ടുണ്ട് നിന്റെ മൗനം ഒരു തീക്കൂനയാണ്. ഞാന്‍ വീണിട്ടുണ്ട് നിന്റെ നോട്ടം ഒരു നീലിച്ച ഗര്‍ത്തമാണ്.
-പവിത്രൻ തീക്കുനി

ഓര്‍മകളെ കരിയിലകള്‍പോല്‍ ചുഴറ്റി, എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ, നീയിന്നെനിക്ക്, അനിഷ്ടകാമുകന്‍!
-അഷിത

ഒന്നും പറഞ്ഞില്ലിതേവരെ നീ ഇതാ നമ്മെ കടന്നുപോകുന്നു മഴകളും മഞ്ഞും വെയിലും വിഷാദവര്‍ഷങ്ങളും
-ബാലചന്ദ്രൻ ചുള്ളിക്കാട്

ആരുടെ സ്വപ്നമാണ് നീയും ഞാനും, ആരുടെതായാലും ഒരിക്കലും ഉണരാതിരിക്കട്ടെ ആ ആള്‍.
-ടി പി രാജീവൻ

നട്ടപ്പോള്‍ ഈ പനിനീര്‍ക്കൊമ്പില്‍ പൂക്കളും സുഗന്ധവും ഉണ്ടായിരുന്നില്ല, നീയാകട്ടെ നടാതെതന്നെ പൂത്തുലയുന്നു.
-ടി പി രാജീവൻ

വരിനെല്ലുകൊത്തി തിരിച്ചു പറക്കുന്നു നിന്നിലേക്കു ഞാന്‍ പറത്തിവിട്ട വാക്കുകള്‍.
-ടി പി രാജീവൻ

നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം.
-ടി പി രാജീവൻ

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു കെട്ടിപ്പിടിക്കുന്നു ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍
-വീരാന്‍കുട്ടി

പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ് ? രക്തനക്ഷത്രം പോലെ കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്... അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്? ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ. കളഞ്ഞെങ്ങിലെന്ത് ? ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്..
-ബഷീര്‍

ആദ്യം ഇലകള്‍ പൊഴിച്ചിട്ടു പുഴയുടെ നനവറിയാന്‍. പിന്നെ ചില്ലകള്‍ അടര്‍ത്തിയിട്ടു ഒഴുക്കിന്റെ വേഗമറിയാന്‍. ഒടുവില്‍ കടപുഴകി വീണു ആഴങ്ങളിലെ ഇരുട്ടറിയാന്‍.
-ആമി സലീം

വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ ഒരു തൂവാല വച്ചു തടുക്കുമ്പോലെ- അല്ല: ഒരു ജീവിതമൊരുമിച്ചൊലിച്ചുപോവാൻ കൊതിയ്ക്കുന്നൊരു മുറിവായിലതു വച്ചമർത്തുമ്പോലെ, നിന്നെയെന്നോടണച്ചു ഞാൻ
-റില്കെ

Comments

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....