Skip to main content

അമാൻഡാ ജോസിയുടെയും ജാരൻ

പുകമഞ്ഞിന്റെ പാളി,
ജനൽച്ചില്ലിൽ തീർത്ത മങ്ങൽ,
ഒരു കണ്ണായി വളരുന്നത് കണ്ടത്
അമാൻഡാ ജോസിയാണ്.

അന്നേരം,
ഓർമ്മയില്ലാത്തൊരു ലോകത്ത്
ആത്മസമർപ്പണം ചെയ്ത് കിടക്കയായിരുന്നു ഞാൻ.
ഉറക്കം വിൽക്കാറുള്ള
പുസ്തകശാലക്ക് പുറത്ത്
ഇടുങ്ങിയ മുറിയ്ക്കുള്ളിൽ,
നെരിപ്പോടിന്റെ വെളിച്ചത്തിന്
ഇരുട്ടിനെ തളയ്ക്കാനാകാത്ത
നട്ടപ്പാതിരായ്ക്ക്.

ആ കണ്ണ്,
പന്നിപ്പടക്കത്തിന്റെ വെളിച്ചത്തോടെയും ഒച്ചയോടെയും
പൊട്ടുന്നതു കണ്ടതും
എന്റെ അമാൻഡാ ജോസി തന്നെ.

ആ സ്ഫോടനങ്ങളിൽ നിന്നും തീ തിന്ന്,
ഒന്നിനു പുറകെ ഒന്നായി തെളിയുന്ന
വഴിവിളക്കുകൾ.
പന്തല്ലൂക്കാരൻ ജോണിയുടെ വീടിനു മുന്നിലെ
ഇടവഴിയിലൂടെ വലത്തോട്ടു തിരിയുന്ന വെളിച്ചം,
കനോലി കനാലെത്തുന്നതോടെ
കുറേ മിന്നാമിനുങ്ങുകളും
മിനുങ്ങും മീനുകളുമായി മാറുന്നു.

കനാൽക്കരയിലെ,
ജോസിയേട്ടന്റെ
(അതായത് അമാൻഡയുടെ കെട്ട്യോന്റെ) വീട്
ഒരു കനലായി
പൊള്ളി വേവുന്നു.
രണ്ട് പെൺകുഞ്ഞുങ്ങളുടെ നാഭിയിൽ
ചുവന്ന തെരുവിന്റെ കണ്ണാടിമുഖം.
ചുമലിൽ രതിനുകം.

എന്റെ മേനിച്ചൂടിൽ നിന്നും
അവൾ,
അമാൻഡാ ജോസി,
ഉരുകിയൊഴുകി മണ്ണോടു ചേർന്നു.
വിയർപ്പു പോലെ.

സായ്വ് കൊക്കയിലെ ആത്മഹത്യകൾക്കും,
പശ്ചാത്താപങ്ങൾക്കും,
എന്റെ ചുവന്ന രാത്രികൾക്കും
അന്ത്യമില്ലാത്ത തുടർച്ചകൾ.
 

Comments

  1. മഹാനല്ലാത്തതുകൊണ്ടെനിക്ക് മറുചിന്തയില്ല!!

    ReplyDelete
  2. അമന്‍ഡാ ജോസി എരിയുന്ന കനലാണ്..
    ജാരനോ?

    ReplyDelete
  3. കവിത വരയ്ക്കുന്ന കഥാപാത്രങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....