Skip to main content

കാലം കറുപ്പിച്ച സ്മൃതിപഥത്തിലൂടെ

ചരിത്രം ചിതലെടുത്ത പാതകളിലേക്ക്
ഊളയിട്ടപ്പോള്‍
ചിരിയും ചുവപ്പും ഉപ്പും തേച്ച
കുറച്ചു കടലാസ് കഷണങ്ങള്‍

ഓര്‍മ്മയുടെ ചെമ്പുതാളുകള്‍
രാകിരാകി ഊതിപ്പടര്‍ത്തിയ ,
ചീര്‍ത്ത പുകമണ്ഢലങ്ങളില്‍ പാര്‍ക്കുന്ന
സൌരഭ്യം തൂകുന്ന
സ്മൃതിസഞ്ചയം

............................................
ഒടുങ്ങാത്ത ആര്‍ത്തിയില്‍ ,
ഇരുതലയെത്താത്ത  ചേലയില്‍,
തീക്കനല്‍ ചാരം പുതഞ്ഞൊരടുക്കളയില്‍,
ചാണകം മണക്കുന്ന
നെടുന്തൂണ് പാകിയ
 ചെറ്റയില്‍  തീര്‍ത്ത
സന്തോഷ ധാരകള്‍.

ചീകി വെടിപ്പാര്‍ന്നു
വരഞ്ഞിട്ട മുറ്റത്തിന്‍
കോണില്‍,കൂനി ചിരി തൂകുന്ന  മുത്തശ്ശി...
അതിന്‍ മധ്യത്തില്‍ വിളങ്ങിടും
സമത്വതിന്‍ പൂക്കളം.

നാട്ടുമാവിന്‍ ദളം തീര്‍ത്ത
 ചിത്രങ്ങള്‍
മായ്ച്ചു പാഞ്ഞിടും
കാറ്റിന്‍ കലമ്പല്‍...

മരണം മണക്കും തെക്കിനിത്തിണ്ണയില്‍
മൃദുഹാസം തൂകുന്ന മുക്കുറ്റി,
അന്ചിത ശ്വേതഞ്ചാല തുമ്പ
(തത്വത്തില്‍ പ്രകൃതിയുടെ
"വൈരുദ്ധ്യാത്മക ഭൌതികത "?)
വര്‍ഷം കടാക്ഷിച്ചു
മുള പൊട്ടി
കണ്‍പാര്‍ത്തു
കാതോര്‍ത്തു
നാളെയിലേക്കുയരും തുടിപ്പുകള്‍

അര്‍ക്കദീപ്തിയില്‍
കുചേലവൃന്ദത്തിന്റെ
കലര്‍പ്പേതുമില്ലാത്ത
ആര്‍പ്പും തിമിര്‍പ്പും
"ആര്‍പ്പോയ്....ഇര്‍റോ.....ഇര്‍റോ...."
........................................................................
ആധുനികതയുടെ പുക പറ്റി,
ഇരുളിച്ച ചിന്തകളില്‍
മറ പറ്റി മങ്ങാതെ നില്‍ക്കുന്ന സ്മരണകള്‍...

നീരും നിലാവും,
നിളതന്‍ രവങ്ങളും,
നിറമാര്‍ന്ന പ്രകൃതിയും

രുധിരം കുടിക്കുവാന്‍
വെമ്പുന്ന എന്റെയും
അത് കണ്ടു
കയ്യടിച്ചീടുന്ന നിന്റെയും,
കാഴ്ച തന്‍ കോണില്‍
നീര്‍വറ്റി
എല്ലുന്തി
മണലിന്‍ കരിമ്പടം
വാരിപ്പുതച്ചിടും
"നിള"

അത് തീര്‍ത്ത സങ്കട പര്‍വ്വമൊതുക്കി ഞാന്‍,
ആളിപ്പടരുന്ന
നഷ്ടമാതൃത്വത്തിന്റെ ,
സന്തപ്ത പിതൃത്വത്തിന്റെ,
സത്തയില്ലാതായ മനുഷ്യത്വത്തിന്റെ,
അഗ്നിയില്‍
പരിഭവമേതുമില്ലാതെ
എരിഞ്ഞൊടുങ്ങീടട്ടെ

പശ്ചാത്തലത്തില്‍
ഉയര്‍ന്നു കേള്‍ക്കുന്നിതാ....
യുവ കോമാളി കൂക്കലുകള്‍.....
"ഓ യേബഡ്ഡീ....
കമോണ്‍...ലൗഡ് ലി......
ആഴ്പ്പോയ്....യിഴ്ഴോ...യിഴ്ഴോ...."

(അനുബന്ധം:
"കണ്ണടയില്‍ കവി കണ്ടത് ,
മാവില്‍ കെട്ടിയ കയറിന്‍ തുമ്പില്‍
കഴുതുടക്കി ഊയലാടുന്ന
സംസ്കൃത സമൂഹമാകണം...")

Comments

  1. കൊള്ളാം... പക്ഷേ, രുധിരം കുടിക്കുവാന്‍ എന്ന പ്രയോഗം ഒരു കല്ലുകടിപോലെ... അസ്ത്രപ്രജ്ഞനായും പ്രാജ്ഞമ്മന്ന്യനായും പരിലസിക്കുന്ന കൂതറ എന്നൊക്കെ പറയുന്നതു പോലെ ഒരു ഇത്... കുടിക്കുന്നു എന്ന വാക്കും ചോര എന്ന വാക്കും അല്ലേ കൂടുതല് ചേര്‍ച്ച? കവിയുടെ പ്രിവിലേജില്` കൈ കടത്തിയതല്ല, ചോദിച്ചു എന്നു മാത്രം... അദര്‍വൈസ്, ഓ.കെ.

    ReplyDelete
  2. മഹാനായ വായനക്കാരന്‍ അല്ല എന്ന ഒരു കുറിപ്പോടെ തന്നെ പറയട്ടെ.. കഴിവുണ്ട് എന്ന് തെളിയിക്കുന്ന രചന.. കാക്കക്കൂട്ടം വഴി ഇവിടെ എത്തി. തുടരുക

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ