Skip to main content

പെങ്ങൾചേർച്ച



വഴിയരികത്തെ
നരച്ച ചോക്കുചിത്രങ്ങളെന്നും,
ഇന്ദ്രപ്രസ്ഥത്തിന്റെ
നട്ടുച്ചവൈകൃതങ്ങളുടെ
പരിഛേദമായിരുന്നു.

പൊടിയിൽ മങ്ങിയടർന്ന
ചന്തം കെട്ട ചന്തകൾ.
പുരുഷന്റെ ഉള്ളുചീച്ചിലിൽ
പെണ്ണ്
ഉപകരണമാകന്ന തെരുവുകൾ.

മുന്നിടങ്ങളിലെ
കാഴ്ചയേറ്റങ്ങളിൽ,
നാട്യ-വെണ്മ നേട്ടങ്ങളിൽ,
പിൻപുറങ്ങളിൽ
ഇരവ് പൊന്തുകയായിരുന്നു.

കാട്ടുപന്നികൾ
മുള്ളു തൂത്ത കാട്ടിടവഴികളിൽ
തേറ്റ മൂർച്ചയാൽ
ചേർച്ചകൾ മുറിയ്ക്കുകയായിരുന്നു.
പെണ്ണെന്ന പെങ്ങൾ ചേർച്ചയെ.
സമത്വമണയാത്ത പെങ്ങൾ ചേർച്ചയെ.
പ്രതിജ്ഞ പറയുന്ന പെങ്ങൾ ചേർച്ചയെ.

ഞങ്ങൾ,
പെണ്ണും ആണുമല്ല,
കഠിനതാഡനങ്ങളിലും
ഉറയാതകന്ന് മാറുന്ന
ആണിയിട്ട
കൃത്രിമചേർച്ചകളല്ല.
പെങ്ങളാങ്ങള ചേർച്ചകൾ.
പച്ചമാനുഷച്ചേർച്ചകൾ.
തെരുവുതോറുമലയും,
തെരുവുകീറിയലറും,
മാനക്കോമരങ്ങളായുറയും,
ഞങ്ങൾ
പെങ്ങളാങ്ങളച്ചേർച്ചകൾ.
പച്ചമാനുഷച്ചേർച്ചകൾ.

മഴയിൽ ഈറച്ച വഴികൾ,
പഥികപാദങ്ങളിൽ
മൺചിത്രം ചമയ്ക്കുന്നൂ.

കാലിന്റെ
വ്രണിത നഗ്നതയിൽ
വേദനപ്പാച്ചിൽ.
ഉള്ളുനീറ്റുമൊരു
പെങ്ങൾ നഷ്ടം.

Comments

  1. പൊടിയിൽ മങ്ങിയടർന്നചന്തം കെട്ട ചന്തകൾ.പുരുഷന്റെ ഉള്ളുചീച്ചിലിൽപെണ്ണ്ഉപകരണമാകന്ന തെരുവുകൾ.

    കവിത നന്നായി

    ശുഭാശംസകൾ....

    ReplyDelete
  2. മഴപോലെ സുഖമുള്ള വരികള്‍.

    ReplyDelete
  3. ഉണ്ട്, ഉള്ളുനീറ്റി ഒരുപാട് പെങ്ങള്‌ നഷ്ടങ്ങള്‌.
    ഒപ്പമുണ്ട് നീറുന്ന രോക്ഷവും. വെറുക്കപ്പെട്ടവരുടെ,ഈ വെറിയന്മാരുടെ സൃഷ്ടികര്‍മ്മങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്ന് കൈ കഴുകുന്ന, വരിയുടച്ച് ശിക്ഷിക്കണമെന്ന് കല്ലെറിയുന്ന സമൂഹ ധര്‍മ്മത്തിന്റെ കപട്യത്തത്തില്‍.
    ഇത്രയായിട്ടും പുരുഷവര്‍ഗ്ഗത്തിലെ പകര്‌ച്ച വ്യാധി എന്നതിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകാത്തതില്‍.

    കൊടിയ ശിക്ഷകളില്‍ നീതിപുലരട്ടെ.സമൂഹനന്മ പുഷ്പ്പിക്കട്ടെ ..


    രഞ്ജിത്ത്, കവിത കൊണ്ട മനസിനും കവിതക്കും സലാം.മോഹിപ്പിക്കുന്ന പറച്ചിലാണ് കവിതയുടെതെന്നുകൂടി ചേര്‍ക്കട്ടെ.

    ReplyDelete
  4. പച്ചമാനുഷച്ചേര്‍ച്ചകള്‍

    ReplyDelete
  5. ഉള്ളുനീറ്റും വരികള്‍
    ആശംസകള്‍

    ReplyDelete
  6. വെറും കാട്ടു പന്നികളുടെ വിളയാട്ടം.......

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....