Skip to main content

യേശുവത്കരണത്തിന്റെ നക്ഷത്രനാളുകൾ- ദൃക്സാക്ഷിവിവരണം



(1)
മണ്ണെണ്ണക്കുപ്പിയിൽ നിന്നും പെട്രോമാക്സിലേയ്ക്കും
സോഡിയം വേപ്പറിന്റെ മഞ്ഞത്തീയിലേയ്ക്കും
ഹൈമാസ്റ്റ് ലൈറ്റിന്റെ മിന്നൽച്ചുംബനങ്ങളിലേയ്ക്കും നടത്തിയ,
വെളിച്ചക്കൂടുതലും തെളിച്ചക്കുറവും
മാടമറുതകളുടെ ചീറിപ്പാച്ചിലുണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്കുമുള്ള
അതിവേഗപ്രയാണമാണ്
നഗരവത്കരണം.

(2)
വിലക്കപ്പെടാവുന്നത്ര നിയന്ത്രണരേഖകളുള്ള
നഗരത്തിന്റെ
മുപ്പതാം കവാടത്തിൽ
മൂന്നാമതായാണയാൾ നിൽക്കുന്നത്.
തികച്ചും ശാന്തൻ.
വരിയിൽ രണ്ടാമനാകുമ്പോൾ
മേലാകെയുള്ള കറുത്ത വസ്ത്രം ആവാഹിയ്ക്കുന്ന
ഭീകരതയെ കുടഞ്ഞെറിയാൻ
തല
ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിയ്ക്കുന്നു.
വരിയിലയാളിപ്പോൾ ഒന്നാമനും
കൈകൾ രണ്ടും വിടർത്തിപ്പിടിച്ച്
വാതിലുകളേക്കാൾ വലിയവനാണു ഞാൻ എന്ന്
സ്ഥാപിയ്ക്കുന്നവനു-
മാകുന്നു.

കാവൽക്കാരെ,
ഇരു ദിശകളിലേയ്ക്കും ചവിട്ടിത്തെറിപ്പിച്ച്,
വാതിലിനു കുറുകെ-
യയാൾ നിൽക്കുന്നു.
രണ്ട് കൈകളും, രണ്ടുകാലുകളും
വാതിലിന്റെ മൂലകളിലേയ്ക്ക് ചേർത്ത്പിടിച്ച്
തല ഉയർത്തിപ്പിടിച്ച്.
അയാളിൽ നിന്നും
പ്രകാശരേണുക്കൾ പരക്കാൻ തുടങ്ങുകയും
അയാളൊരു
നക്ഷത്രമാവുകയും ചെയ്യുന്നു.

ഒന്ന്, രണ്ട്, മൂന്ന് എന്ന്
നഗരത്തിന്റെ
മുപ്പത്തിമുക്കോടി കവാടങ്ങളിലും
ഓരോ മനുഷ്യനക്ഷത്രങ്ങളുണ്ടാകുന്നു.
മതിലുകൾ ആകാശത്തോളമുള്ളതിനാൽ,
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും
തിരിച്ചുമുള്ള
ഒഴുക്കുകൾ പരസ്പരം മരണപ്പെടുന്നുണ്ട്.

ഓരോ കവാടങ്ങളിൽ നിന്നും നക്ഷത്രവാലുകൾ
മതിലരികത്തുകൂടി,
വളർന്നു നീളം വയ്ക്കുന്നു.
പരസ്പരം കൈകോർക്കുന്നു.
നഗരസീമ വെളിച്ചപ്പെടുകയാണ്.

നക്ഷത്രങ്ങൾ നഗരകേന്ദ്രത്തിലേയ്ക്ക്
യാത്ര തുടങ്ങിയിരിയ്ക്കുന്നു.
നഗരവാസികൾ വീർപ്പുമുട്ടി
പുക ഛർദ്ദിയ്ക്കുന്നു.
നക്ഷത്രച്ചൂടുകൊണ്ട് ശുദ്ധീകരിയ്കപ്പെട്ടവ
സ്വർഗ്ഗാരോഹണം നടത്തുകയോ,
ഒന്നാം ദിനം തന്നെ ഉയിർത്തെഴുന്നേൽക്കുകയോ ചെയ്യുന്നു.
നഗരം
അനുനിമിഷം
ചുരുങ്ങുകയും
ഏകബിന്ദുവായിത്തീരുകയും
ചെയ്യുന്നു.

ഇപ്പോൾ,
ഗ്രാമങ്ങൾ മാത്രമാണുള്ളത്.
എല്ലാ ഇരുളിടങ്ങളും
നക്ഷത്രവേഴ്ചകളിൽ
ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.
 

Comments

  1. ഇപ്പോൾ,
    ഗ്രാമങ്ങൾ മാത്രമാണുള്ളത്.
    എല്ലാ ഇരുളിടങ്ങളും
    നക്ഷത്രവേഴ്ചകളിൽ
    ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. എന്നാല്‍ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....