Skip to main content

വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു
ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍
നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ
നിന്റെ അഗ്നികുണ്ഡത്തില്‍ വീണു
നിന്റെ ദ്വേഷവും  എന്റെ രോദനവും
അതില്‍ ഹവിസ്സായ് പതിച്ചു.

അവിടെ കരിഞ്ഞുണങ്ങിയത്
കേവലം നിർലോഭ ചിന്തകളല്ല,
ഇന്നിന്റെ വ്യാകരണമാണ് .
വിണ്ണിന് മണ്ണിനു മേല്‍ അധീശത്വമുള്ള
സമൂഹത്തിന്റെ പട്ടടയില്‍ നിന്നും ,
ഉയര്‍ന്നു പൊങ്ങുന്ന ധൂമവലയങ്ങള്‍
അരിഞ്ഞു വീഴ്ത്ത്തുന്നവര്‍,
എന്റെ പിഴുതെടുക്കപ്പെട്ട ജിഹ്വയില്‍
ശബ്ദധാര പൊഴിക്കുന്ന നാള്‍ വരും.
പറക്കുന്ന പരുന്തിന്റെ
ചിറകരിഞ്ഞഞ്ഞ നിന്റെ കൂട്ടാളികള്‍
അഗ്നിയോടമാരുന്ന നാള്‍ വരും
ചകിതചിന്തകള്‍ ചതഞ്ഞു ചാകാത്ത
ചരിത്രഗാഥകള്‍ പിറക്കുന്ന നാള്‍ വരും.
വർത്തമാനത്തിന്നായ്
പുത്തന്‍ വ്യാകരണങ്ങള്‍
ചമക്കപ്പെടുന്ന നാള്‍ വരും.
നീ നീരൂറ്റിയെടുത്ത
എന്റെ നിലങ്ങളില്‍
വിപ്ലവം വിളയുന്ന നാള്‍ വരും.
അരഞ്ഞുതീർന്നഗ്നിയൂതുന്ന യന്ത്രങ്ങള്‍
അഗ്നിയില്‍ നിന്നുമുയിര്‍ക്കുന്ന നാള്‍ വരും.
അന്ന് ഞാന്‍
നിന്റെ സിരകളിലെ രക്തമൂറ്റി
എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
ചുവപ്പ് പൂശും.
ദേഹിയൊഴിഞ്ഞ കാപട്യപര്‍വ്വത്തെ
നശിച്ച പൂര്‍വ്വ ചരിത്രമായ് ഇകഴ്ത്തും.
നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
ഞങ്ങളൊരു 
സമത്വസുന്ദര ഗേഹം പടുക്കും

Comments

  1. നീ നീരൂറ്റിയെടുത്ത
    എന്റെ നിലങ്ങളില്‍
    വിപ്ലവം വിളയുന്ന നാള്‍ വരും.

    ഞാന്‍ കാത്തിരിക്കുന്നു

    ReplyDelete
  2. അന്ന് ഞാന്‍
    നിന്റെ സിരകളിലെ രക്തമൂറ്റി
    എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
    ചുവപ്പ് പൂശും.
    കാല ചക്രം തിരിഞ്ഞു പോരട്ടെ നമുക്ക് ആ അസ്തമയത്തെ എതിരേല്‍ക്കാം .
    ഈ കമാന്ടു മോഡറേഷന്‍ ഒഴിവാക്കു

    ReplyDelete
  3. ഒപ്പം ഞാനുമുണ്ട് സഖാവേ.
    നമ്മുടെ സ്വപ്നവും കൊണ്ട് നീ എഴുതുക.ഈ സ്വപ്നത്തിന് സക്ഷിയാകാന്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം.എങ്കിലും വരും തലമുറകള്‍ക്കായ് നമുക്ക് പോരാടാം.ധൈര്യമായ് മുന്നേറാം.സത്യം നമ്മുടെ പക്ഷത്താണ്.ലാല്‍ സലാം.

    ReplyDelete
  4. @ പാവപ്പെട്ടവന്‍
    കമന്റ്‌ mOderation ഒഴിവാക്കിയിരിക്കുന്നു
    :)
    @ അഭി
    അഭീ തീര്‍ച്ചയായും

    ReplyDelete
  5. തീര്‍ച്ചയായും അങ്ങനെയൊരു നാള്‍ വരും
    ഒരു നിയമമോ നടപടിയോ ഉണ്ടായതിനു ശേഷമാണ് നമുക്ക് അതിനെ നേരിടുവാന്‍ സാധിക്കുന്നത് . അതായത് അവര്‍ ആക്രമിക്കുകയും നാം തടുക്കുകയും ആണ് ഇപ്പോഴും ഈ അവസ്ഥ തിരിച്ചിട്ടെ പറ്റൂ

    കവിത നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  6. ആഞ്ഞു പരിശ്രമിക്കേണ്ടി വരും........
    അല്ലേ ഉമേഷേട്ടാ.......

    ReplyDelete
  7. നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
    നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
    നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
    മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
    ഞങ്ങളൊരു
    സമത്വസുന്ദര ഗേഹം പടുക്കും

    കൊള്ളാം വരികളിലെ സത്യസന്ധത

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....