Skip to main content

കാലം കറുപ്പിച്ച സ്മൃതിപഥത്തിലൂടെ

ചരിത്രം ചിതലെടുത്ത പാതകളിലേക്ക്
ഊളയിട്ടപ്പോള്‍
ചിരിയും ചുവപ്പും ഉപ്പും തേച്ച
കുറച്ചു കടലാസ് കഷണങ്ങള്‍

ഓര്‍മ്മയുടെ ചെമ്പുതാളുകള്‍
രാകിരാകി ഊതിപ്പടര്‍ത്തിയ ,
ചീര്‍ത്ത പുകമണ്ഢലങ്ങളില്‍ പാര്‍ക്കുന്ന
സൌരഭ്യം തൂകുന്ന
സ്മൃതിസഞ്ചയം

............................................
ഒടുങ്ങാത്ത ആര്‍ത്തിയില്‍ ,
ഇരുതലയെത്താത്ത  ചേലയില്‍,
തീക്കനല്‍ ചാരം പുതഞ്ഞൊരടുക്കളയില്‍,
ചാണകം മണക്കുന്ന
നെടുന്തൂണ് പാകിയ
 ചെറ്റയില്‍  തീര്‍ത്ത
സന്തോഷ ധാരകള്‍.

ചീകി വെടിപ്പാര്‍ന്നു
വരഞ്ഞിട്ട മുറ്റത്തിന്‍
കോണില്‍,കൂനി ചിരി തൂകുന്ന  മുത്തശ്ശി...
അതിന്‍ മധ്യത്തില്‍ വിളങ്ങിടും
സമത്വതിന്‍ പൂക്കളം.

നാട്ടുമാവിന്‍ ദളം തീര്‍ത്ത
 ചിത്രങ്ങള്‍
മായ്ച്ചു പാഞ്ഞിടും
കാറ്റിന്‍ കലമ്പല്‍...

മരണം മണക്കും തെക്കിനിത്തിണ്ണയില്‍
മൃദുഹാസം തൂകുന്ന മുക്കുറ്റി,
അന്ചിത ശ്വേതഞ്ചാല തുമ്പ
(തത്വത്തില്‍ പ്രകൃതിയുടെ
"വൈരുദ്ധ്യാത്മക ഭൌതികത "?)
വര്‍ഷം കടാക്ഷിച്ചു
മുള പൊട്ടി
കണ്‍പാര്‍ത്തു
കാതോര്‍ത്തു
നാളെയിലേക്കുയരും തുടിപ്പുകള്‍

അര്‍ക്കദീപ്തിയില്‍
കുചേലവൃന്ദത്തിന്റെ
കലര്‍പ്പേതുമില്ലാത്ത
ആര്‍പ്പും തിമിര്‍പ്പും
"ആര്‍പ്പോയ്....ഇര്‍റോ.....ഇര്‍റോ...."
........................................................................
ആധുനികതയുടെ പുക പറ്റി,
ഇരുളിച്ച ചിന്തകളില്‍
മറ പറ്റി മങ്ങാതെ നില്‍ക്കുന്ന സ്മരണകള്‍...

നീരും നിലാവും,
നിളതന്‍ രവങ്ങളും,
നിറമാര്‍ന്ന പ്രകൃതിയും

രുധിരം കുടിക്കുവാന്‍
വെമ്പുന്ന എന്റെയും
അത് കണ്ടു
കയ്യടിച്ചീടുന്ന നിന്റെയും,
കാഴ്ച തന്‍ കോണില്‍
നീര്‍വറ്റി
എല്ലുന്തി
മണലിന്‍ കരിമ്പടം
വാരിപ്പുതച്ചിടും
"നിള"

അത് തീര്‍ത്ത സങ്കട പര്‍വ്വമൊതുക്കി ഞാന്‍,
ആളിപ്പടരുന്ന
നഷ്ടമാതൃത്വത്തിന്റെ ,
സന്തപ്ത പിതൃത്വത്തിന്റെ,
സത്തയില്ലാതായ മനുഷ്യത്വത്തിന്റെ,
അഗ്നിയില്‍
പരിഭവമേതുമില്ലാതെ
എരിഞ്ഞൊടുങ്ങീടട്ടെ

പശ്ചാത്തലത്തില്‍
ഉയര്‍ന്നു കേള്‍ക്കുന്നിതാ....
യുവ കോമാളി കൂക്കലുകള്‍.....
"ഓ യേബഡ്ഡീ....
കമോണ്‍...ലൗഡ് ലി......
ആഴ്പ്പോയ്....യിഴ്ഴോ...യിഴ്ഴോ...."

(അനുബന്ധം:
"കണ്ണടയില്‍ കവി കണ്ടത് ,
മാവില്‍ കെട്ടിയ കയറിന്‍ തുമ്പില്‍
കഴുതുടക്കി ഊയലാടുന്ന
സംസ്കൃത സമൂഹമാകണം...")

Comments

  1. കൊള്ളാം... പക്ഷേ, രുധിരം കുടിക്കുവാന്‍ എന്ന പ്രയോഗം ഒരു കല്ലുകടിപോലെ... അസ്ത്രപ്രജ്ഞനായും പ്രാജ്ഞമ്മന്ന്യനായും പരിലസിക്കുന്ന കൂതറ എന്നൊക്കെ പറയുന്നതു പോലെ ഒരു ഇത്... കുടിക്കുന്നു എന്ന വാക്കും ചോര എന്ന വാക്കും അല്ലേ കൂടുതല് ചേര്‍ച്ച? കവിയുടെ പ്രിവിലേജില്` കൈ കടത്തിയതല്ല, ചോദിച്ചു എന്നു മാത്രം... അദര്‍വൈസ്, ഓ.കെ.

    ReplyDelete
  2. മഹാനായ വായനക്കാരന്‍ അല്ല എന്ന ഒരു കുറിപ്പോടെ തന്നെ പറയട്ടെ.. കഴിവുണ്ട് എന്ന് തെളിയിക്കുന്ന രചന.. കാക്കക്കൂട്ടം വഴി ഇവിടെ എത്തി. തുടരുക

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....