Skip to main content

മെമ്മറി കാർഡ്




കരിക്കട്ടയിൽ ചെമ്പ് പാകിയ,
തലങ്ങും വിലങ്ങും
ചാലകനൂലുകൾ നീട്ടിയ
കറുമ്പൻ കുടവയറൻ.

കെട്ടിയ നാവിൽ,
ഉപ്പിട്ട കൺചരുവങ്ങളിൽ,
പതിയാതെ,
പറയുവാൻ വയ്യാതെ പോയ,
കാഴ്ചമുഴക്കങ്ങളുണ്ടിതിൽ.

ഗതകാലപ്രണയത്തിൻ,
ഉൾത്തീ പെരുക്കുവാൻ
ജസ്സിയുണ്ട്
സുലേഖയുണ്ട്.

ആശുപത്രിക്കോലായിലെ
ധൂർത്തവൃത്താന്തങ്ങൾ,
ഉള്ളാടാക്കുടി പോലും വിടാതെ
കട്ട കാഴ്ചകൾ.
അകമരച്ച് പൊതിഞ്ഞു തിരിയിട്ട
അമിട്ടാണകക്കാമ്പ്.

ശിരസ്സുതാങ്ങുന്ന കാളകൂടദ്യുതി,
നീലദന്തബാണങ്ങളായ്
പറന്ന് പാഞ്ഞ്,
അപരശിരസ്സേറുന്നു.
പിന്നെയും പിന്നെയും
ദിക്കാകെ പരക്കുന്നു.

Comments

  1. അവനുള്ളിൽ ജസ്സിയെ തിരയുന്നവർക്ക്....

    അവനവന്റെ മറവികളിൽ സുലേഖമാരെ താലോലിയ്ക്കുന്നവർക്ക്.....

    ReplyDelete
  2. എട്ട് ജി ബി മെമ്മറി
    കൂടുവിട്ട് കൂട് മാറി നീലദന്തത്തിലൂടെ...

    ReplyDelete
    Replies
    1. അതെ....
      കുറേ അമ്പെയ്ത്തുകൾ...
      കഴുത്തറുക്കുന്ന അമ്പുകൾ... >>>>
      വായനയ്ക്ക് നന്ദി അജിത്തേട്ടാ...

      Delete
  3. This comment has been removed by the author.

    ReplyDelete
  4. മെമ്മറികാർഡാണോ ..... ചിലത് മനസ്സിലായില്ല കേട്ടോ.. ആശംസകൾ

    ReplyDelete
    Replies
    1. മെമ്മറി കാർഡ് മാത്രമല്ലല്ലോ...
      ആശംസകൾക്കും അഭിപ്രായത്തിനും നന്ദി സുമേഷേട്ടൻ...

      Delete
  5. വായിച്ചു തുടങ്ങിയപ്പോള്‍ ഈ കവിതയെങ്കിലും എനിക്ക് മനസ്സിലാകും എന്ന് കരുതി....പക്ഷെ അവസാന ഭാഗങ്ങള്‍ പഴയത് പോലെ തന്നെ പിടി തന്നില്ല :-( ഈ ജെസ്സിയും സുലേഖയും ആരാ ??

    ReplyDelete
    Replies
    1. ഈ ശജീറിക്കാന്റൊരു കാര്യം....

      :) ജസ്സി നമ്മുടെ കുരീപ്പുഴ സർ ന്റെ കവിത....
      സുലേഖ സച്ചിതാനന്ദൻ സർ ന്റേം. പുലർക്കാലകവിതകളിലുണ്ട് രണ്ടും.കൊച്ചുമുതലാളിയ്ക്കൊരു നന്ദി കൂടി ഇവിടെ പാസാക്കട്ടെ....

      Delete
  6. സാന്‍ ഡിസ്ക് മെമ്മറികാര്‍ഡാണെന്ന് മനസ്സിലായി അതും 8 ജി ബി!!!

    ReplyDelete
    Replies
    1. കൊച്ചുകള്ളാ...അത്രയും മനസ്സിലാക്കിയുള്ളൂ അല്ലേ...സാരമില്ലകണ്ണേട്ടന്റെ താഴെ കാണുന്ന കമന്റിന്റെ സഹായത്താൽ ഒന്നുകൂടി വായിച്ചാ ൽഎല്ലാം മനസ്സിലാകും. :)

      Delete
  7. അപാര വരികളുടെ അര്‍ത്ഥതലം തേടി എന്‍റെ മെമ്മറി അടിച്ചുപോയി. :(

    ReplyDelete
    Replies
    1. അങ്ങനെ പറയാത് ജോസഫ്ക്കാ....അതിനും മാത്രം ഒക്കെ ഉണ്ടോ ഇത്... :) വായനയ്ക്ക് നന്ദി.

      Delete
  8. ഡാ കിടിലൻ കിക്കിടലൻ.. ഒരു വട്ടം വായിച്ചു പോയപ്പോ മെമ്മറി കാർഡിനെപ്പറ്റി ചുമ്മാ എന്തൊക്കെയോ പറഞ്ഞതായിട്ടെ തോന്നീയുള്ളു. കമന്റാനും തോന്നിയില്ല, റ്റാബ് ക്ലോസ് ചെയ്യാതെ മറ്റ് ചില ബ്ലോഗുകളിലേക്ക് പോയി, പിന്നീട് ഇത് ക്ലോസ് ചെയ്യാനായി വന്നപ്പോൾ വെറുതേ ഒന്നു കൂടെ വായിച്ചു,അപ്പോഴാണ് മെമ്മറി കാർഡിനപ്പുറം ഇതിലൊളിഞ്ഞിരിക്കുന്ന അർഥം പിടി കിട്ടിയത്..മെമ്മറി കാർഡുകൾ പലതിലും ഒരുപാട് സ്വപ്നങ്ങൾ ചവിട്ടിത്തേച്ച് പതിപ്പിച്ചിട്ടുണ്ട്, പതിപ്പിച്ചു കൊണ്ടിരിക്കുന്നു, കുടവയറുകൾ മാറി മാറി അവകൾ സഞ്ചാരം തുടരുന്നു, ചെറു വയറുകളിൽ നിന്നും വലുതിലേക്കും വലുതിൽ നിന്ന് ചെറുതിലേക്കും...
    ഇതെനിക്ക് ഒരുപാടിഷ്ടമായി

    ReplyDelete
    Replies
    1. നന്ദി കണ്ണേട്ടാ...വായിക്കേണ്ടത് പോലെ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

      Delete
  9. ഈ കറുമ്പനെ നീലം മുക്കിയത് ആരാണ് .....? പ്രണയം കാമം ആണെന്ന് തെറ്റിദ്ധരിച്ചവരോ
    അതോ സദാചാരത്തിന്റെ മുഖം മൂടി അണിഞവരോ...... കാലികം മെമ്മറികാര്‍ഡില്‍
    കണ്ട ചിന്തക്കും , ചിന്തയില്‍ കുതിര്‍ന്ന ഈ അക്ഷരങ്ങള്‍ക്കും ആശംസകള്‍ സുഹൃത്തേ
    ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  10. രഞ്ജിത്തെ..അകമരച്ച് പൊതിഞ്ഞു തിരിയിട്ട
    അമിട്ടാണകക്കാമ്പ് എങ്കില്‍ വെയിലത്ത് നടക്കരുതേയെന്നൊരു അപേക്ഷയുണ്ട്...എന്തായാലും കവിത നന്നായി ഇഷ്ടപ്പെട്ടു, മെമ്മറി കാര്‍ഡ്‌ എന്ന പേര് അതിനേക്കാള്‍ ഇഷ്ടമായി

    ReplyDelete
  11. നമുക്ക്‌ ഓര്‍മ്മ പോലും നഷ്ടമാകുന്ന കാലത്തെ കവിത. ഗംഭീരം.

    ReplyDelete
  12. ഒരു മെമ്മറികാർഡിൽ ഒരു ലോകം. അത് കൈവശം വച്ചിരിക്കുന്നവന്റെ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. എന്നാൽ എല്ലായിപ്പോഴും അങ്ങനെതന്നെ എന്നു പറയാനും വയ്യ.
    ആശംസകൾ.

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....