Skip to main content

ഒരു നിസ്വന്റെ കാശുരാഷ്ട്രീയം

വയറിനകത്ത് ഉച്ചനേരത്തെ കാളൽ.
രണ്ട് ദിവസമായി
വിജനമായൊരന്നനാളം.
കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്....

രണ്ട് തലപ്പും കീറി
മുഷിഞ്ഞ് നാറിയ
ഒരു കടലാസു കഷണം.

എന്താണെന്നറിയില്ല,

കൊടുത്തവരെല്ലാമത് തിരിച്ച് തന്നു.

ഞാൻ കള്ളനല്ല,
ഉള്ളതൊട്ട് കള്ളനോട്ടുമല്ല.

സംരക്ഷകനൂലില്ലാത്ത

ദശലക്ഷം നോട്ടുകൾ
വാങ്ങാനും കൊടുക്കാനും
കോട്ടിട്ട മാന്യർക്ക് പറ്റും.

ഇവിടെ,
 
കണ്ടവന്റെ പറമ്പ് തെണ്ടി,
മുതിരയ്ക്കൽ മേനോന്റെ ആട്ടും കേട്ട്,
പെറുക്കിവിറ്റ കുപ്പിയുടെ കാശ്.
 

ഇതെടുക്കാത്ത നോട്ടത്രേ...

“നോട്ടെന്താ എടുക്കാത്തെ?”


സ്വീകാര്യതയുടെയും
തിരസ്കാരത്തിന്റെയും
പുതിയ മാനം
നിന്റെ സൃഷ്ടിയല്ലേ?

നോട്ടിനു കീറലുണ്ടത്രേ...


ഓട്ടയിട്ട കാലണക്കെന്റപ്പൻ

പണ്ടെന്തെല്ലാം വാങ്ങിത്തന്നിരിക്കുന്നു.

നോട്ടിനു കീറലുണ്ടത്രേ...


മനുഷ്യാ...

നിന്റെ കണ്മുൻപിലെ
ആ മാറാലയിനിയും
തൂത്ത് കളയാറായില്ലേ?
കാഴ്ചയും കാഴ്ച്ചപ്പാടും വികലം.

അതിലെല്ലാം,

പരിഷ്കാരത്തിന്റെ നിഴൽ ഇരുട്ട് വിതക്കുന്നു.
 

ഇനിയെങ്കിലും,
വിള പറിക്കാതെ കള പറിക്കൂ...

Comments

  1. :) നന്നായി. സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ തുനിയുന്ന സമൂഹം.

    ReplyDelete
  2. നന്നായിട്ടുണ്ട്..വളരെ വളരെ ഇഷ്ടായി..പതിവില്‍ നിന്നും വിപരീതമായി ഭാഷ ലളിത സുന്ദരം ..

    ReplyDelete
  3. മഹാനായ വായനക്കാരനല്ല
    എങ്കിലും അഭിപ്രായം പറയാതെ പോവാന് പറ്റുന്നില്ല.. അടുത്തിടെ വായിച്ചതില് വെച്ച് ഏറ്റവും ലളിതമായ ഒരു കവിത.. നന്നായിട്ടുണ്ട്

    ReplyDelete
  4. ഓലപ്പടാക്കം,കാവ്യേച്ചീ,കുഞ്ഞൂട്ടാ...
    അഭിപ്രായങ്ങൾക്ക് നന്ദി... :)

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വ...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...