Skip to main content

ഒരു വിഷു കാഴ്ച(സൃഷ്ടിച്ച മുറി)പ്പാട്


അന്ന്
വിശന്നൊട്ടിയ വയറില്‍
കൈ കൊണ്ടടിച്ചു ഞാന്‍ പാടി
"നീ നിര്‍മ്മിച്ച ആകാശഗോപുരങ്ങള്‍ക്ക് കീഴില്‍
എന്റെ സ്വപ്‌നങ്ങള്‍
ചതഞ്ഞരഞ്ഞു പോയ്‌...
നീ കൊയ്തു മേഞ്ഞൊര
സ്വാതന്ത്ര്യ ഗേഹത്തില്‍
ഞങ്ങളുടെ
വിളഞ്ഞു കായ്ച്ചിരുന്ന
സമൃദ്ധിയും അമര്‍ന്നോടുങ്ങി
മുറ്റത്തെ കണിക്കൊന്നയില്‍
അന്ന് തെളിഞ്ഞു പൂത്തത്,
ഐശ്വര്യത്തിന്റെ
കനകമണികളായിരുന്നില്ല..
നിന്നെ
ഇന്നലെയില്‍ നിന്നും അടര്‍ത്തിയെടുത്
ഇന്നില്‍ രാജാവായി അവരോധിച്ച
പ്രകൃതിയുടെ അമേദ്യം...
നില മറന്നു നാ ചവിട്ടിയ ചുവടുകളില്‍
അവജ്ഞ പൂണ്ടു
പ്രകൃതി നിറം മങ്ങുകയായിരുന്നു.
നീയുരുക്കി പേര്‍ത്തു ബന്ധിച്ചിട്ട
വിപ്ലവ ജിഹ്വകള്‍,
അങ്ങനെ നീ ഊറ്റിയയ പച്ചപ്പ്‌,
നൈര്‍മല്യത്തിന്റെ
പുതുഭാവങ്ങള്‍ തേടുകയായിരുന്നു...
........................................
ഐതിഹ്യങ്ങള്‍ കേവലമൊരു
ഹാരത്തില്‍ ഒതുങ്ങട്ടെ..
ചരിത്രങ്ങള്‍ മാത്രം
നിത്യഹരിതമായ് നില്‍ക്കട്ടെ "
എന്റെയീ
ഉള്ളുതുറന്ന വയര്‍ കൊട്ടിപ്പാട്ടിനും
നിങ്ങള്‍ എസ.എം.എസ അയയ്ക്കാന്‍ മറക്കരുതേ......
ഫോര്‍മാറ്റ്..
നശിച്ചലോകം<സ്പേസ്>പട്ടിണിപ്പാട്ടുകാരന്‍.

*****************************************************
നന്ദി....
എന്നെയും നീ കച്ചവടച്ചരക്കാക്കിയല്ലോ...
ഇനിയെനിക്ക് പുതുപാതകള്‍ തെടെണ്ടല്ലോ...
സ്വീകൃത മഹനീയതകളുടെ
വിഡ്ഢിത്തങ്ങളോട് ഒട്ടിച്ചേര്‍ന്നു
ഞാനും നടുവേ ഓടുന്നു...
വര്‍ണങ്ങള്‍ പലതും പൊട്ടി വിരിയുന്നു,
കത്തി ചാംബലാകുന്നു,
സ്ഫോടനങ്ങള്‍,
തകര്‍ച്ചകള്‍,
'വര്‍ണാഭമായ' രക്ത ചൊരിച്ചിലുകൾ,
'കുളിര്‍മയേകുന്ന' കലാപക്കാഴ്ചകള്‍...
.................................................................
വഴി നീളെ ഞാന്‍ അട്ടഹസിച്ചു
പൊള്ളത്തരങ്ങള്‍ പെയ്തൊഴിയാതെ
കടം വാങ്ങിയ വെട്ടത്തില്‍
ഇളിയ്ക്കുന്ന വിഷുവിനെയോര്‍ത്തു...
പ്രളയങ്ങളിലുംളിലും മുങ്ങാത്ത ദുരിതങ്ങളെയോര്‍ത്ത്....
ഒരു മത്താപ്പ് വീണ്ടും
എരിഞ്ഞടങ്ങിയിരിയ്ക്കുന്നു...
ആരുടെയോ പടക്കമേറില്‍
എന്റെ തലയും...
എന്റെ ചിന്തയും...
പൊട്ടിത്തെറിയ്ക്കുന്നുവോ...?

Comments

  1. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  2. രഞ്ജിത്ത്,യഥാര്‍ത്ഥത്തില്‍ നീയാണ് താരം.
    നല്ല കാഴ്ച്ചപ്പാടുകള്‍

    ReplyDelete
  3. കണ്ണ് അടിച്ചുപോകും സോദരാ.. ആ ബാക്ക്ഗ്രൌണ്ട് ഒന്ന് മാറ്റുമോ?
    എല്ലാ വിധ ആശംസകളും...

    ReplyDelete
  4. " ഐതിഹ്യങ്ങള്‍ കേവലമൊരു
    ഹാരത്തില്‍ ഒതുങ്ങട്ടെ..
    .ചരിത്രങ്ങള്‍ മാത്രം
    നിത്യഹരിതമായ് നില്‍ക്കട്ടെ "
    എന്റെയീ
    ഉള്ളുതുറന്ന വയര്‍ കൊട്ടിപ്പാട്ടിനും
    നിങ്ങള്‍ എസ.എം.എസ അയയ്ക്കാന്‍ മറക്കരുതേ....."
    വരികളില്‍ ഒരു പാട് സത്യങ്ങള്‍ തലപൊക്കി ചിരിച്ചു ഉള്ളിലേക്ക് തന്നെ വലിയുന്നു ...

    ReplyDelete
  5. ഇസ്മയില്‍ ഇക്കാ... കണ്ണ് അടിച്ചു പോകുന്ന ബാക്ക്ഗ്രൌണ്ട് മാറ്റിയിട്ടുണ്ടേ...
    അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി...

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ