Skip to main content

വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു
ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍
നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ
നിന്റെ അഗ്നികുണ്ഡത്തില്‍ വീണു
നിന്റെ ദ്വേഷവും  എന്റെ രോദനവും
അതില്‍ ഹവിസ്സായ് പതിച്ചു.

അവിടെ കരിഞ്ഞുണങ്ങിയത്
കേവലം നിർലോഭ ചിന്തകളല്ല,
ഇന്നിന്റെ വ്യാകരണമാണ് .
വിണ്ണിന് മണ്ണിനു മേല്‍ അധീശത്വമുള്ള
സമൂഹത്തിന്റെ പട്ടടയില്‍ നിന്നും ,
ഉയര്‍ന്നു പൊങ്ങുന്ന ധൂമവലയങ്ങള്‍
അരിഞ്ഞു വീഴ്ത്ത്തുന്നവര്‍,
എന്റെ പിഴുതെടുക്കപ്പെട്ട ജിഹ്വയില്‍
ശബ്ദധാര പൊഴിക്കുന്ന നാള്‍ വരും.
പറക്കുന്ന പരുന്തിന്റെ
ചിറകരിഞ്ഞഞ്ഞ നിന്റെ കൂട്ടാളികള്‍
അഗ്നിയോടമാരുന്ന നാള്‍ വരും
ചകിതചിന്തകള്‍ ചതഞ്ഞു ചാകാത്ത
ചരിത്രഗാഥകള്‍ പിറക്കുന്ന നാള്‍ വരും.
വർത്തമാനത്തിന്നായ്
പുത്തന്‍ വ്യാകരണങ്ങള്‍
ചമക്കപ്പെടുന്ന നാള്‍ വരും.
നീ നീരൂറ്റിയെടുത്ത
എന്റെ നിലങ്ങളില്‍
വിപ്ലവം വിളയുന്ന നാള്‍ വരും.
അരഞ്ഞുതീർന്നഗ്നിയൂതുന്ന യന്ത്രങ്ങള്‍
അഗ്നിയില്‍ നിന്നുമുയിര്‍ക്കുന്ന നാള്‍ വരും.
അന്ന് ഞാന്‍
നിന്റെ സിരകളിലെ രക്തമൂറ്റി
എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
ചുവപ്പ് പൂശും.
ദേഹിയൊഴിഞ്ഞ കാപട്യപര്‍വ്വത്തെ
നശിച്ച പൂര്‍വ്വ ചരിത്രമായ് ഇകഴ്ത്തും.
നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
ഞങ്ങളൊരു 
സമത്വസുന്ദര ഗേഹം പടുക്കും

Comments

  1. നീ നീരൂറ്റിയെടുത്ത
    എന്റെ നിലങ്ങളില്‍
    വിപ്ലവം വിളയുന്ന നാള്‍ വരും.

    ഞാന്‍ കാത്തിരിക്കുന്നു

    ReplyDelete
  2. അന്ന് ഞാന്‍
    നിന്റെ സിരകളിലെ രക്തമൂറ്റി
    എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
    ചുവപ്പ് പൂശും.
    കാല ചക്രം തിരിഞ്ഞു പോരട്ടെ നമുക്ക് ആ അസ്തമയത്തെ എതിരേല്‍ക്കാം .
    ഈ കമാന്ടു മോഡറേഷന്‍ ഒഴിവാക്കു

    ReplyDelete
  3. ഒപ്പം ഞാനുമുണ്ട് സഖാവേ.
    നമ്മുടെ സ്വപ്നവും കൊണ്ട് നീ എഴുതുക.ഈ സ്വപ്നത്തിന് സക്ഷിയാകാന്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം.എങ്കിലും വരും തലമുറകള്‍ക്കായ് നമുക്ക് പോരാടാം.ധൈര്യമായ് മുന്നേറാം.സത്യം നമ്മുടെ പക്ഷത്താണ്.ലാല്‍ സലാം.

    ReplyDelete
  4. @ പാവപ്പെട്ടവന്‍
    കമന്റ്‌ mOderation ഒഴിവാക്കിയിരിക്കുന്നു
    :)
    @ അഭി
    അഭീ തീര്‍ച്ചയായും

    ReplyDelete
  5. തീര്‍ച്ചയായും അങ്ങനെയൊരു നാള്‍ വരും
    ഒരു നിയമമോ നടപടിയോ ഉണ്ടായതിനു ശേഷമാണ് നമുക്ക് അതിനെ നേരിടുവാന്‍ സാധിക്കുന്നത് . അതായത് അവര്‍ ആക്രമിക്കുകയും നാം തടുക്കുകയും ആണ് ഇപ്പോഴും ഈ അവസ്ഥ തിരിച്ചിട്ടെ പറ്റൂ

    കവിത നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  6. ആഞ്ഞു പരിശ്രമിക്കേണ്ടി വരും........
    അല്ലേ ഉമേഷേട്ടാ.......

    ReplyDelete
  7. നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
    നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
    നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
    മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
    ഞങ്ങളൊരു
    സമത്വസുന്ദര ഗേഹം പടുക്കും

    കൊള്ളാം വരികളിലെ സത്യസന്ധത

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ