Skip to main content

മരമറ


 

മരമറകൾ
ഒളിയിടങ്ങളാണ്.
വളർച്ച മതിവരാത്ത
താവളസീമകൾ.

മകുട ധാരികൾ,
മാന്ത്രികപ്പെരുമ കൊണ്ടിടം
ഹരിതാഭ വീശുവോർ
ശിഥിലശാഖികൾ.

മരമറശിശിരത്തിൽ
തൊലിപൊളിച്ചു പൊന്തുകയാണ്,
ധനാധർമ്മയന്ത്രം ചമയ്ക്കുന്ന
ജ്യോതിഷപണ്ഡിതർ.
 
മകുടധാരികൾ
മാന്ത്രികപ്പെരുമ കൊണ്ടിടം
ശിഥിലമാക്കുവോർ
ഭ്രമിതമാനുഷർ.

ത്വരിതസഞ്ചാരങ്ങളിൽ
ഇടവെളിച്ചങ്ങൾക്കായ്
മരവിടവിൽ തല കൊരുത്തവർ
വിമതജീവികൾ; 
കബന്ധക്കൊട്ടാരക്കെട്ടിലെ
പട്ടികനീളങ്ങളായ്,
കല്ലാണിപ്പാച്ചിലിന്റെ
കൊടും നീറ്റലൊതുക്കുന്നു.

പുറംകാഴ്ചയിൽ
മരമറകൾ വളരുകയാണ്:
തലയെടുപ്പിലും,
വൃത്തവ്യാപ്തിയിലും; 
ഒപ്പമുൾക്കാറ്റുവീഴ്ചയും
തണ്ടുതുരപ്പനും
മാടനും മറുതയും
ചാത്തനും ചാമുണ്ഡിയും.


Comments

  1. ഹാ... ആളു വിചാരിച്ച പോലല്ല... നല്ല വരികൾ...

    ഇഷ്ടപ്പെട്ട് കെട്ടോ

    ReplyDelete
  2. >>>>കബന്ധക്കൊട്ടാരക്കെട്ടിലെ
    പട്ടികനീളങ്ങളായ്,
    കല്ലാണിപ്പാച്ചിലിന്റെ
    കൊടും നീറ്റലൊതുക്കുന്നു.<<<<<

    ഈ കല്ലാണിപ്പാച്ചിൽ എന്താണെന്ന് മനസിലായില്ല..!

    ReplyDelete
    Replies
    1. കബന്ധങ്ങൾ കൊണ്ടുണ്ടാക്കിയ കൊട്ടാരമാണ്.അതിൽ കബന്ധങ്ങളെല്ലാം തളച്ചിരിയ്ക്കുന്നത് കല്ലാണികൾ കൊണ്ടാണ്.(കല്ലിന്റെ ആണി.) ആ കല്ലാണികൾ ഉള്ളിലൂടെ പായുമ്പോളുള്ള നീറ്റൽ.

      Delete
  3. മരമറകള്‍ വളരട്ടെ....ഒരു മറ വേണമല്ലോ.

    ഭൂമിതമാനുഷര്‍ എന്ന വാക്കിനര്‍ത്ഥമുണ്ടോ? “ഭൂമിജമാനുഷര്‍“ എന്ന് വേണമെങ്കില്‍ പ്രയോഗിക്കാം. പഴയമലയാളത്തിലൊന്നും ഭൂമിതം എന്ന് വാക്ക് കണ്ടിട്ടില്ല

    ReplyDelete
    Replies
    1. അജിത് സർ...
      ഭൂമിതമാനുഷർ എന്നല്ല എഴുതിയിരിയ്ക്കുന്നത്... ഭ്രമിതമാനുഷർ എന്നാണ്.(bhramitha)
      ഭ്രമണം ചെയ്യുന്ന,അലഞ്ഞ് തിരിയുക എന്നൊക്കെ അർത്ഥം...

      Delete
  4. കവിത നന്നായി ,പക്ഷെ മാടനും മറുതയും ഒക്കെ വളരുന്നുണ്ടോ ?അതിനേക്കാള്‍ എത്രയോ വലിയ മറുതകള്‍ വേറെ ഉണ്ട് ?

    ReplyDelete
    Replies
    1. നന്ദി സിയാഫ്ക്കാ.....
      മാടനിലും മറുതയിലും എല്ലാവരെയും കാണാൻ ശ്രമിയ്ക്കൂ....

      Delete
  5. ത്വരിതസഞ്ചാരങ്ങളിൽ
    ഇടവെളിച്ചങ്ങൾക്കായ്

    ReplyDelete
  6. കവിത ഇഷ്ടായി ട്ടോ ..

    തണ്ടുതുരപ്പനും
    മാടനും മറുതയും
    ചാത്തനും ചാമുണ്ഡിയും എല്ലാം ഉണ്ടല്ലോ രഞ്ജിത്തേ...:)

    ReplyDelete
  7. ഒളിക്കുവാന്‍ മരമറകള്‍ ....... കൊതിപ്പിക്കുന്ന വരികള്‍ :) ആശംസകള്‍ കേട്ടോ

    ReplyDelete
  8. നന്നായിട്ടുണ്ട്

    ReplyDelete
  9. വായിച്ചു.....
    ചില കവിതകൾക്ക് അഭിപ്രായമെഴുതുന്നത് ഒരു ഏച്ചുകെട്ടലാണ്.

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....