Skip to main content

അമാൻഡാ ജോസിയുടെയും ജാരൻ

പുകമഞ്ഞിന്റെ പാളി,
ജനൽച്ചില്ലിൽ തീർത്ത മങ്ങൽ,
ഒരു കണ്ണായി വളരുന്നത് കണ്ടത്
അമാൻഡാ ജോസിയാണ്.

അന്നേരം,
ഓർമ്മയില്ലാത്തൊരു ലോകത്ത്
ആത്മസമർപ്പണം ചെയ്ത് കിടക്കയായിരുന്നു ഞാൻ.
ഉറക്കം വിൽക്കാറുള്ള
പുസ്തകശാലക്ക് പുറത്ത്
ഇടുങ്ങിയ മുറിയ്ക്കുള്ളിൽ,
നെരിപ്പോടിന്റെ വെളിച്ചത്തിന്
ഇരുട്ടിനെ തളയ്ക്കാനാകാത്ത
നട്ടപ്പാതിരായ്ക്ക്.

ആ കണ്ണ്,
പന്നിപ്പടക്കത്തിന്റെ വെളിച്ചത്തോടെയും ഒച്ചയോടെയും
പൊട്ടുന്നതു കണ്ടതും
എന്റെ അമാൻഡാ ജോസി തന്നെ.

ആ സ്ഫോടനങ്ങളിൽ നിന്നും തീ തിന്ന്,
ഒന്നിനു പുറകെ ഒന്നായി തെളിയുന്ന
വഴിവിളക്കുകൾ.
പന്തല്ലൂക്കാരൻ ജോണിയുടെ വീടിനു മുന്നിലെ
ഇടവഴിയിലൂടെ വലത്തോട്ടു തിരിയുന്ന വെളിച്ചം,
കനോലി കനാലെത്തുന്നതോടെ
കുറേ മിന്നാമിനുങ്ങുകളും
മിനുങ്ങും മീനുകളുമായി മാറുന്നു.

കനാൽക്കരയിലെ,
ജോസിയേട്ടന്റെ
(അതായത് അമാൻഡയുടെ കെട്ട്യോന്റെ) വീട്
ഒരു കനലായി
പൊള്ളി വേവുന്നു.
രണ്ട് പെൺകുഞ്ഞുങ്ങളുടെ നാഭിയിൽ
ചുവന്ന തെരുവിന്റെ കണ്ണാടിമുഖം.
ചുമലിൽ രതിനുകം.

എന്റെ മേനിച്ചൂടിൽ നിന്നും
അവൾ,
അമാൻഡാ ജോസി,
ഉരുകിയൊഴുകി മണ്ണോടു ചേർന്നു.
വിയർപ്പു പോലെ.

സായ്വ് കൊക്കയിലെ ആത്മഹത്യകൾക്കും,
പശ്ചാത്താപങ്ങൾക്കും,
എന്റെ ചുവന്ന രാത്രികൾക്കും
അന്ത്യമില്ലാത്ത തുടർച്ചകൾ.
 

Comments

  1. മഹാനല്ലാത്തതുകൊണ്ടെനിക്ക് മറുചിന്തയില്ല!!

    ReplyDelete
  2. അമന്‍ഡാ ജോസി എരിയുന്ന കനലാണ്..
    ജാരനോ?

    ReplyDelete
  3. കവിത വരയ്ക്കുന്ന കഥാപാത്രങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....