Skip to main content

വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു
ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍
നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ
നിന്റെ അഗ്നികുണ്ഡത്തില്‍ വീണു
നിന്റെ ദ്വേഷവും  എന്റെ രോദനവും
അതില്‍ ഹവിസ്സായ് പതിച്ചു.

അവിടെ കരിഞ്ഞുണങ്ങിയത്
കേവലം നിർലോഭ ചിന്തകളല്ല,
ഇന്നിന്റെ വ്യാകരണമാണ് .
വിണ്ണിന് മണ്ണിനു മേല്‍ അധീശത്വമുള്ള
സമൂഹത്തിന്റെ പട്ടടയില്‍ നിന്നും ,
ഉയര്‍ന്നു പൊങ്ങുന്ന ധൂമവലയങ്ങള്‍
അരിഞ്ഞു വീഴ്ത്ത്തുന്നവര്‍,
എന്റെ പിഴുതെടുക്കപ്പെട്ട ജിഹ്വയില്‍
ശബ്ദധാര പൊഴിക്കുന്ന നാള്‍ വരും.
പറക്കുന്ന പരുന്തിന്റെ
ചിറകരിഞ്ഞഞ്ഞ നിന്റെ കൂട്ടാളികള്‍
അഗ്നിയോടമാരുന്ന നാള്‍ വരും
ചകിതചിന്തകള്‍ ചതഞ്ഞു ചാകാത്ത
ചരിത്രഗാഥകള്‍ പിറക്കുന്ന നാള്‍ വരും.
വർത്തമാനത്തിന്നായ്
പുത്തന്‍ വ്യാകരണങ്ങള്‍
ചമക്കപ്പെടുന്ന നാള്‍ വരും.
നീ നീരൂറ്റിയെടുത്ത
എന്റെ നിലങ്ങളില്‍
വിപ്ലവം വിളയുന്ന നാള്‍ വരും.
അരഞ്ഞുതീർന്നഗ്നിയൂതുന്ന യന്ത്രങ്ങള്‍
അഗ്നിയില്‍ നിന്നുമുയിര്‍ക്കുന്ന നാള്‍ വരും.
അന്ന് ഞാന്‍
നിന്റെ സിരകളിലെ രക്തമൂറ്റി
എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
ചുവപ്പ് പൂശും.
ദേഹിയൊഴിഞ്ഞ കാപട്യപര്‍വ്വത്തെ
നശിച്ച പൂര്‍വ്വ ചരിത്രമായ് ഇകഴ്ത്തും.
നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
ഞങ്ങളൊരു 
സമത്വസുന്ദര ഗേഹം പടുക്കും

Comments

  1. നീ നീരൂറ്റിയെടുത്ത
    എന്റെ നിലങ്ങളില്‍
    വിപ്ലവം വിളയുന്ന നാള്‍ വരും.

    ഞാന്‍ കാത്തിരിക്കുന്നു

    ReplyDelete
  2. അന്ന് ഞാന്‍
    നിന്റെ സിരകളിലെ രക്തമൂറ്റി
    എന്റെ ചുവരിലെ വെളുത്ത ചിത്രങ്ങള്‍ക്ക്
    ചുവപ്പ് പൂശും.
    കാല ചക്രം തിരിഞ്ഞു പോരട്ടെ നമുക്ക് ആ അസ്തമയത്തെ എതിരേല്‍ക്കാം .
    ഈ കമാന്ടു മോഡറേഷന്‍ ഒഴിവാക്കു

    ReplyDelete
  3. ഒപ്പം ഞാനുമുണ്ട് സഖാവേ.
    നമ്മുടെ സ്വപ്നവും കൊണ്ട് നീ എഴുതുക.ഈ സ്വപ്നത്തിന് സക്ഷിയാകാന്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം.എങ്കിലും വരും തലമുറകള്‍ക്കായ് നമുക്ക് പോരാടാം.ധൈര്യമായ് മുന്നേറാം.സത്യം നമ്മുടെ പക്ഷത്താണ്.ലാല്‍ സലാം.

    ReplyDelete
  4. @ പാവപ്പെട്ടവന്‍
    കമന്റ്‌ mOderation ഒഴിവാക്കിയിരിക്കുന്നു
    :)
    @ അഭി
    അഭീ തീര്‍ച്ചയായും

    ReplyDelete
  5. തീര്‍ച്ചയായും അങ്ങനെയൊരു നാള്‍ വരും
    ഒരു നിയമമോ നടപടിയോ ഉണ്ടായതിനു ശേഷമാണ് നമുക്ക് അതിനെ നേരിടുവാന്‍ സാധിക്കുന്നത് . അതായത് അവര്‍ ആക്രമിക്കുകയും നാം തടുക്കുകയും ആണ് ഇപ്പോഴും ഈ അവസ്ഥ തിരിച്ചിട്ടെ പറ്റൂ

    കവിത നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  6. ആഞ്ഞു പരിശ്രമിക്കേണ്ടി വരും........
    അല്ലേ ഉമേഷേട്ടാ.......

    ReplyDelete
  7. നിന്റെ ചിതയില്‍ നിന്നുയരുന്ന വെളിച്ചം,
    നാളെയുടെ പാത ഞങ്ങള്‍ക്കായി തെളിക്കും.
    നിന്റെ അസ്ഥിപഞ്ജരങ്ങളാൽ
    മണ്ണിനു മേല്‍ വിണ്ണിന്നധീശത്വമുള്ള
    ഞങ്ങളൊരു
    സമത്വസുന്ദര ഗേഹം പടുക്കും

    കൊള്ളാം വരികളിലെ സത്യസന്ധത

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....