വെളിച്ചം പിറക്കും മു ൻ പ് വായുവി ൽ കുളിയ്ക്കും മു ൻ പ് ഒരൊറ്റമരത്തിന്റെ കെട്ടി ൽ , ജൈവായനങ്ങ ൾ പിണഞ്ഞു കിടന്നു. ഗ ർ ഭപാത്രത്തിലേയ്ക്കോടുന്ന ഒരുപറ്റം വേരുക ൾ . ആ ർ ത്തവക്കിടങ്ങു മീതെ, ലംബവള ർ ച്ചയെന്ന മാമൂലു തക ർ ത്ത്, തിരശ്ചീനവും വക്രവുമായ വള ർ ച്ചകളെ ഉ ൾ ച്ചേ ർ ത്തുകൊണ്ട്, മരം ഒരു പാലമാകുന്നു. പിന്നീട്, പുഴയുടെയും കരയുടെയും ഭോഗമൂ ർ ച്ഛയി ൽ പിറന്ന പുതുതുരുത്തിനെ കരയോട് ചേ ർ ക്കുന്ന ആകാശത്തിലേയ്ക്ക് ചിറക് വിരിയ്ക്കുന്ന പുഷ്പകവിമാനമാകുന്നു. ചിലപ്പോ ൾ അ ൻ പത്തിയാറു ദിവസം, ചിലപ്പോ ൾ പത്തു മാസം, അവിരാമമായ കയറ്റിറക്കങ്ങളിലൂടെ അന്ന-സന്ദേശങ്ങളും, ജനിതകപിരിയേണികളും, ഉയരങ്ങളിലെ തുരുത്തിലടുപ്പിയ്ക്കുന്ന ഇരുതലയുറപ്പിച്ച കയറേണി. കാലാവധിയ്ക്കൊടുവി ൽ ഓപ്പറേഷ ൻ തിയറ്ററി ൽ ഒരു കത്തിമുനയി ൽ ആത്മാഹുതി ചെയ്ത്, ആ ഒറ്റമരം നഗരസഭയുടെ മാലിന്യകേന്ദ്രങ്ങളി ൽ അഴുകാനൊരുങ്ങുന്നു. പാലം തകരുന്നു. വിമാനച്ചിറകൊടിയുന്നു. കയറേണി പൊട്ടുന്നു. തുരുത്തുക ൾ വിദൂര ആകാശങ്ങളിലേയ്ക്ക് നി ർ ബാധം പറന്നകലുന്നു. അമ്മക്കരകളും അച്...