Skip to main content

നിറഞ്ഞാടുന്ന പൊയ്മുഖങ്ങള്‍


ഞാനീ ഭൂമിയിലേക്ക്‌ പിറവിയെടുത്തത് തന്നെ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ അമ്മയുടെ ഉദരത്തില്‍ നിന്നെ പഠിച്ചു കൊണ്ടായിരുന്നു.വൈദ്യശാസ്ത്രം തെളിയിച്ച അഭിമന്യു ഇഫക്റ്റ് കൊണ്ടാകണം.നില നില്‍പ്പിനു വേണ്ടി അമ്മ ഈ നാട്യ ഗൃഹത്തില്‍ തകര്താടുന്നത് ഞാനും അറിഞ്ഞിരുന്നു.അഭിനയം കൊണ്ടെത്തിക്കുന്ന ഉത്തുംഗ ജീവിത രസികത്വങ്ങളാകണം,എന്നെയും ഉത്തമനായൊരു അഭിനേതാവാക്കി മാറ്റി.നാടകത്തിലും സിനിമയിലുമല്ല,മറിച്ചു അനന്തമെന്നു കൊതിക്കാന്‍ മനസ്സ് വെമ്പുന്ന ,സ്ഥൂലമെന്നു അഹംകരിക്കുന്ന ഈ സൂക്ഷ്മ ജീവിതത്തില്‍...

ഭൂമിയില്‍ പിറന്നുവീണ നിമിഷം ഞാന്‍ കരഞ്ഞത്,രംഗബോധം നിശ്ശേഷമില്ലാത്ത ഒരുവന്റെ അഭിനയം മാത്രമായിരുന്നുവോ?അന്ന് മരണ ഗൃഹത്തില്‍ കൈകാലിട്ടടിച്ചു പൊട്ടിച്ചിരിച്ചതും അവനായിരിക്കണം.നിഷ്കളങ്കത്വതിലുപരി സന്തോഷത്തിലും സന്താപത്തിലും പല്ലിളിച്ചു ചിരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ,നിസ്സഹായതയുടെ കോമാളിത്തരങ്ങള്‍ മാത്രം കൈമുതലായുള്ള,എന്നിലെ ആ അസ്സല്‍ കോമാളി.ഒന്നാം ക്ലാസിന്റെ മതില്കെട്ടിനകത്തു പുത്തന്‍ ലോകത്തിന്റെ അനുഭൂതികളില്‍ ആർത്തുല്ലസിക്കാനായി തുള്ളിതുളുംബുന്ന മനസിനെയും പേറി ,ഇളകുന്ന മരബെഞ്ചിലിരുന്നു ചുറ്റും നോക്കി, സമപ്രായക്കാരന്റെ കണ്ണീരു കണ്ടു വാവിട്ടു കരഞ്ഞതും എന്റെ അഭിനയമായിരുന്നില്ലേ? പാദവാർഷിക പരീക്ഷയില്‍ 25 ഇല്‍ 25 ഉം കിട്ടിയപ്പോള്‍,അക്ഷരമറിയാത്ത സഹപാഠിയെ ആശ്വസിപ്പിച്ചപ്പോള്‍ ,അകത്തൊളിപ്പിച്ച വിജയശ്രീലളിതന്റെ ആശ്വാസവും അഹങ്കാരവും പരിഹാസവും സന്തോഷവും പുറത്തു വരാതിരുന്നത് ആ അഭിനയത്തിന്റെ മികവു കൊണ്ട് തന്നെ ആകണം...
താല്പര്യമില്ലാതിരുന്നിട്ടും സക്കീര്‍ മാഷിന്റെ സാമൂഹ്യശാസ്ത്രം ക്ലാസില്‍,ഉറക്കം വന്ന കണ്ണിനെയും,തളര്‍ന്നു തൂങ്ങിയ കഴുത്തിനെയും അപാരമായ ശ്രദ്ധയോടെ ഉയര്‍ത്തി നിര്‍ത്തിയത്,മാഷിനെ കയ്യിലെടുക്കാനുള്ള ഗൂഡ തന്ത്രത്തിന്റെ പ്രകടമായ അവതരണമായിരുന്നു എന്നും ഉറപ്പ്‌.ഇതെല്ലാം ഇന്നലെയുടെ ഏടുകളാണ് .യുഗാന്തരങ്ങളായി പാലിച്ചു പോന്ന അഭിനയങ്ങളെല്ലാം തന്നെ ഈ ഇന്നലെകളില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സത്തയുടെ പ്രകടനങ്ങളായിരുന്നു .

ജീവിതം അഭിനയമാക്കി അഭിമാനത്തെയും ആവരനങ്ങളെയും അതിലെ അങ്കങ്ങളാക്കിയപ്പോള്‍ നീ മാന്യനായി,പക്ഷെ ആ അഭിനയത്തെ ജീവിതമാക്കി ,അനാവൃതത്വതെ ജീവിത ചര്യയാക്കിയപ്പോള്‍,അരവയരിനു വിശപ്പടക്കാന്‍ അധ്വാനിച്ചവല്‍ വേശ്യയായി.അരിയുടെ വേവ് നോക്കാന്‍ പോലും ശക്തിയില്ലാത്ത,നാഗരികത കാണാം വെയ്പ്പിച്ച ജിഹ്വയുമായി,പാശ്ചാത്യ സംസ്കൃതി നമ്മുടെ അഭിനയചാതുരിക്ക് മാറ്റ് കൂട്ടുകയായിരുന്നു.പഠിപ്പിക്കാന്‍ ചെന്ന ഗുരുനാഥന്‍ 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പിടഞ്ഞു തീര്‍ന്നപ്പോഴും,ഒരു അധ്യാപകന്‍റെ മഹത് ഹസ്തങ്ങള്‍ ഈ വര്‍ഷം അരിഞ്ഞ് വീണപ്പോഴും ചില തല്പര കക്ഷികളുടെ രംഗ കേളികളായിരുന്നു അരങ്ങു വാണത്.ജയകൃഷ്ണനായാലും ജോസഫായാലും ഇവിടെ അരിഞ്ഞ് വീഴ്തപ്പെട്ടത്‌ പരിഷ്കൃത നാട്യങ്ങള്‍ക്ക് മുന്‍പില്‍ ഇവര്‍ മുഖം തിരിച്ചത് കൊണ്ടല്ലേ? പച്ചയായി ദൈവങ്ങളുടെ നഗ്നത വിളിച്ചു പറഞ്ഞ എം എഫ് ഹുസൈന്‍ നാട് കടത്തപ്പെട്ടതും ഇത് കൊണ്ടൊക്കെതന്നെയാകണം...ഇവിടെയെല്ലാം അഭിനയത്തിന്റെ ജഡ്ജ്മെൻറ് നടത്തിയത് രാഷ്ട്രീയവും മതവുമാണ്.കവി പറഞ്ഞത് പോലെ,അവരുടെ കണ്ണുകളില്‍ ഇവരെല്ലാം തികച്ചും മോശക്കാര്‍ തന്നെ...
"നീ എത്ര മാത്രം നന്നായി നടനം നടത്തുന്നുവോ,ഈ സാമൂഹികക്രമത്തിന്റെ മഹനീയത കൊണ്ട് നീ അത്ര മാത്രം വിജയിയാകും അല്ലെങ്കില്‍ മരണാശ്ലേഷിതനും "
എങ്കിലും ഓര്‍ക്കുക,നീയെന്ന സത്തയെ പണയം വെച്ച് കൊണ്ട് വരേണ്യതയെ വാരി പുല്കിയാല്‍,ഇല്ലാതാകുന്നത് നീ തന്നെയാകും....അഭിനയമില്ലാതെ ജീവിച്ചു,ജൂലിയസ് സീസര്‍ പറഞ്ഞത് പോലെ,ധീരനായി,ഒരിക്കല്‍ മാത്രം മരിക്കുക....

Comments

  1. വര്‍ണനാസാഹിത്യത്തിന്റെ അതിപ്രസരമുണ്ട് എന്ന അഭിപ്രായമുണ്ടെങ്കിലും രചന ഇഷ്ടപ്പെട്ടു. പറഞ്ഞതെല്ലാം സത്യം തന്നെ.ഒരു ചെറിയ കാര്യത്തില്‍ വിയോജിക്കുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയത് അദ്ധേഹം പരിഷ്കൃതനാട്യങ്ങള്‍ക്കെതിരെ മുഖം തിരിച്ചത് കൊണ്ടല്ല.

    ReplyDelete
  2. ഓലപ്പടക്കമേ ...തീര്‍ച്ചയായും അംഗീകരിക്കുന്നു അഭിപ്രായത്തെ...ഒരു പക്ഷെ പരിഷ്കൃത നാട്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചത് കൊണ്ട് തന്നെ അല്ലെ അദ്ദേഹത്തിന്റെ കൈ വെട്ടാന്‍ അവര്‍ തുനിഞ്ഞിറങ്ങിയത്‌...,ഒട്ടും മറയില്ലാതെ ഒരു ചോദ്യം ചോദിച്ചതല്ലേ ഇതിനെല്ലാം നിദാനം...ഇതാണ് കേട്ടോ ഞാന്‍ ഉദ്ദേശിച്ചത്.....

    ReplyDelete
  3. അങ്ങനെയാണൊ.,?

    ReplyDelete
  4. അങ്ങനെയാണൊ.,?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....